
സജി മാര്‍ക്കോസ്
"ഗ്രാന്‍ഡ് മോസ്ക്കിന്റെ അടുത്ത സ്റ്റോപ്പില്‍ നിന്നും ഇടതു വശത്തെ രോഡിലൂടെ മുന്നോട്ടു വന്നാല്‍ കാണുന്ന ബസ്റ്റോപ്പില്‍ ഞാന്‍ നില്‍പ്പുണ്ട്" നജീബ്.
"അതായത്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ...? " എനിക്കു വീണ്ടും സംശയം.
"പുറകു വശത്തെ ബസ്റ്റോപ്പില്‍" നജീബ് ഉറപ്പിച്ചു.
"ഞാന്‍ നജീബിനെ കണ്ടിട്ടില്ലല്ലോ, പിന്നെ എങ്ങിനെ തിരിച്ചറിയും?" വീണ്ടും എന്റെ സംശയം.
"ഹാ, നിങ്ങള്‍ വാ, ഞാന്‍ തിരിച്ചറിഞ്ഞു കൊള്ളാം!" നജീബിന്റെ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വ്വസം
അപ്പോഴേയ്ക്കും ബസ്റ്റോപ്പിന്റെ മുന്നില്‍ എത്തിയിരുന്നു. ആകെ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് സംശയിക്കേണ്ടി വന്നില്ല.
![]() |
നജീബ് |
ഒരു നോവലിലെ ജീവിച്ചിരിക്കുന്ന കഥാ പാത്രത്തെ ആദ്യം കാണുകയാണ്. ആടുജീവിതത്തിലെ നജീബ്. മുന്നില്‍ കാണുന്ന ആളെ മരുഭൂമിയിലെ ആട്ടിടയനായി സങ്കല്പ്പിച്ചു നോക്കി. ആടുജീവിതത്തിന്റെ പുറചട്ടയിലെ പടവുമായി ഒത്തു നോക്കി. ഒരു തരത്തിലും യോചിക്കുന്നില്ല. മുടിയും നഖവും നീണ്ട്, കുളിക്കാതെ, നീളങ്കുപ്പായത്തുള്ളില് മൂന്നു വര്‍ഷം പാര്‍ത്ത നജീബ് അല്ല എന്റെ മുന്നില്‍ നില്‍ക്കുന്നത്. വൃത്തിയായി വസ്ത്രം ധരിച്ചു, ചിരിച്ചു കൊണ്ട് നിക്കുന്ന ഇരുനിറക്കാരന്‍ നജീബ് !
"എങ്ങിനെയുണ്ട് ബഹറിന്‍ ജീവിതം. "
വണ്ടിയില്‍ കയറിയപ്പോല് എന്റെ വക കുശലാന്വേഷണം
"മനുഷ്യനായി ജീവിക്കുന്നു."
"ആടു ജീവിതം കഴിഞ്ഞു അല്ലേ?"- തമാശ പറയേണ്ടകാര്യമല്ല, എന്തെങ്കിലും പറയണമല്ലോ.
"അതൊക്കെ എന്നേ കഴിഞ്ഞു. ഞാന്‍ എല്ലാം മറന്നതായിരുന്നു. പത്തു വര്‍ഷത്തിലധികമായില്ലേ?" പുഞ്ചിരിച്ചുകൊണ്ട് നജീബ്.
" ഇപ്പോള്‍ ഇവിടെ അമേരിക്കന്‍ നേവിയില്‍ ക്ലീനിംഗ് ആണ് ജോലി. വലിയ മെച്ചം എന്നു പറയാനില്ല. എങ്കിലും കുട്ടികളുടെ പഠിപ്പു നടക്കും. വളരെ സൂക്ഷിച്ചു ജീവിച്ചാല്‍ അല്പസ്വല്പം മിച്ചം വയ്ക്കാനും പറ്റും. എന്തായാലും സമാധാനവും സ്വാതന്ത്ര്യവും ഉണ്ട്. മറ്റു കാര്യമായ ജോലികള്‍ ഒന്നും അറിയില്ല. "
"എങ്ങിനെയുണ്ട് ബഹറിന്‍ ജീവിതം. "
വണ്ടിയില്‍ കയറിയപ്പോല് എന്റെ വക കുശലാന്വേഷണം
"മനുഷ്യനായി ജീവിക്കുന്നു."
"ആടു ജീവിതം കഴിഞ്ഞു അല്ലേ?"- തമാശ പറയേണ്ടകാര്യമല്ല, എന്തെങ്കിലും പറയണമല്ലോ.
"അതൊക്കെ എന്നേ കഴിഞ്ഞു. ഞാന്‍ എല്ലാം മറന്നതായിരുന്നു. പത്തു വര്‍ഷത്തിലധികമായില്ലേ?" പുഞ്ചിരിച്ചുകൊണ്ട് നജീബ്.
" ഇപ്പോള്‍ ഇവിടെ അമേരിക്കന്‍ നേവിയില്‍ ക്ലീനിംഗ് ആണ് ജോലി. വലിയ മെച്ചം എന്നു പറയാനില്ല. എങ്കിലും കുട്ടികളുടെ പഠിപ്പു നടക്കും. വളരെ സൂക്ഷിച്ചു ജീവിച്ചാല്‍ അല്പസ്വല്പം മിച്ചം വയ്ക്കാനും പറ്റും. എന്തായാലും സമാധാനവും സ്വാതന്ത്ര്യവും ഉണ്ട്. മറ്റു കാര്യമായ ജോലികള്‍ ഒന്നും അറിയില്ല. "
ആഴ്ചയില്‍ ആറു ദിവസം ജോലി. ഭാരമുള്ള ജോലി ഒന്നുമില്ല. വെള്ളിയാഴ്ച സല്മാനിയയില് ബന്ധുക്കളൊടൊപ്പം ജുമാ നമസ്കാരത്തിനു പോകും. പിന്നെ രാത്രിവരെ അവിടെ തന്നെ. ഇങ്ങനെ സമാധാനമായി കഴിയുന്നു.
ദൈവ വിശ്വാസം?
ഉണ്ട്, നിസ്ക്കാരങ്ങള്‍ മുടക്കാറില്ല, പ്രത്യേകിച്ചു ജുമ നമസ്ക്കാരം. എങ്കിലും മതത്തിന്റെ പിന്നാലെ ഒന്നും പോകാറില്ല. അതിനു സമയം ഇല്ല, താല്പര്യവും ഇല്ല.
ആടു ജീവിതം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ട് നാട്ടില്‍ പോയോ?
ഇല്ല, ജനുവരിയില്‍ നാട്ടില്‍ പോകും.ഇവിടെ ഫ്രീ വിസയാണ്. ഇപ്പോള്‍ ചെയ്യുന്ന ജോലി ഒരു സ്നേഹിതനെ ഏല്‍പ്പിച്ചിട്ടു വേണം പോകാൻ. അല്ലെങ്കില്‍ തിരുച്ചു വരുമ്പോള്‍ ജോലി ഉണ്ടാവില്ല. ആറുമാസത്തില്‍ കുറഞ്ഞ കാലത്തേയ്ക്കു ആരും ജോലി ഏറ്റെടുക്കില്ല. നാട്ടില്‍ പോയാലും ഒന്നും ചെയ്യാനില്ല. എങ്കിലും ആറുമാസം നാട്ടില്‍ നില്‍ക്കണം. വീട്ടുകാരും കാത്തിരികുകയാണ്. വീട്ടുകാര്‍ ടീവിയിലും മറ്റും പല വട്ടം വാര്‍ത്തകള്‍ കണ്ടതല്ലേ? വിശേഷങ്ങള്‍ കേള്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു.
രാഷ്ട്രീയം?
രാഷ്ട്രീയം പറഞ്ഞാല്‍ ഇടതു പക്ഷത്തോടാണ് താല്‍പ്പര്യം. പിന്നെ ഇതിനൊക്കെ നമുക്കെവിടെയാ നേരം?
![]() |
നജീബും സജി മാർക്കോസും |
കുടുംബം?
ആലപ്പുഴ ജില്ലയില്‍ ആറാട്ടുപുഴയിലാണ് വീട്. സബീറിനു ഇപ്പോള്‍ 16 വയസ്സ്. പ്ലസ് ടൂവിനു പഠിക്കുന്നു. ഒരു മകള്‍ കൂടിയുണ്ട് സബീന 7 ആം ക്ലാസ് വിദ്യാര്‍ത്ഥിനി. സൗദിയില്‍ നിന്നും തിരിച്ചുപോയതിനു ശേഷമുള്ള മകളാണ് സബീന. സബീറിന് നബീല്‍ എന്നാണ് നോവലില്‍ പേര് ഇട്ടിരിക്കുന്നത്
ബന്യാമിനെ അറിയുമോ? നജീബിനു എന്നോടുള്ള ആദ്യത്തെ ചോദ്യമതായിരുന്നു.
അറിയും, എന്റെ സ്നേഹിതനാണ് - എന്റെ മറുപടി. ചുരുങ്ങിയ വാക്കുകളില്‍ എന്റെ വീട്ടു വിശേഷവും പങ്കു വച്ചു.
ബന്യാമിന് ഇങ്ങനെ ഒരു പുസ്തകം എഴുതി തീര്‍ക്കുമെന്നും, എഴുതിയാല്‍ തന്നെ ഇത്രയ്ക്കും പ്രശസ്തികിട്ടുമെന്നു നജീബ് കരുതിയിരിന്നില്ലത്രേ. അയാള്‍ പലവട്ടം എന്നെ വന്നു കണ്ടു ഒത്തിരി കാര്യങ്ങള്‍ ചോദിച്ചു. ആദ്യമൊക്കെ വലിയ മടി ആയിരുന്നു. പിന്നീട് പറഞ്ഞു തുടങ്ങിയപ്പോള്‍ എനിക്കും താല്പര്യം തോന്നി. ബന്യാമിനോട് കഥ പറയുംമ്പോള്‍ മടുപ്പ് തോന്നില്ലായിരുന്നു. ഇതിനു മുന്‍പ് ആരോടും ഇത്ര വിശദമായി പറഞ്ഞിട്ടില്ല, ആരും ചോദിച്ചിട്ടും ഇല്ല.
ആടുജീവിതം സൗദി അറേബ്യയെ ആക്ഷേപിക്കുന്ന തരത്തില്‍ ആയിപ്പോയി എന്നൊക്കെ ആരോ പറഞ്ഞെന്നും കേരളീയ സമാജത്തില്‍ വച്ച് അവരോട് നജീബ് ദേഷ്യപ്പെട്ടിരുന്നു എന്നു കേട്ടുവല്ലോ?
ആലപ്പുഴ ജില്ലയില്‍ ആറാട്ടുപുഴയിലാണ് വീട്. സബീറിനു ഇപ്പോള്‍ 16 വയസ്സ്. പ്ലസ് ടൂവിനു പഠിക്കുന്നു. ഒരു മകള്‍ കൂടിയുണ്ട് സബീന 7 ആം ക്ലാസ് വിദ്യാര്‍ത്ഥിനി. സൗദിയില്‍ നിന്നും തിരിച്ചുപോയതിനു ശേഷമുള്ള മകളാണ് സബീന. സബീറിന് നബീല്‍ എന്നാണ് നോവലില്‍ പേര് ഇട്ടിരിക്കുന്നത്
ബന്യാമിനെ അറിയുമോ? നജീബിനു എന്നോടുള്ള ആദ്യത്തെ ചോദ്യമതായിരുന്നു.
അറിയും, എന്റെ സ്നേഹിതനാണ് - എന്റെ മറുപടി. ചുരുങ്ങിയ വാക്കുകളില്‍ എന്റെ വീട്ടു വിശേഷവും പങ്കു വച്ചു.
ബന്യാമിന് ഇങ്ങനെ ഒരു പുസ്തകം എഴുതി തീര്‍ക്കുമെന്നും, എഴുതിയാല്‍ തന്നെ ഇത്രയ്ക്കും പ്രശസ്തികിട്ടുമെന്നു നജീബ് കരുതിയിരിന്നില്ലത്രേ. അയാള്‍ പലവട്ടം എന്നെ വന്നു കണ്ടു ഒത്തിരി കാര്യങ്ങള്‍ ചോദിച്ചു. ആദ്യമൊക്കെ വലിയ മടി ആയിരുന്നു. പിന്നീട് പറഞ്ഞു തുടങ്ങിയപ്പോള്‍ എനിക്കും താല്പര്യം തോന്നി. ബന്യാമിനോട് കഥ പറയുംമ്പോള്‍ മടുപ്പ് തോന്നില്ലായിരുന്നു. ഇതിനു മുന്‍പ് ആരോടും ഇത്ര വിശദമായി പറഞ്ഞിട്ടില്ല, ആരും ചോദിച്ചിട്ടും ഇല്ല.
ആടുജീവിതം സൗദി അറേബ്യയെ ആക്ഷേപിക്കുന്ന തരത്തില്‍ ആയിപ്പോയി എന്നൊക്കെ ആരോ പറഞ്ഞെന്നും കേരളീയ സമാജത്തില്‍ വച്ച് അവരോട് നജീബ് ദേഷ്യപ്പെട്ടിരുന്നു എന്നു കേട്ടുവല്ലോ?
ങാ നേരാ. ഞാന്‍ അനുഭവിച്ചതാ. ഇഷ്ടമുള്ളവര്‍ വിശ്വസിച്ചാല്‍ മതി. അന്നൊക്കെ ഈ നിയമവും രാജാവും എവിടെ ആയിരുന്നു? ദേഷ്യത്തേക്കളേറെ നിസ്സഹായതയായിരുന്നു വാക്കുകളിൽ.
പുസ്തക വായന?
ഓ വലുതായിട്ടൊന്നും ഇല്ല. സമയം കിട്ടാറും ഇല്ല. ഇപ്പോള്‍ പിന്നെ ആടുജീവിതം പ്രസിധീകരിച്ചു കഴിഞ്ഞതിനു ശേഷം ഒന്നു രണ്ടു പരിപാടികള്‍ക്കു കേരളീയ സമാജത്തില്‍ വിളിച്ചിരുന്നു. ഒരു കോപ്പി എനിക്കു തന്നു കൊണ്ടാണ് ഇതിന്റെ പ്രകാശനം നടത്തിയത്.
ബന്യാമിന് ഇപ്പോഴും വിളിക്കാറുണ്ട്, കാണാറും ഉണ്ട്.
പുസ്തകത്തിന്റെ പേരില്‍ സഹായങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. അങ്ങിനെയൊന്നും ആഗ്രഹവും ഇല്ല. വളരെ കഷ്ടപ്പെട്ടു, രക്ഷപ്പെടുമെന്നു പലപ്പോഴും പ്രതീക്ഷയില്ലായിരുന്നു. ഇപ്പോള്‍ എല്ലാം മറന്നു. ബന്യാമിന്റെ നിര്‍ബന്ധം മൂലം, എല്ലാം ഒരിക്കല്‍ക്കൂടി ഓര്‍മ്മിച്ചു. പറ്റിയതുപോലെ ഒക്കെ പറഞ്ഞുകൊടുത്തു. ഞാന്‍ പറഞ്ഞതിലും നന്നായി എഴുതിയിട്ടുണ്ട്, വായിച്ചപ്പോല് എനിക്കും അല്‍ഭുതം തോന്നി. പക്ഷേ, അനുഭവിച്ചതിന്റെ നൂറിലോന്നു വരുമോ അതെല്ലാം. അതൊന്നും ഒരു പുസ്തകത്തിലും ആര്‍ക്കും എഴുതാന്‍ കഴിയില്ല. ഞാന്‍ ഒക്കെ മറന്നതായിരുന്നു, ഓര്‍ത്തുവച്ചിട്ടു എന്തുകിട്ടാന്‍? ഇനിയും എത്രയോ പേര് അങ്ങിനെ കഴിയുന്നുണ്ടാവും? അവരുടെ ഒക്കെ കാര്യം അരു പറയാൻ? ഇതൊക്കെ എങ്ങിനെ ലോകം അറിയാൻ?
ഇപ്പോഴത്തെ ജീവിതം ?
ഇന്നും വരുമാനം കുറവാണ്. എങ്കിലും ഉള്ളത് കിട്ടുണ്ട്. വളരെ സന്തോഷമായി കഴിയുന്നു എന്നു പറയാം. എല്ലാ ആഴ്ചയും വീട്ടില്‍ വിളിക്കും. ഇവിടെ ബന്ധുക്കള്‍ ഉണ്ട്. ഇവിടെ ജീവിതം സുഖംതന്നെ.
അപ്പോഴേയ്ക്കും ഞങ്ങള്‍ ബഹറിന്‍ മാളിന്റെ മുന്നില്‍ എത്തി. കുറെ സമയം മാളിനുള്ളിലൂടെ ചുറ്റി നടന്നു. നാട്ടില്‍ പോകാന്‍ അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി, ആഹാരവും കഴിച്ചു പുറത്തു കടന്നു.
തിരിച്ചുപോകുമ്പോള്‍ ചോദിച്ചു, "ആടു ജീവിതം നജീബ് വായിച്ചോ?"
ഉം... പിന്നെ, വായിച്ചു. ഭാര്യ സഫീയത്തും വായിച്ചു. എന്തു തോന്നി? നന്നായി എഴുതിയിട്ടുണ്ട്, അല്ലാതെ എന്തു തോന്നാൻ!
ഇപ്പോഴത്തെ ജീവിതമാണ് നജീബിനു മുഖ്യം. മക്കളെ പഠിപ്പിക്കണം.കഴിഞ്ഞതോര്‍ത്തു ആരോടും പാരാതിയില്ല.
ഇനി ഒരു നല്ല ജോലി കിട്ടിയാല്‍ സൌദിയ്ക്കു പോകുമോ?
ഒരിക്കലും സൌദിയിലേയ്ക്കില്ല, ഹജ്ജിനു പോലും. ആ നാടു കാണണമെന്നേയില്ല.
നോവലിലെ ചില കാര്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു. എങ്കിലും ചോദിച്ചില്ല. ബന്യാമിന് പറഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യ കഥാപാത്രം ജീവിച്ചിരിക്കുന്ന ഒരാള്‍ ആണെന്നു ലോകം അറിഞ്ഞത്. അങ്ങിനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ നോവലിലെ വിവരങ്ങള്‍ തേടി ആരും പോകില്ലായിരുന്നില്ലല്ലോ! ജിവിതം നജീബിന്റേതും, നോവന്‍ ബന്യാമീന്റേതും ആണ്. അത് അങ്ങിനെ തനെ ഇരിക്കട്ടെ. ഇന്നത്തെ നജീബിനെ കണാനാനു ഞാന്‍ പോയത്.
സല്‍മാനിയായിലെ ബന്ധുക്കളുടെ റൂമില്‍ നജീബിനെ ഇറക്കി വിട്ടിട്ട് വീട്ടിലേയ്ക്കു പോകുമ്പോള്‍ സംസാരിക്കാന്‍ വിമുഖനായ നജീബിനേക്കൊണ്ട്, ഇക്കഥ മുഴുവന്‍ പറയിപ്പിച്ചെടുത്ത ബന്യാമിനോട് അസൂയ തോന്നാതിരുന്നില്ല. അടുക്കും ചിട്ടയുമായി കുറെ ചോദ്യങ്ങളുമായിപ്പോയ എനിക്കു ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. മറക്കാന്‍ ആഗ്രഹിക്കുന്ന കറത്ത ഏടായിരുന്നു നജീബിന്റെ സൗദി പ്രസവാസകാലം. സ്പോട്ട് ലൈറ്റിനു മുന്നില്‍ ഇരുന്നു വടിവൊത്ത ഭാഷയില്‍ മറുപടി പറയുന്ന ടീവി അഭിമുഖങ്ങളേപ്പോലെ അതു പങ്കുവയ്ക്കാന്‍ നജീബിനു കഴിയില്ലല്ലോ!
“ആടുജീവിതം“ സുനില്‍ കൃഷ്ണന് എഴുതിയ അവലോകനം ഇവിടെ
“ആടുജീവിതം” നിരക്ഷരൻ എഴുതിയ അവലോകനം ഇവിടെ.