എസ്. കുമാര്‍
കണ്ടു ശീലിച്ച പല മന്ത്രി പുത്ര/പുത്രി വിവാഹങ്ങളിൽ നിന്നും വ്യത്യസ്ഥമായ ഒരു വിവ്ഹത്തിനു മലയാളി സാക്ഷിയാവുകയുണ്ടായി. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റേയും ഭാര്യ ഷൈലാ ജോർജ്ജിന്റേയും മകൾ രശ്മിയും മലപ്പുറം സ്വദേശി ഷംസുദ്ദീനും തമ്മിൽ ഉള്ള വിവാഹം. വളരെ ലളിതമായ ഒരു ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തിരുവനന്ദപുരത്തെ ഒരു റജിസ്റ്റാർ ഓഫീസിൽ ആയിരുന്നു വിവാഹം. വധൂ വരന്മാരെ ആശീർവദിക്കുവാൻ അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും എത്തിയിരുന്നു. പ്രായപൂർത്തിയാകും മുമ്പെ മകളെ വിവാഹം കഴിപ്പിച്ച മന്ത്രിയും, മുൻ കേന്ദ്ര മന്ത്രി തന്റെ മകളുടെ വിവാഹത്തിനു പന്തലിനു മുമ്പിൽ ആനയെ നിർത്തുകയും ഒടുവിൽ അത് ഇടഞ്ഞ് പ്രശനമുണ്ടായതും അദിഥികളിൽ ചിലർക്ക് പരിക്കേറ്റതും ഒക്കെ നമ്മുക്ക് അറിവുള്ളതാണ്. മക്കളുടെ വിവാഹത്തിനായി കോടികൾ തന്നെ ചിലവിടുന്ന രാഷ്ടീയക്കാരിൽ ആദർശത്തിന്റെയും മനുഷ്വത്വത്തിന്റേയും കണിക തീർത്തും നഷ്ടപ്പെട്ടിട്ടില്ല എന്ന് സ്വന്തം മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു. മറ്റൊന്നു കൂടിയുണ്ട്. മന്ത്രി ബിനോയ് വിശ്വം മിശ്രവിവാഹിതനാണ്. മകളുടെ വിവാഹവും മിശ്രവിവാഹം ആയി.
മനുഷ്യത്വം എന്ന വാക്ക് പറയുവാൻ രണ്ട് കാരണം ഉണ്ട്. ഒന്ന് പരസ്പരം ഇഷ്ടപ്പെടുന്നവരെ ജാതിയുടേയും മതത്തിന്റേയും പേരിൽ ഒന്നിക്കുവാൻ അനുവദിക്കാത്ത വിധം ജാതിക്കോമരങ്ങൾ പിടിമുറുക്കിയിരിക്കുന്നു. എന്നാൽ ജാതിക്കും മതത്തിനും അപ്പുറം പങ്കാളികൾ തമ്മിൽ ഉള്ള പൊരുത്തത്തിനാണ് പ്രാധാന്യം എന്ന് ഇതിലൂടെ വ്യക്തമാക്കി. കമ്യൂണിസ്റ്റു പ്രത്യയശാത്രത്തിന്റെ അപ്പോസ്ഥലന്മാർ വരെ ഇന്ന് മക്കളെ സ്വന്തം ജാതിയിൽ ഉള്ളവർക്കാണ് കെട്ടിച്ചുകൊടുക്കുന്നതും കൊണ്ടുവരുന്നതും. സമൂഹത്തിലെ സങ്കുചിത്വമാർന്ന ജാതി, മത കാഴ്ചപ്പാടുകൾക്ക് എതിരെ പോരാടിയവരുടെ പിന്മുറക്കാർ എവിടെ നിൽക്കുന്നു എന്ന് പരിശോധിച്ചാൽ മനസ്സിലാകും. കമ്യൂണിസ്റ്റുകാരനു/മാർക്കിസ്റ്റുകാരനു മതവും ജാതിയും സമൂഹത്തിലെ പദവികളോ സ്വത്തോ ഒന്നും ഒരു വിവേചനത്തിനായുള്ള ഉപാധിയല്ലെന്ന് പറയുമ്പോളും കൂട്ടത്തിലെ പല യുവ രക്തങ്ങൾ പോലും സ്ത്രീധനം(വിവാഹ സമയത്ത് പെണ്ണിന്റെ വീട്ടുകാർ നൽകുന്ന ആഭരണം എന്നു കരുതുക) വാങ്ങിയാണ് വിവാഹം കഴിക്കുന്നതെന്ന് കാണുവാനാകും.
കല്യാണത്തിനു എന്തിനു സ്വർണ്ണം?
വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യങ്ങളിൽ ഒന്നാണ് വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുകൂടി ആശീർവദിക്കുന്നതും അവർക്ക് ചെറിയ സൽക്കാരം നൽകുന്നതും സന്തോഷകരം തന്നെ. എന്നാൽ സ്വന്തം ഇണയെ തിരഞ്ഞെടുക്കുന്നതിനും അവൾക്കൊപ്പം ജീവിക്കുന്നതിനും എന്തിനാണ് സ്വർണ്ണവും പണവും? സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും, പരസ്പരം പങ്കുവെക്കുവാനും വേണ്ടി തിരഞ്ഞെടുക്കുന്നിടത്ത് സ്വർണ്ണത്തിനും പണത്തിനും എന്ത് പ്രാധാന്യമാണുള്ളത്? ഇത്തരം ചോദ്യങ്ങൾ സമൂഹത്തിൽ ഉയർന്നുവരേണ്ടത് അനിവാര്യമാണ്.
മകളുടെ ഭാവി ഭദ്രമാക്കുവാനാണ് സ്വർണ്ണം/പണം/ഫ്ലാറ്റ് നൽകുന്നതെന്ന് പലറും പറയാറുണ്ട്. എന്നാൽ സ്വന്തം ഇണയെ നോക്കുവാൻ കഴിവില്ലാത്തവൻ ആണോ നിങ്ങളുടെ മരുമകൻ എന്ന് ഒരു ചോദ്യം ഇവിടെ ഉയരുന്നു. ഒരു സ്ത്രെയെ പോറ്റുവാൻ കഴിവില്ലാത്തവനു നിങ്ങൾ മകൾക്കൊപ്പം അവൾക്ക് ജീവിക്കുവാൻ ഉള്ള വക കൂടെ നൽകുന്നത് എത്രമാത്രം വിഡ്ഡിത്തമാണ്. ഒന്നോ രണ്ടോ പെൺ മക്കൾ ഉള്ള മാതാപിതാക്കൾ മക്കളുടെ വിവാഹത്തിനു സ്വർണ്ണം വാങ്ങുവാനായി തങ്ങളുടെ സ്വന്തം ജീവിതം ഹോമിക്കുന്നു. എന്തുമാത്രം ക്രൂരതയാണിതെന്ന് ഒരു നിമിഷം ചിന്തിച്ചാൽ അതിനെ ശരിയാം വണ്ണം ഉൾക്കൊള്ളുവാൻ കഴിഞ്ഞാൽ സ്തീധനം എന്നതിനോട് മനുഷ്യത്വം ഉള്ളവർക്ക് യോജിക്കുവാൻ ആകില്ല.
സ്വർണ്ണം കാറ് എന്നിവയ്ക്കൊപ്പം വിവാഹശേഷം മക്കൾക്ക് ഭർത്താവിനൊപ്പം താമസിക്കുവാൻ ഫ്ലാറ്റ്/വില്ല നൽകുന്നത് ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്നു. ഇത് മറ്റൊരു വിപൽക്കരമായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. ഇതുമൂലം മകളുടെ ഭർത്താവിന്റെ കുടുമ്പത്തോടൊപ്പം അവൾക്ക് താമസിക്കുവാൻ കഴിയാതെ വരുന്നു. സ്വാഭാവികമായും ഇത് അവർക്കിടയിൽ ഉണ്ടാകേണ്ട ഒരു സ്നേഹത്തിന്റെയും സഹകരണത്തിന്റേയും സാധ്യതയെ ചുരുക്കുന്നു. ഇതിലൂടെ അവൾക്ക് ലഭിക്കാവുന്ന പല അറിവുകളും അനുഭവങ്ങളും നിഷേധിക്കുകയാണ് അമ്മായിയമ്മയുടെ മൂക്കും മോറും കാണണ്ട മകൾക്ക് സ്വസ്ഥമായി ജീവിക്കാൻ ഉള്ളത് ഞാൻ നൽകി എന്ന് ചാരിദാർഥ്യം അടയുന്ന രക്ഷിതാക്കൾ ചെയ്യുന്നത്. ജോലിയില്ലാത്തവരെ സംബന്ധിച്ച് ടി.വിയും ഇന്റർനെറ്റും മൊബൈൽ ഫോണും മാത്രമായി “ഒറ്റപ്പെടലിന്റെ“ മറ്റൊരു ലോകത്തേക്ക് തള്ളിവിടുവാൻ ഇത് വഴിയൊരുക്കുകയും ചെയ്യും.
വിവാഹം അനുദിനം ചിലവേറിയ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ആർഭാടങ്ങൾക്ക് അതിരുകൾ ഇല്ലാതായിരിക്കുന്നു. വസ്ത്രത്തിന്റേയും സ്വർണ്ണത്തിന്റെയും കാര്യത്തിൽ മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും ഇന്നു വലിയ തുകയാണ് മലയാളി ചിലവിടുന്നത്. പ്ലേറ്റിനു 400-600 രൂപ വരെ ചിലവിടുന്ന വിവാഹ സൽക്കാരങ്ങൾ ഇന്നു സാധാരണമായിക്കൊണ്ടിരിക്കുന്നു. വിവാഹത്തിന്റെ തലേ ദിവസത്തെ മദ്യസൽക്കാരത്തിന്റെ ചിലവു വേറെ. ഇതെല്ലാം സമൂഹത്തിലെ ഒരു സമ്പ്രദായമായി മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ പലപ്പോഴും സാധാരണക്കാർ നിർബന്ധിതരാക്കപ്പെടുന്നു. മറ്റുള്ളവർക്ക് മുമ്പിൽ “മാനക്കേട്” ഉണ്ടാകും എന്ന് കരുതി പലരും ഇതിനൊക്കെ വലിയ തുക ഉയർന്ന പലിശക്ക് കടം വാങ്ങിയും കുടുമ്പം പണയപ്പെടുത്തിയും കണ്ടെത്തുന്നു. വിവാഹം കഴിഞ്ഞാലും തീരുന്നില്ല. വിവിധ പേരിൽ ഉള്ള സൽക്കാരങ്ങളുടേയും സമ്മാനങ്ങളുടേയും പേരിൽ ഉള്ള മറ്റു ചിലവുകൾ.
ഇത്തരം ആർഭാടങ്ങൾക്ക് വകയില്ലാതെ വരുന്നതിന്റെ പേരിൽ മംഗല്യയോഗം നിഷേധിക്കപ്പെടുന്ന പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന മാനസീക പീഠനം എത്രയോ വലുതാണ്. അവരെപോലുള്ളവർ മനുഷ്യത്വം അർഹിക്കുന്നു എന്ന് സമൂഹത്തിനു ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ്. ഇത്തരം ഓർമ്മപ്പെടുത്തലുകളാണ് സ്ത്രീധനമില്ലാത്ത ആർഭാടമില്ലാത്ത ലളിതമായ ഓരോ വിവാഹങ്ങളും. രാഷ്ടീയ സാമൂഹിക പ്രവർത്തകർ അതിനായി മുന്നോട്ട് വരെണ്ടതുണ്ട്. ആദർശം പ്രസംഗത്തിൽ നിന്നും പ്രവർത്തിയിലേക്ക് വരുമ്പോളേ അത് പൂർണ്ണമാകൂ. ബിനോയ് വിശ്വത്തെ പോലുള്ളവരിൽ നിന്നും ഉള്ള ഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
കണ്ടു ശീലിച്ച പല മന്ത്രി പുത്ര/പുത്രി വിവാഹങ്ങളിൽ നിന്നും വ്യത്യസ്ഥമായ ഒരു വിവ്ഹത്തിനു മലയാളി സാക്ഷിയാവുകയുണ്ടായി. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റേയും ഭാര്യ ഷൈലാ ജോർജ്ജിന്റേയും മകൾ രശ്മിയും മലപ്പുറം സ്വദേശി ഷംസുദ്ദീനും തമ്മിൽ ഉള്ള വിവാഹം. വളരെ ലളിതമായ ഒരു ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തിരുവനന്ദപുരത്തെ ഒരു റജിസ്റ്റാർ ഓഫീസിൽ ആയിരുന്നു വിവാഹം. വധൂ വരന്മാരെ ആശീർവദിക്കുവാൻ അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും എത്തിയിരുന്നു. പ്രായപൂർത്തിയാകും മുമ്പെ മകളെ വിവാഹം കഴിപ്പിച്ച മന്ത്രിയും, മുൻ കേന്ദ്ര മന്ത്രി തന്റെ മകളുടെ വിവാഹത്തിനു പന്തലിനു മുമ്പിൽ ആനയെ നിർത്തുകയും ഒടുവിൽ അത് ഇടഞ്ഞ് പ്രശനമുണ്ടായതും അദിഥികളിൽ ചിലർക്ക് പരിക്കേറ്റതും ഒക്കെ നമ്മുക്ക് അറിവുള്ളതാണ്. മക്കളുടെ വിവാഹത്തിനായി കോടികൾ തന്നെ ചിലവിടുന്ന രാഷ്ടീയക്കാരിൽ ആദർശത്തിന്റെയും മനുഷ്വത്വത്തിന്റേയും കണിക തീർത്തും നഷ്ടപ്പെട്ടിട്ടില്ല എന്ന് സ്വന്തം മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു. മറ്റൊന്നു കൂടിയുണ്ട്. മന്ത്രി ബിനോയ് വിശ്വം മിശ്രവിവാഹിതനാണ്. മകളുടെ വിവാഹവും മിശ്രവിവാഹം ആയി.

മനുഷ്യത്വം എന്ന വാക്ക് പറയുവാൻ രണ്ട് കാരണം ഉണ്ട്. ഒന്ന് പരസ്പരം ഇഷ്ടപ്പെടുന്നവരെ ജാതിയുടേയും മതത്തിന്റേയും പേരിൽ ഒന്നിക്കുവാൻ അനുവദിക്കാത്ത വിധം ജാതിക്കോമരങ്ങൾ പിടിമുറുക്കിയിരിക്കുന്നു. എന്നാൽ ജാതിക്കും മതത്തിനും അപ്പുറം പങ്കാളികൾ തമ്മിൽ ഉള്ള പൊരുത്തത്തിനാണ് പ്രാധാന്യം എന്ന് ഇതിലൂടെ വ്യക്തമാക്കി. കമ്യൂണിസ്റ്റു പ്രത്യയശാത്രത്തിന്റെ അപ്പോസ്ഥലന്മാർ വരെ ഇന്ന് മക്കളെ സ്വന്തം ജാതിയിൽ ഉള്ളവർക്കാണ് കെട്ടിച്ചുകൊടുക്കുന്നതും കൊണ്ടുവരുന്നതും. സമൂഹത്തിലെ സങ്കുചിത്വമാർന്ന ജാതി, മത കാഴ്ചപ്പാടുകൾക്ക് എതിരെ പോരാടിയവരുടെ പിന്മുറക്കാർ എവിടെ നിൽക്കുന്നു എന്ന് പരിശോധിച്ചാൽ മനസ്സിലാകും. കമ്യൂണിസ്റ്റുകാരനു/മാർക്കിസ്റ്റുകാരനു മതവും ജാതിയും സമൂഹത്തിലെ പദവികളോ സ്വത്തോ ഒന്നും ഒരു വിവേചനത്തിനായുള്ള ഉപാധിയല്ലെന്ന് പറയുമ്പോളും കൂട്ടത്തിലെ പല യുവ രക്തങ്ങൾ പോലും സ്ത്രീധനം(വിവാഹ സമയത്ത് പെണ്ണിന്റെ വീട്ടുകാർ നൽകുന്ന ആഭരണം എന്നു കരുതുക) വാങ്ങിയാണ് വിവാഹം കഴിക്കുന്നതെന്ന് കാണുവാനാകും.
കല്യാണത്തിനു എന്തിനു സ്വർണ്ണം?
വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യങ്ങളിൽ ഒന്നാണ് വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുകൂടി ആശീർവദിക്കുന്നതും അവർക്ക് ചെറിയ സൽക്കാരം നൽകുന്നതും സന്തോഷകരം തന്നെ. എന്നാൽ സ്വന്തം ഇണയെ തിരഞ്ഞെടുക്കുന്നതിനും അവൾക്കൊപ്പം ജീവിക്കുന്നതിനും എന്തിനാണ് സ്വർണ്ണവും പണവും? സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും, പരസ്പരം പങ്കുവെക്കുവാനും വേണ്ടി തിരഞ്ഞെടുക്കുന്നിടത്ത് സ്വർണ്ണത്തിനും പണത്തിനും എന്ത് പ്രാധാന്യമാണുള്ളത്? ഇത്തരം ചോദ്യങ്ങൾ സമൂഹത്തിൽ ഉയർന്നുവരേണ്ടത് അനിവാര്യമാണ്.
മകളുടെ ഭാവി ഭദ്രമാക്കുവാനാണ് സ്വർണ്ണം/പണം/ഫ്ലാറ്റ് നൽകുന്നതെന്ന് പലറും പറയാറുണ്ട്. എന്നാൽ സ്വന്തം ഇണയെ നോക്കുവാൻ കഴിവില്ലാത്തവൻ ആണോ നിങ്ങളുടെ മരുമകൻ എന്ന് ഒരു ചോദ്യം ഇവിടെ ഉയരുന്നു. ഒരു സ്ത്രെയെ പോറ്റുവാൻ കഴിവില്ലാത്തവനു നിങ്ങൾ മകൾക്കൊപ്പം അവൾക്ക് ജീവിക്കുവാൻ ഉള്ള വക കൂടെ നൽകുന്നത് എത്രമാത്രം വിഡ്ഡിത്തമാണ്. ഒന്നോ രണ്ടോ പെൺ മക്കൾ ഉള്ള മാതാപിതാക്കൾ മക്കളുടെ വിവാഹത്തിനു സ്വർണ്ണം വാങ്ങുവാനായി തങ്ങളുടെ സ്വന്തം ജീവിതം ഹോമിക്കുന്നു. എന്തുമാത്രം ക്രൂരതയാണിതെന്ന് ഒരു നിമിഷം ചിന്തിച്ചാൽ അതിനെ ശരിയാം വണ്ണം ഉൾക്കൊള്ളുവാൻ കഴിഞ്ഞാൽ സ്തീധനം എന്നതിനോട് മനുഷ്യത്വം ഉള്ളവർക്ക് യോജിക്കുവാൻ ആകില്ല.
സ്വർണ്ണം കാറ് എന്നിവയ്ക്കൊപ്പം വിവാഹശേഷം മക്കൾക്ക് ഭർത്താവിനൊപ്പം താമസിക്കുവാൻ ഫ്ലാറ്റ്/വില്ല നൽകുന്നത് ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്നു. ഇത് മറ്റൊരു വിപൽക്കരമായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. ഇതുമൂലം മകളുടെ ഭർത്താവിന്റെ കുടുമ്പത്തോടൊപ്പം അവൾക്ക് താമസിക്കുവാൻ കഴിയാതെ വരുന്നു. സ്വാഭാവികമായും ഇത് അവർക്കിടയിൽ ഉണ്ടാകേണ്ട ഒരു സ്നേഹത്തിന്റെയും സഹകരണത്തിന്റേയും സാധ്യതയെ ചുരുക്കുന്നു. ഇതിലൂടെ അവൾക്ക് ലഭിക്കാവുന്ന പല അറിവുകളും അനുഭവങ്ങളും നിഷേധിക്കുകയാണ് അമ്മായിയമ്മയുടെ മൂക്കും മോറും കാണണ്ട മകൾക്ക് സ്വസ്ഥമായി ജീവിക്കാൻ ഉള്ളത് ഞാൻ നൽകി എന്ന് ചാരിദാർഥ്യം അടയുന്ന രക്ഷിതാക്കൾ ചെയ്യുന്നത്. ജോലിയില്ലാത്തവരെ സംബന്ധിച്ച് ടി.വിയും ഇന്റർനെറ്റും മൊബൈൽ ഫോണും മാത്രമായി “ഒറ്റപ്പെടലിന്റെ“ മറ്റൊരു ലോകത്തേക്ക് തള്ളിവിടുവാൻ ഇത് വഴിയൊരുക്കുകയും ചെയ്യും.
വിവാഹം അനുദിനം ചിലവേറിയ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ആർഭാടങ്ങൾക്ക് അതിരുകൾ ഇല്ലാതായിരിക്കുന്നു. വസ്ത്രത്തിന്റേയും സ്വർണ്ണത്തിന്റെയും കാര്യത്തിൽ മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും ഇന്നു വലിയ തുകയാണ് മലയാളി ചിലവിടുന്നത്. പ്ലേറ്റിനു 400-600 രൂപ വരെ ചിലവിടുന്ന വിവാഹ സൽക്കാരങ്ങൾ ഇന്നു സാധാരണമായിക്കൊണ്ടിരിക്കുന്നു. വിവാഹത്തിന്റെ തലേ ദിവസത്തെ മദ്യസൽക്കാരത്തിന്റെ ചിലവു വേറെ. ഇതെല്ലാം സമൂഹത്തിലെ ഒരു സമ്പ്രദായമായി മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ പലപ്പോഴും സാധാരണക്കാർ നിർബന്ധിതരാക്കപ്പെടുന്നു. മറ്റുള്ളവർക്ക് മുമ്പിൽ “മാനക്കേട്” ഉണ്ടാകും എന്ന് കരുതി പലരും ഇതിനൊക്കെ വലിയ തുക ഉയർന്ന പലിശക്ക് കടം വാങ്ങിയും കുടുമ്പം പണയപ്പെടുത്തിയും കണ്ടെത്തുന്നു. വിവാഹം കഴിഞ്ഞാലും തീരുന്നില്ല. വിവിധ പേരിൽ ഉള്ള സൽക്കാരങ്ങളുടേയും സമ്മാനങ്ങളുടേയും പേരിൽ ഉള്ള മറ്റു ചിലവുകൾ.
ഇത്തരം ആർഭാടങ്ങൾക്ക് വകയില്ലാതെ വരുന്നതിന്റെ പേരിൽ മംഗല്യയോഗം നിഷേധിക്കപ്പെടുന്ന പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന മാനസീക പീഠനം എത്രയോ വലുതാണ്. അവരെപോലുള്ളവർ മനുഷ്യത്വം അർഹിക്കുന്നു എന്ന് സമൂഹത്തിനു ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ്. ഇത്തരം ഓർമ്മപ്പെടുത്തലുകളാണ് സ്ത്രീധനമില്ലാത്ത ആർഭാടമില്ലാത്ത ലളിതമായ ഓരോ വിവാഹങ്ങളും. രാഷ്ടീയ സാമൂഹിക പ്രവർത്തകർ അതിനായി മുന്നോട്ട് വരെണ്ടതുണ്ട്. ആദർശം പ്രസംഗത്തിൽ നിന്നും പ്രവർത്തിയിലേക്ക് വരുമ്പോളേ അത് പൂർണ്ണമാകൂ. ബിനോയ് വിശ്വത്തെ പോലുള്ളവരിൽ നിന്നും ഉള്ള ഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
This comment has been removed by the author.
ReplyDeleteബിനോയ് വിശ്വം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.
ReplyDelete@ കുമാരന് - താങ്കളുടെ അഭിപ്രായത്തോട് യോജിക്കാനാവുന്നില്ല. ഇന്നത്തെ കാലത്ത് വാര്‍ത്താ മാദ്ധ്യമങ്ങളുടെ കാര്യം അറിയാമല്ലോ ? ആരെങ്കിലും തുമ്മിയാല്‍ (അത് പ്രശസ്തരായവര്‍ തന്നെ ആകണമെന്നില്ല.) വാര്‍ത്തയാക്കാന്‍ നടക്കുന്നവരാണ്. എത്രയൊക്കെ മൂടിവെച്ചാലും ഒരു മന്ത്രിയുടെ മകളുടെ വിവാഹക്കാര്യം പരസ്യമാകും. മാദ്ധ്യമങ്ങള്‍ എല്ലാം കൃത്യമായി അത് വാര്‍ത്തയാക്കുകയും ചെയ്യും. അതിനെ ബിനോയ് വിശ്വത്തിന്റെ വീഴ്ച്ചയായി കാണരുത്. ഒരാള്‍ ഒരു നല്ല കാര്യം ചെയ്താല്‍ അത് ജനം അറിയട്ടെ. അവര്‍ക്ക് ആ പാത പിന്തുടരാന് അത് പ്രചോദനം ആകട്ടെ. കുറഞ്ഞ പക്ഷം ഈ മന്ത്രിസഭയിലെ മറ്റ് ചില മന്ത്രിമാര്‍ക്കെങ്കിലും ഇതൊരു പാഠവും ഒരു കൊട്ടും കൂടെയാണ് എന്നാണ് എന്റെ അഭിപ്രായം.
വളരെ നല്ല പ്രചോദനം നല്കുന്ന ഒരു വാര്‍ത്ത. അത് പങ്കുവച്ച എസ്. കുമാറിന് അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. രശ്മിക്കും, ഷംസിനും മംഗളാശംസകള്‍!
ReplyDeleteവിവാഹങ്ങള്‍ക്കും മറ്റും ലക്ഷങ്ങളും കടന്നു കോടികള്‍ പൊടിക്കുന്ന മലയാളികള്‍ക്ക് ഒരു പാഠമായിരിക്കട്ടെ ഈ വിവാഹം. പിന്നെ, ആര് എന്ത് നല്ലത് ചെയ്താലും അതില്‍ ഒരു കുറവ് കണ്ടുപിടിക്കാന്‍ നാം മലയാളികള്‍ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെ. കൂട്ടത്തില്‍ വീടുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ആരെങ്കിലും ഇതുപോലെ ഒരു മാതൃക കാണിച്ചാല്‍ മതിയായിരുന്നു. ഒരു സാധാരണ മലയാളിയുടെ ഭവനനിര്‍മ്മാണം, ഇപ്പോള്‍ ലക്ഷങ്ങളില്‍ നിന്നും കോടികളിലേയ്ക്ക് മാറിയിരിക്കുന്നു. ജീവിതാവസാനം വരെ പണി തീരാത്ത ആ വീട്ടില്‍ അവസാനം സ്വസ്ഥതയോടെ കിടക്കുന്നത് അവന്റെ മരവിച്ച ശരീരം മാത്രം!
ആരെങ്കിലും നല്ലതു ചെയ്യുമ്പോള്‍ അതില്‍ കുറ്റം പറയാന്‍ എന്തെങ്കിലും ഉണ്ടോയെന്ന് റിസര്‍ച്ച് ചെയ്യുന്ന ശനിയന്മാരാണ് നമ്മുടെ നാട്ടില്‍ ചിലര്‍..
ReplyDeleteThis comment has been removed by the author.
ReplyDeleteSomething is better than nothing.....
ReplyDeleteഅങ്ങേരു ജോലി ചെയ്തു ശമ്പളം പറ്റുന്ന ഒരു വ്യക്തിയല്ലേ? അതുകൊണ്ട് ആ കാശ് ചിലവാക്കി പത്രത്തില്‍ പരസ്യം കൊടുത്തു. മകളുടെ കല്യാണം രഹസ്യമാക്കി വയ്ക്കുക എന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത്? വിവാഹം പരസ്യമാക്കുക എന്നത് ഒരു നാട്ടുനടപ്പാണ്. ആര്‍ഭാടം അല്ല.
ReplyDeleteഎന്നാല്‍ ഇവിടെ പ്രധാനം ലാളിത്യമാണ്.
ഇത് എഴുതിയ എസ് കുമാര്‍ വിവാഹിതന് ആണോ എന്നറിയില്ല...വിവാഹിതന് അല്ലെങ്കില്‍ താങ്കളുടെ വിവാഹം ഇതേ രീതിയില്‍ നടത്തും എന്ന് ഞാന്‍ ആശിക്കുന്നു.
ReplyDeleteലളിതമായ ഈ വിവാഹരീതിയെ അനുകൂലിച്ച എല്ലാവരും സ്വന്തം ജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കും എന്ന് കരുതാമല്ലോ.....
ആദര്‍ശം എന്നത് രാഷ്ട്രീയക്കാരനു മാത്രം വേണ്ട ഒന്നല്ലല്ലോ...സാധാരണക്കാര്‍ക്കും ആകാം
നന്ദി ആശംസകള്‍ !
@കുമാരൻ പറഞ്ഞത് ശരിയല്ലെ. ലളിതമായി നടത്തുവാൻ എന്തിനാണ് പത്ര പരസ്യം? 2011 ലെ സംഗതിയെ പറ്റി സൂചിപ്പിച്ചത് നന്നായി. ഇനിയും ഇത്തരം കാര്യങ്ങൾ തുറന്ന് പറയുക.ബിനോയ് വിശ്വം ചെയ്തത് കണ്ട് എത്ര പേർ ലളിതമായതും മിശ്രവിവാഹവും കഴിക്കും?
ReplyDeleteഇവിടത്തെ രാഷ്ടീയക്കാർ സുഖമായി ജീവിക്കുന്നത് പലർക്കും കണ്ടു കൂട. പ്രത്യേകിച്ച് ഗൾഫിൽ ഉള്ളവർക്ക്. ഇതിനെ കുശുമ്പാണെന്ന് ലളിതമായി പറയാം. അവരുടെ ധാരണ അവർക്ക് മാത്രം അടിച്ചു പൊളിച്ചു ജീവിച്ചാൽ മതി. ലക്ഷങ്ങൾ സ്തീധനം വങ്ങിയാൽ മതിയെന്നാണ്. കോൺഗ്രസ്സുകാർക്ക് എന്തും ആകാം ഇടതുപക്ഷക്കാർ കട്ടൻ ചായ, പരിപ്പുവട ഒക്കെ ആയി ജീവിക്കണം. അവർക്ക് നല്ല വീടു പണിതുകൂട, ബെൻസിൽ യാത്ര ചെയ്തുകൂട, കച്ചവടം തുടങ്ങിക്കൂട, സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചു കൂട, മക്കളെ സ്വാശ്രയ വിധ്യാലയത്തിൽ പഠിപ്പിച്ചു കൂട.
പിണറായിയുടെ മകനോ മകളോ സ്വാശ്രയ കോളേജിൽ പഠിച്ചാൽ കോലാഹലം ഗൾഫുകാരന്റെ മക്കൾക്ക് ആകാം. ഇത് ഇരട്ടതാപ്പല്ലേ?
This comment has been removed by the author.
ReplyDeleteഈ മന്ത്രിയുടെ ആദർശത്തെ ആരെല്ലാം,സ്വന്തം കാര്യം വരുമ്പോൾ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ ,അതൊന്ന് ബൂലോഗത്ത് ഇടുവാൻ മറക്കരുത് കേട്ടൊ
ReplyDelete@ കുമാരന്, ശാന്തന്
ReplyDeleteരാഷ്ട്രീയനേതാക്കന്മാരും പൊതുപ്രവര്‍ത്തകരും പൊതുജനത്തിന് നല്ല പ്രവര്‍ത്തികള്‍ ചെയ്യാന്‍ മാതൃകയാകേണ്ടവരാണ്.
അല്ലാതെ അവര്‍ പ്രസംഗം മാത്രം നടത്തിയാല്‍ പോരാ. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മാധ്യമങ്ങള്‍ ജനത്തെ അറിയിച്ചാലെ അതിന്റെ സന്ദേശം ജനങ്ങളിലെത്തുകയുള്ളു. ഇനി അത് സ്വന്തം നിലയില്‍ ജനങ്ങളെ അറിയിച്ചാല്‍ പോലും അത് ഒരു തെറ്റായ പ്രവര്ത്തിയാകുന്നില്ല. കാരണം മഹത്തായ ഒരു സന്ദേശം ജനങ്ങളിലെത്തുകയാണ്. ഇനി അതുകൊണ്ട് ഇലക്ഷനില്‍ എന്തെങ്കിലും ഗുണം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിനെന്താണു കുഴപ്പം? ആദര്‍ശം വലിച്ചുകീറി പ്രസംഗിക്കുകയും ജീവിതത്തില്‍ ആദര്‍ശത്തിന്റെ കണികപോലും കാണിക്കാതെ സാധാരണക്കാരെപ്പോലും ലജ്ജിപ്പിക്കുകയും ചെയ്യുന്ന കേമന്മാരേക്കാള് നല്ല കാര്യം ചെയ്തിട്ട് അതിന്റെ ഫലം പ്രയോജനപ്പെടുത്തുന്നവര്‍ തന്നെയാണു രാഷ്ട്രീയത്തില്‍ വരേണ്ടത്, ഇലക്ഷനില്‍ ജയിക്കേണ്ടത്, പ്രത്യേകിച്ച് എല്ലാത്തരം നന്മകളും സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമാകുന്ന, ആദണീയപ്രവര്ത്തികല്ക്ക് ക്ഷാമം അനുഭവപ്പെടുന്ന കാലഘട്ടത്തില്‍ ! എന്തേ ചെറിയപാര്‍ട്ടിയായ സി.പി.ഐയിലെ ബിനോയ് വിശ്വത്തെപ്പോലെ വലിയ പാര്‍ട്ടിയായ സി.പി.എമ്മില്‍ മാതൃകാ നേതാക്കന്മാര്ക്ക് ക്ഷാമം അനുഭവപ്പെടുന്നത് ? അവിടെ ഇതേ തോതില്‍ ആദര്ശവാന്മാരുണ്ടായിരുന്നെങ്കില് ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തിയ്ക്ക് വലിയ ആദരവും പ്രാധാന്യവും കിട്ടുകയില്ലായിരുന്നു. സി.പി.എമ്മിന്റെ വക്താക്കളാണ് യഥാര്‍ത്ഥത്തില്‍ കുശമ്പന്മാര്.
>>>>ആദര്‍ശം എന്നത് രാഷ്ട്രീയക്കാരനു മാത്രം വേണ്ട ഒന്നല്ലല്ലോ...സാധാരണക്കാര്‍ക്കും ആകാം.<<<<
ആദ്യം ആദര്‍ശം നമ്മേ നയിക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്ക്കുണ്ടാകട്ടെ. അവര്‍ നല്ല മാതൃക കാണിക്കുമ്പോള്‍ ജനവും ആ വഴിയേ തിരിയും. അല്ലാതെ തിരിച്ചല്ല സംഭവിക്കേണ്ടത്. കാരണം ആദര്‍ശം പ്രസംഗിക്കുന്നത് ജനങ്ങളല്ല, നേതാക്കന്മാരാണ്.
എന്തായാലും ഒരു കാര്യം മനസ്സിലായി. ഒരിക്കലും നല്ലത് ചെയ്യരുത്. നല്ലത് ചെയ്യുന്നവനെ അഭിനന്ദിക്കരുത്. എങ്ങാനും അഭിനന്ദിച്ചാല്‍ അങ്ങിനെ ചെയ്യുന്നവന്റെ കട്ടപ്പോക!
ReplyDelete@"ലളിതമായ ഈ വിവാഹരീതിയെ അനുകൂലിച്ച എല്ലാവരും സ്വന്തം ജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കും എന്ന് കരുതാമല്ലോ....."
ആരൊക്കെ ഏതു രീതിയില്‍ ജീവിക്കുന്നു എന്നതിന്റെ "ബയോഡാറ്റ" മറ്റാരുടെയും പക്കല്‍ അല്ലല്ലോ ഇരിക്കുന്നത്.
@ നിസഹായന്, ജസ്റ്റിന്
ReplyDeleteഎന്താ ചില കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ചൊറിയുന്നോ?ബിനോയ് വിശ്വം കാണിച്ച നല്ല മാതൃക നിങ്ങളുടെ ഒക്കെ ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുമോ എന്നാണ് ഞാന്‍ ചോദിച്ചത്.....നിങ്ങള്‍ വിവാഹിതര്‍ ആണെങ്കില്‍ നിങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ ഇത്തരം ഒരു മാതൃക നടത്തും പ്രതിജ്ഞ എടുക്കാന്‍ സാധിക്കുമോ എന്നാണു ചോദിച്ചത്...അതിനു “യെസ്” അല്ലെങ്കില്‍ “നോ” എന്ന് ഉത്തരം പറയാതെ ചുമ്മാ ഉരുണ്ടു കളിച്ചിട്ടോ സി.പി എം കാരനെ തെറി പറഞ്ഞിട്ടോ കാര്യമില്ല....
ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോള്‍ അതിനെ അഭിനന്ദിക്കുന്നു എന്ന് വെണ്ടക്ക ആക്ഷരത്തില്‍ നാലു വാചകം എഴുതി വച്ചിട്ടു മാത്രം കാര്യമില്ല.സ്വന്തം ജീവിതത്തില്‍ അത് പകര്‍ത്താന്‍ പറ്റും എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണു വേണ്ടത്...അല്ലാതെ ‘ഞഞ്ഞാ പിഞ്ഞാ” പറഞ്ഞിട്ട് കാര്യമില്ല.
@ സുനില്കൃഷ്ണന്
ReplyDeleteആരൊക്കെ ഏതു രീതിയില്‍ ജീവിക്കുന്നു എന്നതിന്റെ "ബയോഡാറ്റ" മറ്റാരുടെയും പക്കല്‍ അല്ലല്ലോ ഇരിക്കുന്നത്.
എന്ന് ഞാന്‍ എഴുതിയത് അതുകൊണ്ടാണ്. ഞാന്‍ എങ്ങിനെ ജീവിക്കുന്നു എന്നുള്ളത് താങ്കള്‍ക്കു അറിയില്ലല്ലോ, അല്ലെ? ഞാന്‍ സി.പി യുടെയും, ജെ.പിയുടെയും, "ഞഞ്ഞ"യുടെയും "പിഞ്ഞ"യുടെയും ഒന്നും ആളൊന്നുമല്ല. നല്ലൊരു പാട്ടുകാരനെ ഒരാള്‍ അഭിനന്ദിക്കുമ്പോള്‍ "നിനക്ക് പാട്ടിന്റെ വല്ല വിവരവും ഉണ്ടോടാ"? എന്ന് ചോദിക്കുന്നത് പോലെ ആയിപ്പോയി ഇത്... കഷ്ടം!
ബിനോയ് വിശ്വം ചെയ്തത് പത്രത്തിൽ കൊടുക്കേണ്ട ഗതികേട് വന്നു എങ്കിൽ അതു കേരളത്തിലെ പത്രങ്ങളുടെ കള്ളചൂതുകളി കുറേകൂടി വ്യക്തമാക്കുന്നു എന്നർത്ഥം ...മന്ത്രി മാരു തുപ്പിയതും തൂറിയതും വരെ വാർത്തയാക്കി കൊട്ടിഘോഷിക്കുന്ന പത്ര തൊളസൂറന്മാർക്ക് ഇത്തരം സാമൂഹ്യനന്മകളെ പ്രോത്സാഹിപ്പിക്കാൻ എങ്ങിനെ കഴിയും ..അല്ലെ?
ReplyDeleteഇതിൽ നിന്നു തന്നെ വ്യക്തമാവുന്നുണ്ട് കേരളത്തിലെ പത്ര ധർമ്മം. ഒരു ടിവി ചാനലിലും ഇതിനെ കുറിച്ചൊരു ചർച്ച കണ്ടില്ലല്ലോ... ഒരു സി പി ഐ &എം കാരൻ കേരളത്തിലെ അമ്പലത്തിന്റെ പിന്നാമ്പുറത്തു കൂടി പോയാൽ അല്ലേൽ ഒരു പണക്കാരനുമായി ഫോണിൽ വിളിച്ചാൽ കാറി തൂറി തൊണ്ടയിലെ വെള്ളം വറ്റിക്കുന്ന ന്യൂസ് റീഡർമ്മാരും റീപ്പോർട്ടർമ്മാരും ഉറക്കം തൂങ്ങിപ്പോയോ..പിന്നെ മിശ്രവിവാഹം നടത്തി വോട്ടുനേടിയ ഒരു ചരിത്രമൊന്നും ഞാനിന്നുവരെ കേട്ടിട്ടു പോലും ഇല്ലെന്റപ്പനേ..അത്രയ്ക്കു വിഡ്ഡികളാണോ കേരളത്തിലെ ജനങ്ങൾ ....ഇത്തരത്തിലേക്ക് അധ:പ്പതിക്കുന്നതു കാണുമ്പോൾ ലജ്ജതോന്നുന്നു സുനിൽ കൃഷ്ണൻ പറഞ്ഞപോലെ അഭിനന്ദിക്കാൻ ആർക്കും പറ്റും അതു പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ്...നമുക്കൊക്കെ ചെയ്യാൻ കഴിയാത്ത ഒരു കാര്യം തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത് അത് തീർച്ചയായും സമ്മൂഹം ഉയർത്തിക്കാട്ടേണ്ടതു തന്നെയാണ്....എന്നെ സംബന്ധിച്ചിടത്തോളം പറയാം എന്റെ ചുറ്റുപാടുകളും സാഹചര്യവും അനുസരിച്ച് എനിക്കൊരിക്കിലും ചെയ്യാൻ കഴിയാത്ത കാര്യമാണ് അത് ..എനിക്കു ഒരു പാട് ഇഷ്ടവുമാണ് ..ഒന്നിനു മുതിർന്നതിന്റെ പൊല്ലാപ്പ് ഇതു വരെ കെട്ടടങ്ങിയിട്ടില്ല ...അതു കൊണ്ട് ഇനിയൊരു സാഹസത്തിനു ബാല്യവുമില്ല സുനിൽ കൃഷ്ണേട്ടാ...പരമാവധി ചെയ്യാൻ കഴിയുന്നവനെ സപ്പോർട്ട് ചെയ്യും അതു മാത്രമെ ഇനി എന്നെ കൊണ്ടു കഴിയൂ ...
@സുനിലേ മുൻ മുഖ്യമന്ത്രി ഈ.കെ. നായനാരുടെ മകന്റെ വിവാഹം എപ്രകാരം ആയിരുന്നു. പാർടിയിൽ അത് ചർച്ചയായോ ഇല്ലെയോ? അതുപോലെ എത്ര ഉദാഹരണങ്ങൾ. മറ്റൊരു മന്ത്രിപുത്രന്റെ വിവാഹം ഫൈവ് സ്റ്റാർ ഹോട്ടലിൽ വിലകൂടിയ ഫുഡ്ഡ് വലിയ ബിസിനസ്സുകാക്ക് വിളമ്പിയത് അടുത്തകാലത്തല്ലേ? ആദർശം പറയുന്നതും അതിനെ പെരുപ്പിച്ചു കാണിക്കുന്നതും മാർക്കിസ്റ്റുകാർ ആണ്. അല്ലാതെ ഇവിടെ കമന്റിട്ടവർ അല്ല. പറയുമ്പോൾ നിങ്ങൾക്ക് ചൊറിയും....
ReplyDelete@ ശാന്താ നാടൊട്ടുക്ക് സമരം ചെയ്യുവാൻ ആഹ്വാനം ചെയ്യുന്ന പാർടിയുടെ നേതാവ് പിണറായിയുടെ മക്കൾ സ്വാശ്രയ കോളേജിൽ കാശുകൊടുത്ത് പഠിച്ചെങ്കിൽ അതിനെ ആൾക്കാർ ചോദ്യം ചെയ്യും. വിദേശ സർവ്വകലാശാലകൾ ഇന്ത്യയിൽ വരുന്നതിനെ എതിർക്കുന്ന പല ഉന്നത നേതാക്കന്മാരും അവരുടെ പലരുടേയും മക്കളൂം അവിടെ നിന്നും ബിരുധങ്ങൾ കരസ്ഥമാക്കിയവർ. എന്താ ചൊറിയുന്നുണ്ടോ?
ഗൾഫുകാർ നാടൊട്ടുക്ക് ബക്കറ്റുമായും പിരിവു നടത്തിയും, ബിനാമിമാരുമായും ഒക്കെ പങ്കു കച്ചവടം നടത്തിയും അല്ല കാശുണ്ടാക്കുന്നത്. അദ്വാനിച്ചിട്ടാണ്.
ബിനോയ് വിശ്വം ചെയ്തത് തീര്‍ച്ചയായും നല്ല കാര്യമാണ്. വനം വകുപ്പുമായി ബന്ധപ്പെട്ട ചില നടപടികളും പദ്ധതികളും ശ്രദ്ധിച്ചപ്പോള്‍ അദ്ദേഹം ആദര്‍ശനിഷ്ഠയുള്ള കൂട്ടത്തിലാണെന്ന് തോന്നിയിരുന്നു.
ReplyDeleteപക്ഷെ കുമാരന് പറഞ്ഞ പോലെ പത്രത്തില്‍ പൈസ കൊടുത്ത് വാര്‍ത്ത ഒപ്പിച്ചു എങ്കില്‍ അത് ശരിയായ നടപടിയാണെന്ന് പറയാന്‍ വയ്യ. ഇക്കാര്യത്തില്‍ ശാന്തനോട് വിയോജിക്കുന്നു. പ്രശസ്തിക്കു വേണ്ടി ചെയ്യുന്ന കാര്യം ആ പ്രവര്‍ത്തിയുടെ മഹത്വം തന്നെ എടുത്തുകളയുന്നു.
ഇങ്ങനെ പറയുന്നത് ഒരാള്‍ നല്ല കാര്യം ചെയ്യുന്നു എങ്കില്‍ അയാളെ കുറ്റം പറയണം എന്ന ഉദ്ദേശം വെച്ചല്ല.
ഈ കാര്യം കൂടുതല്‍ ജനങ്ങള്‍ക്ക് പ്രചോദനമാകും വിധം പോസ്റ്റ് ഇട്ട s. കുമാറിന് അഭിനന്ദനങ്ങള്‍!
ഒരു കുമാരനു മറ്റൊരു കുമാറിനെ കണ്ടൂടാന്ന് പറയുന്നത് നേരാ.....ആദ്യത്തെ കമന്റില്‍ തന്നെ കൊടുത്തില്ലേ പണി....കലക്കി കുമാരാ കലക്കി..
ReplyDeleteഎന്തൂട്ടായാലും ബിനോയ് വിശ്വം ചെയ്തത് കൊലച്ചതി തന്നെയാ...ദാ ഇവടെ വായ്ക്കാം ഒഴിവുള്ളോര്ക്ക്. ബിനോയ് വിശ്വമേ ഈ ചതി വേണ്ടായിരുന്നൂ
ഈ പാര്‍പ്പിടം ഇല്ലെ ആ ഗഡി പ്രേമിച്ച് കല്യാണം കഴിച്ചതാന്നാ കേട്ടത്. അപ്പോ പിന്നെ ഇമ്മാതിരി കാര്യങ്ങൾക്ക് ധൈര്യമായി സപ്പോര്‍ട് ചെയ്യോലൊ.
@ശാന്തന് ഭായ്. നടത്തറ ശാന്തയും, ഓച്ചിറ അമ്മിണിയും പിന്നെ ഇമ്മടെ നളിനി ജമീലേച്ച്യും ഒക്കെ ചെയ്യണ പണിയെന്താന്ന് നാട്ടാര്‍ക്ക് അറിയാം. ജമീലേച്ചി അത് പുസ്തകാക്കി പല പതിപ്പിലൂടേം അറിയിച്ചു ( ഒരുപാട് എസ്ക്പീരിയന്സ് ഉള്ള ഒരാൾടെ അനുഭവം അല്ലേ വല്ലതുമൊക്കെ ഉണ്ടാവുംന്ന് കരുതി അന്യായ കാശുകൊടുത്ത് ഞാനും വാങ്ങി രണ്ടുപതിപ്പ് കാശുപോയത് മെച്ചം!!). എന്തായാലും അവരൊന്നും ശീലാവത്യാന്ന് പറയുന്നില്ലല്ലോ. ലൈംഗീകതൊഴിലാളിയാണെന്ന് പരസ്യമായി അഭിമാനത്തോടെ പറയുന്ന പെണ്ണിനെ പിന്നെ അയ്ന്റെ പേരില്‍ പ്രത്യേകം കുറ്റം പറയണേല് വല്ല കാര്യവും ഉണ്ടോ?
മറ്റേ പണി ചെയ്യേം വേണം ശീലവതീടെ സര്‍ട്ടിഫിക്കേറ്റ് വേണം താനും എന്ന് പറയുന്നത് എവ്ടത്തെ ന്യായാ എന്ന് മാത്രേ ശാന്തന് ഭായിയോട് വാക്കേറിനു ചോദിക്കാന്‍ ഉള്ളൂ....
കുമാരന് പറഞ്ഞതാണ് അതിന്റെ ശരി
ReplyDeleteവോട്ടു കിട്ടാനുള്ള ഇടതന്മാരുടെ ഓരോരോ തന്ത്രങ്ങളെ... അന്യ ജാതിയിലുള്ള പുരുഷനെയോ സ്ത്രീയെയോ
കണ്ടു പിടിക്കുക എന്നിട്ടങ്ങോട്ടു കെട്ടിച്ചുകൊടുക്കുക എന്നിട്ട് പത്രത്തിലൊരു പരസ്യവും കൊടുക്കുക (ലവന്മാരുടെ പബ്ലിസിറ്റി ഫ്രീയായി വേറെയും)
വോട്ടു മുഴുവന്‍ പെട്ടിയിലായി.. വെരി സിമ്പിള്‍ ( ഭരണം കിട്ടാനുള്ള ഓരോരോ കഷ്ടപാടുകളെ )
ഇത്തരം ഒരു പരീക്ഷണത്തിന് മറ്റുള്ളവരും തയ്യാറായാല്‍ ഇടതുപക്ഷം ഭരണം നിലനിര്ത്തുമോന്നാ പ്പോ ന്റെ പേടി
പിന്നെ ആകെയൊരു കുഴപ്പമുള്ളത് ഇടതന്മാര്ക്ക് മാത്രേ ഇതിനു സ്കോപ്പുള്ളൂ എന്നതാണ്. മറ്റാരെങ്കിലും ചെയ്താല്‍
പെണ്ണ് / ചെക്കന് പോയതുമാത്രം മാത്രം മിച്ചം
അല്ലാ, ങ്ങള് ഈ പരസ്യം പരസ്യം കൊടുത്തൂന്നു പറയുന്നണ്ടല്ലോ..ആരെങ്കിലും കണ്ടാരുന്നോ ? ഈ തിരോന്തരത്തു ഞങ്ങള്‍ ഒറ്റ പത്രത്തിലും കണ്ടില്ല... കൊയിക്കൊട്ടെങ്ങാനും കണ്ടാര്ന്നാ.... വെറുതെ വായിട്ടലക്കല്ലേ കുമാരാ...അതിനെ താങ്ങാന്‍ കുറെ അവന്മാരും
ReplyDelete@ സുനില്കൃഷ്ണന്,
ReplyDeleteഇരുപത്തിയേഴാം വയസ്സില്‍ വിവാഹിതനാകുന്ന സമയത്ത് ഞാന്‍ അവിശ്വാസിയായിരുന്നെങ്കിലും കടുത്ത ഹിന്ദുമതവക്താവായിരുന്നു. അതുകൊണ്ട് മിശ്രവിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല. അതിന് കുടുംബപരമായ ചില പരിമിതികളും ഉണ്ടായിരുന്നു. ആദര്‍ശപരമായും പ്രത്യയശാസ്ത്രപരമായും വലിയ നിലപാടുകളില്ലാതിരുന്ന ഭൂതകാലത്ത്
ഞാന്‍ ഒരു പൊതുപ്രവര്‍ത്തകനും ആയിരുന്നില്ല.
എന്നാല്‍ ഇന്ന് എന്റെ കുട്ടികളെ വളര്‍ത്തുന്നത് മത-ജാതി-ദൈവവിശ്വാസങ്ങള്‍ക്ക് അതീതരായിട്ടാണ് (ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും. പത്തിലും നാലിലും പഠിക്കുന്നു). അവരെ സ്ത്രീധനരഹിത-മത/ജാതിരഹിത-വിശ്വാസരഹിത-ആര്‍ഭാടരഹിതമായ വിവാഹം ചെയ്യിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. വിശ്വാസിയായിരുന്ന ഭാര്യയെ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ ബോധ്യപ്പെടുത്തി, മത-ജാതി-ആചാരാനുഷ്ഠാന-വിശ്വാസങ്ങള്‍ക്ക് അതീതമായി ചിന്തിപ്പിക്കാനും മതാതീത ദൈവവിശ്വാസിയാക്കാനുംവരെ കഴിഞ്ഞു. ബോധ്യപ്പെടുമെങ്കില്‍ ഇനിയും അവരെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കും.
കൂടാതെ മരിക്കുമ്പോള്‍ എന്റെ കണ്ണുകളും അവയവങ്ങളും ദാനം ചെയ്യുകയും ശരീരം മെഡിക്കല്‍ കോളേജിന് കൊടുക്കുകയും ചെയ്യും. അന്തക്കാലത്ത് ശരീരമൊന്നം ആര്‍ക്കും വേണ്ടാതെ വന്നാല്‍ മതാചാരരഹിതമായി അത് മറവുചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്നു.
ജ്യോതിബാസുവിനെപ്പോലെയും ബിനോയ് വിശ്വത്തേപ്പോലെയുമുള്ള നേതാക്കളും വിവിധ യുക്തിവാദിസംഘടനയിലെ ആയിരക്കണക്കിനു സാധാരണപ്രവര്‍ത്തകര്‍ പോലും ഇത്തരം നിലപാടുകള്‍ കൊണ്ട് എന്നേപ്പോലുള്ള സാധാരണക്കാര്‍ക്ക് മാതൃകയാവുകയും പ്രചോദനമാകുകയും ചെയ്യുന്നതു കൊണ്ടാണ് ഇതുപോലുള്ള പോസ്റ്റുകളില്‍ അഭിനന്ദനം രേഖപ്പെടുത്തുന്നത്. ഇക്കാര്യങ്ങളിലൊക്കെ അധികാരക്കൊതികൊണ്ട് സി.പി.എം നിരാശാജനകമായ രീതിയില്‍ ശോഷിച്ചു പോകുന്നതിനാലാണ് അവരെ വിമര്‍ശിക്കുന്നത്. അതില്‍ സത്യമായും സദുദ്ദേശം മാത്രമേയുള്ളൂ.
മന്ത്രി ബിനോയ് വിശ്വത്തിന്റെ മാതൃകാപ്രവര്ത്തിയെക്കുറിച്ചുള്ള ഒരു പോസ്റ്റില്‍ അഭിനന്ദനം രേഖപ്പെടുത്തുമ്പോള്‍ അവിടെ വന്ന് സാധാരണക്കാരനായ ഞാന്‍ സ്വന്തം നിലപാട് വിളിച്ചു പറഞ്ഞ് ഞെളിയുന്നത് അനൌചിത്യമല്ലേ ? ആട്ടെ, ഇങ്ങോട്ടു ചോദിച്ച സ്ഥിതിക്ക് താങ്കളുടെ നിലപാട് എന്താണ് ? യെസ് /നോ ?
ബിനോയ് വിശ്വം എന്ന വ്യക്തി/മന്ത്രി എന്തെങ്കിലും വ്യക്തിഗതനേട്ടങ്ങള്‍ക്ക് വേണ്ടി പരസ്യം ചെയ്തോഎന്ന് തര്ക്കിക്കുന്നതിനേക്കാള് ഈ ബ്ലോഗിലുയര്ത്തിയ കാതലായ പ്രശ്നത്തേക്കുറിച്ചല്ലേ നമ്മള് ചര്‍ച്ച ചെയ്യേണ്ടത്?
ReplyDelete“സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും, പരസ്പരം പങ്കുവെക്കുവാനും വേണ്ടി തിരഞ്ഞെടുക്കുന്നിടത്ത് സ്വർണ്ണത്തിനും പണത്തിനും എന്ത് പ്രാധാന്യമാണുള്ളത്? ഇത്തരം ചോദ്യങ്ങൾ സമൂഹത്തിൽ ഉയർന്നുവരേണ്ടത് അനിവാര്യമാണ്.“
- ഈ അനിവാര്യതയെ കുറിച്ചല്ലെ ചര്‍ച്ച വേണ്ടത്?
തീര്‍ച്ചയായും അതൊരു നല്ല കാര്യമായിട്ടു തന്നെയാണെനിക്കു തോന്നുന്നതു്.
ReplyDeleteഈ പോസ്റ്റിനു രണ്ടു ഭാഗങ്ങളുണ്ട്. കമന്റിയവരൊന്നും രണ്ടാം ഭാഗത്തെ കാര്യമായി തൊട്ടില്ല. കമന്റാന്‍ , ആദ്യത്തെ ഭാഗത്തിന്റെ അത്ര സ്കോപ്പ് രണ്ടാം ഭാഗത്തിനില്ലാത്തത് കൊണ്ടായിരിക്കും അല്ലെ..? രാഷ്ട്രീയക്കാര്‍ സമൂഹത്തെ നയിക്കുന്നവര്‍ എന്നതിനേക്കാള്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന് പറയുന്നതല്ലേ ശരി? ആ നിലക്ക് സമൂഹത്തിന്റെ എല്ലാ ജീര്‍ണതകളും പേറുന്നവരാണ് അവരും. സമൂഹം മാറിയാലേ അവരും മാറൂ. "നീ ആദ്യം നന്നാകൂ എന്നിട്ട് ഞാന്‍ നന്നാവാം" എന്ന ബാലിശമായ യുക്തിരാഹിത്യം ആണ് ആളുകളെ ഭരിക്കുന്നത്.
ReplyDelete“സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും, പരസ്പരം പങ്കുവെക്കുവാനും വേണ്ടി തിരഞ്ഞെടുക്കുന്നിടത്ത് സ്വർണ്ണത്തിനും പണത്തിനും എന്ത് പ്രാധാന്യമാണുള്ളത്? നമുക്ക് ചര്‍ച്ച ചെയ്യാം....കുറഞ്ഞ പക്ഷം, സ്വര്‍ണത്തിന്റെ വില മൂന്നിരട്ടിയോളം വര്‍ധിച്ചത് കണക്കിലെടുത്ത് 100 പവന് എന്നൊക്കെയുള്ള കണക്കു പകുതിയെങ്കിലും ആയി കുറക്കേണ്ടതല്ലേ ...? :)
@ഷാ
ReplyDeleteരണ്ടാം ഭാഗവും കുറച്ചൊന്നു തൊട്ടിരുന്നു മാഷെ. അതിന്റെ ഒരു വിരല്‍ ചൂണ്ടിയത് ഇക്കാലത്തെ ഭവനനിര്‍മ്മാണത്തില്‍ ആണന്നു മാത്രം. കമ്മന്റിയ കുറച്ചുപേര്‍ അമിത രാഷ്ട്രീയം കളിച്ചു അത്രതന്നെ. രാഷ്ട്രീയത്തിനും, വിഭാഗീയതക്കും അതീതമായി നല്ലൊരു ജനനായകന്റെ ഉദാഹരണം കാണിച്ച ബിനോയ് വിശ്വത്തിന് അഭിനന്ദനങ്ങള്‍! (എനിക്ക് ഇപ്പോള്‍ രാഷ്ട്രീയം ഒന്നും ഇല്ല കേട്ടോ. എന്റെ മെക്കിട്ടു കേറല്ലേ)
ബിനോയ് വിശ്വത്തിന്റെ ഉദേശം നല്ലതോ ചീത്തയോ ആവട്ടെ... എത്രപേര്‍ ഇവിടെ ആ മാതൃക പിന്തുടരുമെന്നും അറിയില്ല...
ReplyDeleteഎന്തായാലും ഞാന്‍ തീര്‍ച്ചയായും അങ്ങനെ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ലളിതമായ ഒരു മിശ്ര വിവാഹം... ദൈവം അനുവദിച്ചാല്‍
മനോജെട്ടനോ, കുമാരേട്ടനോ, ജോയോ ഒന്നും ഈ പറഞ്ഞത്ഒരു പബ്ലിസിടി സ്ടന്റ്റ് ആയി കരുതും എന്ന് തോനുന്നില്ല... :-)
@കണ്ണനുണ്ണി
ReplyDelete"എന്തായാലും ഞാന്‍ തീര്‍ച്ചയായും അങ്ങനെ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്"
ഗൊജ്ജു ഗള്ളന്‍!! എല്ലാം ഒപ്പിച്ചു വച്ചിട്ട് മുന്‍കൂര്‍ ജാമ്യം അല്ലെ?
നടക്കട്ടെ... എല്ലാ ഭാവുകങ്ങളും!
ജസ്റ്റിന്, കണ്ണനുണ്ണി,
ReplyDeleteമിശ്രവിവാഹം ചെയ്തെ അടങ്ങൂ എന്ന ഈ ചിന്ത എന്തിനാ?
ഭാവിയില്‍ [അല്ലെങ്കില്‍ ഇപ്പോഴേ] പരിചയപ്പെടുകയും കൂടുതല്‍ അടുത്തതിനു ശേഷം ഇവള് എന്റെ കൂടെ കൂട്ടാന്‍ കൊള്ളാമല്ലോ എന്ന് തോന്നുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയുണ്ടെങ്കില്‍ അവളുടെ മതവും ജാതിയും കണക്കിലെടുക്കാതെ വിവാഹം ചെയ്യുന്നതല്ലേ നല്ലത്?
ഈ രണ്ടു സാഹചര്യങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങള്‍ പറഞ്ഞ പോലെ അത്ര ഈസി ആണ് ഈ വിഷയമെന്നും എനിക്ക് തോന്നുന്നില്ല.
ഭാവിയില്‍ അവരവരുടെ വിശ്വാസങ്ങള്‍, കുട്ടികളുടെ വിശ്വാസങ്ങള്‍, കുടുംബങ്ങളുടെ പ്രശ്നങ്ങള്‍, സമൂഹത്തിന്റെ കാഴ്ചപ്പാട്.. .. ഇതൊക്കെ പക്വമായി കൈകാര്യം ചെയ്യാനാവും എന്ന വിശ്വാസം [പങ്കാളിക്കും] ഉണ്ടെങ്കില്‍ മാത്രം അത് ചിന്തിക്കുന്നതായിരിക്കും ഫുദ്ധി.
ബിനോയ് വിശ്വത്തിന്റെ മകളും മരുമകനും ഇങ്ങനെ പരിചയപ്പെട്ടതിനു ശേഷം തന്നെയായിരിക്കും ഈ തീരുമാനം എടുത്തിരിക്കുക. അവരുടെ ഭാവിജീവിതത്തിനു ഭാവുകങ്ങള്‍..
എനിക്കും അതായിരുന്നു ആഗ്രഹം. എന്ത് ചെയ്യാനാ..
ഹൃദയം പങ്കു വെച്ച പെണ്‍കുട്ടിയോട് 'ഞാന്‍ മിശ്ര വിവാഹമേ ചെയ്യൂ..നീ പോയി പണി നോക്ക്' എന്ന് പറയാന്‍ പറ്റിയില്ല. :-)
സഖാവ് ബിനോയ് വിശ്വം ചെയ്തത് മാതൃകാപരം ആണെന്ന് തന്നെ ആണ് എന്റെ നിലപാട്. മകളുടെ വിവാഹം രാഷ്ടീയമായ നേട്ടത്തിനായി അദ്ദേഹം ഉപയോഗിച്ചു എന്ന് പറയുന്നതിനോട് ശക്തമായ വിയോജിപ്പുണ്ട്. പരസ്യം ചെയ്തത് പബ്ലിസിറ്റിക്കാണോ അതോ പൊതുജനത്തെ മകളുടെ വിവാഹക്കാര്യം അറിയിക്കുവാനാണോ എന്നത് അദ്ദേഹത്തിനേ അറിയൂ. എന്തായാലും പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെത് മാതൃകാപരം ആണെന്ന് പറയാതെ വയ്യ.
ReplyDelete@സുനിൽ കൃഷ്ണാ ഞാൻ വിവാഹിതൻ ആണ്. വിനി എന്നാണ് ഭാര്യയുടേ പേർ. പരമാവധി ലളിതമായിരുന്നു വിവാഹം, റജിസ്റ്റർ വിവാഹം അല്ലായിരുന്നു. വിവാഹത്തിനു സ്തീധനത്തിന്റെ പേരിൽ ബുദ്ധിമുട്ടിച്ചിട്ടില്ല. (വ്യക്തിപരമായ കാരണങ്ങളാൽ കൂടുതൽ വ്യക്തമാക്കുവാൻ ബുദ്ധിമുട്ടുണ്ട്). വിവാഹത്തിനു മുൻപ് പരസ്പരം അറിയാം ഒരേ പ്രൊഫഷൻ, ഒരേ നാട്ടുകാർ.
കമന്റിട്ട ഒരാൾ കോൺഗ്രസ്സുകാരെ പറ്റി പറഞ്ഞില്ലാ എന്ന് പരാതി പറഞ്ഞു. ഗംഗാധരൻ എന്ന മുൻ മന്ത്രിയുടെ മകളുടെ വിവാഹത്തെ ചോദ്യം ചെയ്ത അന്തരിച്ച ആദരണീയനായ ശ്രീ നവാബ് രാജേന്ദ്രൻ കേസ് കൊടുത്തതും, കൃഷ്ണകുമാറിന്റെ മകളുടെ വിവാഹത്തിനു ആന ഇടഞ്ഞതും ഒക്കെ അറിയാതിരിക്കില്ല എന്ന് തോന്നണൂ. ഇവിടെ കക്ഷിരാഷ്ടീയത്തിനതീതമായി ചിന്തിക്കുക.
ഗൾഫുകാരന്റെ പോലെ,സർക്കാർ ജീവനക്കാർന്റെ പോലെ പരസ്യമായ എന്തു വരുമാനമാണ് ഡയറിയും കക്ഷത്തുവച്ച് നടക്കുന്ന രാഷ്ടീയക്കാരനുള്ളത്?
ഞാൻ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചത് സ്വർണ്ണം, പോക്കറ്റ് മണി, ഫ്ലാറ്റ്, കാറ് എന്നീ സംഗതികളാണ്. നിർഭാഗ്യവശാൽ അത് ചർച്ചയിൽ സജീവമാകാതെ പോയി.
ഭാക്കി പിന്നെ.
വിമർശനങ്ങളും ചർച്ചയും തുടരുക. വിമർശനങ്ങളോട് ഒരു വിധ അസഹിഷ്ണുതയും ഇല്ല.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteee parasyam njaanum kantittunt. mathrubhumi and manorama all kerala colour parasyam. vannath July 31 nu. oru 3 lakhs enkilum aayikkaanum ee lalitha vivaaha parasyathinu.
ReplyDeleteiyaale alle pant achummaan pozhan ennu vilichathum?
@Rejni
ReplyDeleteതാന്കള് പറഞ്ഞു....
ജസ്റ്റിന്, കണ്ണനുണ്ണി,മിശ്രവിവാഹം ചെയ്തെ അടങ്ങൂ എന്ന ഈ ചിന്ത എന്തിനാ?
എന്റീശ്വരാ!! ദേ.. അവള് അറിയണ്ട. ഇനിയിപ്പോള്‍ ഒരു എട്ടുപത്തു കൊല്ലം കഴിഞ്ഞിട്ട് മകന്റെ കാര്യത്തില്‍ നോക്കട്ടെ.
ഓ.. അബദ്ധം പറ്റിയതാണ് ജസ്റ്റിന്. താങ്കള്‍ കണ്ണനുണ്ണിയെ quote ചെയ്തതാണല്ലേ..
ReplyDeleteമഞ്ഞുമനുഷ്യന്,
താങ്കള്‍ ഉപയോഗിക്കുന്ന ഭാഷയുടെ പ്രത്യേകത കൊണ്ട് പറയാനുള്ളത് communicate ആവുമോന്ന് സംശയമുണ്ട്. ഒന്നുമില്ലെങ്കില്‍ ഇതൊക്കെ ഭൂലോകര്‍ കാണുന്നതല്ലേ.. [എന്നെ തെറി വിളിക്കല്ലേ..ഞാനൊരു പാവമാണേ..]
ഹോ നന്ദി... Renji-ക്ക് അബദ്ധം പറ്റിയതാണെന്ന് എനിക്കിനി പറയാമല്ലോ!ആശ്വാസമായി.
ReplyDeleteചര്‍ച്ചകള്‍ ഇതുപോലെ കുറച്ചു സന്തോഷകരമായും, രസകരമായും കൊണ്ടുപോയ്ക്കൂടെ?
കലക്കി
ReplyDeleteഹഹ രണ്‍ജി....ഞാന്‍ പറഞ്ഞത് ജസ്റ്റിന് ഗെസ്സ് ചെയ്ത പോലെ ചെയ്തു നോക്ക് മാഷെ.... :-)
ReplyDeleteഅല്ല ഈ വിവാഹം വല്ല മൂന്നാനും കൊണ്ടു വന്നതാണോ അതോ പ്രണയ വിവാഹമായിരുന്നോ??എന്ന് ആരും പറഞ്ഞു കണ്ടില്ല.. അതു പോട്ടെ ഒരുത്തന് എഴുതി കണ്ടു വോട്ട് പിടിക്കാന്‍ ഇടതന്മാര് കണ്ട് വെക്കുന്ന മാര്‍ഗം ആണെന്ന്. പെണ്മക്കളെ അന്യജാതിക്കാരനു കെട്ടിച്ചു കൊടുത്ത് വോട്ട് പിടിക്കേണ്ട ഗതികേട് എന്തായാലും ഇടതന്മാര്ക്കു വന്നിട്ടില്ല. അങ്ങനെ ആണേല്‍ പ്രിയങ്കയെ റോബര്‍ട്ടിനു കെട്ടിച്ചു കൊടുത്തത് ക്രിസ്ത്യാനികളുടെ വോട്ട് നേടാന്‍ വേണ്ടി ആയിരുന്നോ??
ReplyDeleteRenji,
ReplyDeleteഇനിയും മനസ്സിലായില്ലെങ്കില്‍ ഞാന്‍ സത്യമായും ചെവിക്കു പിടിക്കും... ചേട്ടായി ഞാന്‍ ആണേ..
വിവാഹം എന്ന സങ്കല്പത്തില് തന്നെ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മാറ്റം വരും എന്ന് ഞാന്‍ കരുതുന്നു. ഒരു വശത്ത് ആര്‍ഭാടങ്ങള്‍ വര്‍ദ്ധിക്കും മറുവശത്ത് ഡേറ്റിങ്ങും മറ്റും വര്‍ദ്ധിക്കും.
ReplyDeleteഎന്റെ കാഴ്ചപ്പാടില്‍ ഇഷ്ടമുള്ളവര്‍ ഒരുമിച്ച് താമസിക്കട്ടെ. ഇരുവര്‍ക്കും എപ്പോളെങ്കിലും പിരിയണം എന്ന് തോന്നുമ്പോള്‍ പിരിയട്ടെ. വിവാഹം ഒരു കെട്ടുപാടും ദുരിതവും ആകരുത്.
സ്തീകള്‍ക്ക് ജോലിയും സ്വന്തം കാലില്‍ നില്ക്കുവാന് ഉള്ള ത്രാണിയും ആണ് അത്യാവശ്യം. അല്ലാത്തിട്ത്തോളം ഭര്‍ത്താവിന്റെ അടിമയാകേണ്ടിവരും.
മാതാപിതാക്കള്‍ക്ക് മാത്രമ്മല്ല, സമൂഹത്തിനു മുന്നില്‍ മാനം രക്ഷിക്കേണ്ട് അവസ്ഥ. ഒട്ടു മിക്ക തവണയും, മക്കള്‍ക്കാണ് മാതാപ്പിതാക്കളേക്കാളും വാശി, ആര്‍ഭാടങ്ങള്‍ വേണമെന്ന്. ഹിന്ദി സിനിമകളിലും "ഗ്രേറ്റ് ഇന്ത്യന്‍ വെഡ്ഡിങ്ങ്" എന്ന ഓമന പേരിലും മാധ്യമങ്ങള്‍ കൊണ്ടാടുന്ന വിവാഹങ്ങള്‍ കണ്ടു കണ്ണു മന്ഞളിച്ചില്ലെങ്കിലല്ലേ അത്ഭുതം?
ReplyDeleteപൂച്ചക്കണ്ണി പറഞ്ഞ പോലെ കാണുന്നവരുടെ കൂടെ താമസിക്കാം. ഒരു കേട്ടുപാടും വേണ്ടാ.
ReplyDelete'ശ്ശൊ..ഇയാള്‍ ഞാന്‍ വിചാരിച്ച പോലെയല്ലല്ലോ..' എന്ന് തോന്നുമ്പോള്‍ എന്നാ പോയി പണി നോക്ക്, വേറെ ആളെ നോക്കാം. മക്കളുന്ടെങ്കില് അവരുടെ കാര്യം അവര്‍ നോക്കട്ടെ. ചെറുപ്പത്തിലെ ഉത്തരവാദിത്തബോധം വരുന്നത് നല്ലതാ. എന്തായാലും നമുക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനൊന്നും വയ്യ. മക്കളുടെ മാത്രമല്ല ഒന്നിന്റെയും! സ്വാതന്ത്ര്യും കുറയും!!!
ഇനി ഇതാവട്ടെ നമ്മുടെ തിയറി.
ജീവിതം ആഘോഷമാകട്ടെ..!
[male chauvinist pig എന്നൊന്നും വിളിച്ച് ആക്ഷേപിക്കല്ലേ.. ഞാനൊരു പാവം ശരാശരി മലയാളിയാണേ..]
വളരെ വൈകിയാണ് ഈ പോസ്റ്റും, അതിലെ വിവരവും അറിയുന്നത്. നല്ല കാര്യം തന്നെ. ഇതൊക്കെ രാഷ്ടീയക്കാര്‍ക്കു മാത്രമല്ല സാധാരണക്കാര്‍ക്കും ആവാം എന്നുള്ള അഭിപ്രായങ്ങള്‍ പലരും പറഞ്ഞു. അതും ശരിയാണ്. സാധാരണക്കാര്‍ക്കിടയിലേക്ക് ഇങ്ങനെയുള്ള ആശയങ്ങള്‍ എത്തിച്ചേരുവാനുള്ള ഏറ്റവും മികച്ച ഒരേ ഒരു വഴിയാണ് സമൂഹത്തില്‍ അറിയപ്പെടുന്നവരക്കിടയില് ഇങ്ങനെയുള്ള കാര്യങ്ങള്‍ നടപ്പിലാക്കുക എന്നത്. ഇതിനായി മാതാപിതാക്കളെക്കാള്‍ ഇന്നതെ യുവതി-യുവാക്കള്‍ ആണ് മുന്നിട്ടിറങ്ങേണ്ടത്. ആഡംഭരമായി നടഥിയില്ലെങ്കില് സമൂഹത്തിനു മുമ്പില്‍ താന്നുപോകുമെന്നുള്ള കാഴ്ചപ്പാടു മാറ്റിനിര്‍ത്തേണ്ടത് യുവാക്കള്‍ക്കെ കഴിയു. ഇതിനെ പ്രോത്സാഹിപ്പിക്കുകയെന്ന്തിനോടൊപ്പം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണു ഞാനുള്പ്പടെയ്യൂള്ള യുവാക്കള്‍ ചെയ്യേണ്ടത്. എന്തിനും ഏതിനു സംഘടനകളുള്ള നമ്മുടെ നാട്ടില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക് ആരും മുന്നിട്ടിറങ്ങി കാണുന്നില്ല.
ReplyDelete