
ബിജുകുമാര്‍ ആലക്കോട്.

എനിയ്ക്കറിയാം, അത് ഇസ്മായിലിക്ക ആണ്. മലപ്പുറത്തെ ഒരു കുഗ്രാമത്തില്‍ നിന്നും, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ആണ്ടുപോയ സ്വന്തം കുടുംബത്തെ കരകേറ്റാനായി, പൊന്നു കായ്ക്കുന്ന അറബിനാട്ടില്‍ ഭാഗ്യം തേടി വന്ന നിര്ഭാഗ്യവാന് . ജോലിയ്ക്ക് ശേഷം എന്നും അദ്ദേഹം എന്റെ റൂമില്‍ വരും പത്രം വായിയ്ക്കാനും ടി.വി. കാണാനും. ഏകദേശം നാല്പത്തഞ്ച് വയസ്സ് പ്രായം. മലപ്പുറത്ത് പല പള്ളികളിലും മദ്രസ്സാധ്യാപകനായിരുന്നു. എന്നാല്‍ തുച്ഛമായ ആ വരുമാനം കൊണ്ട് കുടുംബത്തെ കരകയറ്റാനാവില്ല എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടപ്പോള്‍ സൌദിയിലേയ്ക്കുള്ള ഒരു വിസ സംഘടിപ്പിച്ചു. ഒരു ലക്ഷത്തി പതിനയ്യായിരം രുപയാണ് ഏജന്‍സി മേടിച്ചത്. തൊള്ളായിരം റിയാല്‍ ശമ്പളം. ഓവര്‍ടൈം. ഇക്കാമ ഫ്രീ, രണ്ടു വര്‍ഷത്തില്‍ ടിക്കറ്റ്. ഇതായിരുന്നു വാഗ്ദാനം. ഇവിടെ ആ മനുഷ്യന് ലഭിച്ചത് എഴുനൂറ് റിയാല്‍ ശമ്പളം മാത്രം. ബാക്കിയെല്ലാം ജലരേഖ .
വെളുപ്പിനെ അഞ്ചുമണിയ്ക്കാരംഭിയ്ക്കുന്ന ജോലി അവസാനിയ്ക്കുന്നത് ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്ക്. രാവിലെ ഒന്‍പതു മണിയ്ക്ക് പ്രാതല്‍ കഴിയ്ക്കാന്‍ കിട്ടുന്ന പതിനഞ്ചു മിനിട്ടാണ് ഇടവേള. കൊടും ചൂടും കൊടും തണുപ്പും പൊടിക്കാറ്റും ഒന്നും നിത്യജോലിയ്ക്ക് ബാധകമല്ല. ഇപ്പോള്‍ ആറു വര്‍ഷത്തിലധികമായി അവിടെ ജോലി ചെയ്യുന്നു. ഇതേ വരെ നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല! ഇളയകുട്ടിയ്ക്ക് ബുദ്ധിമാന്ദ്യമുണ്ട്. അതിനെക്കുറിച്ചോര്‍ത്ത് ആ മനുഷ്യന് ഇടയ്ക്കിടെ കണ്ണീര് വാര്‍ക്കും. ഇപ്പറഞ്ഞ ഇസ്മായിലിക്ക ലക്ഷക്കണക്കിന് ക്ലീനിങ്ങ് ലേബര്‍മാരില്‍ ഒരാള്‍ മാത്രമാണ്. ഗള്‍ഫില്‍ ജീവിതം ഹോമിയ്ക്കുന്ന “പ്രവാസി”യുടെ നേര് പരിച്ഛേദം.ഞാനിപ്പോള്‍ ഇതോര്മ്മിയ്ക്കാന് കാരണം ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ റിക്രൂട്ടിങ്ങ് ഏജന്‍സിയുടെ വെബ്സൈറ്റില്‍ വന്ന തൊഴില്‍ പരസ്യമാണ്. അത് ഞാനിവിടെ കൊടുക്കുന്നു.
ക്ലീനിങ്ങ് ലേബറിന് നിശ്ചയിച്ചിരിയ്ക്കുന്ന ശമ്പളം “അറുനൂറ്“ റിയാലാണ്!!! തൊഴില്‍ സ്വഭാവം. ഏതു ക്ലീനിങ്ങ് ജോലിയും ചെയ്യാന്‍ തയ്യാറായിരിയ്ക്കണം!!
ഈ പച്ചയായ അനീതിയെ, അടിമക്കച്ചവടത്തെ ഞാനൊന്നു വിശകലനം ചെയ്യട്ടെ.
ഈ “വിസ”യ്ക്ക് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ഏജന്‍സി ഈടാക്കും. മിക്കവാറും വീടോ കെട്ടുതാലിയോ പണയം വച്ച് അല്ലെങ്കില്‍ കടം വാങ്ങി ആകും ഈ തുക സംഘടിപ്പിയ്ക്കുക.
ഈ നിര്ഭാഗ്യവാന് കിട്ടുന്ന ശമ്പളം = അറുനൂറ് റിയാല്‍ (600)
ഭക്ഷണചിലവ് = ചുരുങ്ങിയത് ഇരുനൂറ് റിയാല്‍ (200)
മറ്റു ചില്ലറ ചിലവുകള്‍ + ടെലിഫോണ്‍ = നൂറ് റിയാല്‍ (100)- (പരമാവധി ചുരുക്കി ചെയ്താല്‍ . പുകവലിയോ മറ്റോ ഉണ്ടെങ്കില്‍ വീണ്ടും 100 കൂടി ചിലവാകും)
ഇക്കാമ ഫീസ് = 700 റിയാല്‍ / 12 മാസം = 58 റിയാല്‍ .(അപൂര്‍വം ചില കമ്പനികള്‍ ഇക്കാമ എടുത്തു കൊടുക്കും)
ആകെ ചിലവ് = 358/-
ബാക്കി = 242 റിയാല്‍ ! അതായത് 242 X 12.25 = 2,965 രൂപാ!!!!
ചുരുക്കം ചില കമ്പനികള്‍ ഓവര്‍ ടൈം കൊടുക്കുകയോ മറ്റോ ചെയ്താല്‍ തന്നെ ബാക്കി വരുന്നത് കൂടിയാല്‍ 500 റിയാലായിരിയ്ക്കും. അതായത് 6,125 രൂപ.
ഈ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ആനുകൂല്യം ഇല്ല. ഇന്‍ഷുറന്‍സ് ഇല്ല. അസുഖമോ അപകടമോ സംഭവിച്ചാല്‍ ആയുസിന്റെ ബലം പോലെയാകും ബാക്കി കാര്യം. നാട്ടില്‍ വിസയ്ക്കു മുടക്കിയ തുകയുടെ ബാങ്കു പലിശ (12%) മാത്രം പ്രതിമാസം ആയിരം രൂപ മിച്ചമാകും. കുടുംബത്തിന്റെ ചിലവുകള്‍ കഴിഞ്ഞാല്‍ എന്തായിരിയ്ക്കും ബാക്കിയുണ്ടാവുക? ചുരുക്കത്തില്‍ ആ മനുഷ്യന് ഒരിയ്ക്കലും തീരാത്ത കടക്കാരനായി മാറുന്നു.
ഇനി ഇതേ ആള് നാട്ടില്‍ പണിയെടുത്താലോ?
ഇന്ന് തൊഴിലാളിയുടെ ശരാശരി കൂലി “ ഭക്ഷണം + 300-350“ രൂപയാണ്. ജോലി സമയമോ 9.00 AM -5.00 PM വരെ മാത്രം. മാസത്തില്‍ 25 ദിവസം പണിയെടുക്കുന്ന തൊഴിലാളിയ്ക്ക് 8,750 രൂപയാണ് വരുമാനം. കൂടാതെ നാട്ടില്‍ സ്വന്തം കുടുംബത്തോടൊത്തു താമസിയ്ക്കാം.
ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകള്‍ നിങ്ങള്‍ ജീവിതത്തിലൊരിയ്ക്കലെങ്കിലും കാണണം. കുതിരലായങ്ങള്‍ പോലെ അടുത്തടുത്ത റൂമുകള്‍ . അതിനുള്ളില്‍ രണ്ടും മൂന്നും അടുക്കായി എട്ടൊ പത്തോ മനുഷ്യ ജീവികള്‍. മര്യാദയ്ക്ക് രണ്ടു പേര്‍ക്ക് താമസിയ്ക്കാവുന്ന റൂമിന്റെ അവസ്ഥയാണിത്. എ.സി.യുണ്ടാവില്ല, മിക്കവാറും വാട്ടര്‍ കൂളറാവും വച്ചിരിയ്ക്കുക. ഇത്രയും മനുഷ്യരുടെ ഉച്ഛ്വാസവായുവും വസ്ത്രങ്ങളുടെ ദുര്‍ഗന്ധവുമെല്ലാം ചേര്‍ന്ന് മനംപിരട്ടലുണ്ടാക്കുന്ന അന്തരീക്ഷമാവും അതിനുള്ളിലുണ്ടാവുക. പല നാട്ടില്‍ നിന്നും വന്ന പല സംസ്കാരമുള്ള മനുഷ്യര്‍ . തടവറയിലെ കൂട്ടിലടച്ച കുറ്റവാളികളെ പോലെ ആ മനുഷ്യര്‍ അതില്‍ അന്തിയുറങ്ങും. കുടിയ്ക്കാനോ കുളിയ്ക്കാനോ ആവശ്യത്തിനു നല്ല വെള്ളമുണ്ടാവില്ല. പുറത്ത് ആവശ്യത്തിന് ടോയിലറ്റുണ്ടാവില്ല. ഉള്ളവ തന്നെ വൃത്തി ഹീനമായിരിയ്ക്കും. വെളുപ്പിന് ഏറെ നേരം മുന്‍പേ ക്യൂ നില്‍ക്കണം പ്രാഥമിക കൃത്യം എന്തെങ്കിലും നടത്തണമെങ്കില്‍ ..

ഇതിനെല്ലാം പുറമേയാണ് ഫോര്മാന്മാരുടെ പീഡനം. വണ്ടിക്കാളകളേക്കാള് മോശമായവയോടെന്നവണ്ണമാകും പെരുമാറ്റം. മനുഷ്യ ജീവി എന്ന യാതൊരു പരിഗണനയും ലഭിച്ചെന്നു വരില്ല. കൈയിലിരുന്ന കാശും കൊടുത്ത് അന്യ നാട്ടില്‍ വന്ന്, ഏതോ രാജ്യത്തു നിന്നും വന്നവന്റെ കീഴില്‍ ആട്ടും തുപ്പും കേട്ട് അടിമകളെപ്പോലെ പണിയെടുക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ ഒന്നാലോചിയ്ക്കൂ. ഇത്രയൊക്കെ ആയാലും കൃത്യമായി ശമ്പളം നല്കുന്ന കമ്പനികളും കുറവ്.
ഇതൊരു വശം. മറുവശത്ത് ഇവരുടെ നാട്ടിലുള്ള കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഒരാള്‍ ഗള്ഫുകാരന് എന്ന ലേബല്‍ സമ്പാദിയ്ക്കുന്നതോടെ കുടുംബത്തിന്റെ മൊത്തം ഭാരവും അവന്റെ തലയിലേയ്ക്ക് ഏറ്റപ്പെടുന്നു. കൂടാതെ ബന്ധുക്കള്‍ , രാഷ്ട്രീയ സാമുദായിക സംഘടനകള്‍ തുടങ്ങിയവര്‍ക്കെല്ലാം നല്ലൊരു ഇരയുമായി. എല്ലാവരെയും ബാലന്‍സ് ചെയ്യാന്‍ ഈ പാവം ഉഴവുകാള ബുദ്ധിമുട്ടും. പലപ്പോഴും തന്റെ യഥാര്‍ത്ഥ സ്ഥിതി “പ്രവാസി”യായ നേര്ച്ചമൃഗം വീട്ടുകാരെ അറിയിയ്ക്കില്ല. അതുകൊണ്ടു തന്നെ ചില കുടുംബങ്ങളിലെങ്കിലും ബഡ്ജറ്റ് പരിധിയ്കു മുകളിലാവും. തന്റെ കുടുംബം ബുദ്ധിമുട്ടേണ്ടല്ലോ എന്ന വിചാരത്തില്‍ കടം വാങ്ങി വരെ വീട്ടുകാര്ക്കയച്ചു കൊടുക്കും. മിക്കവരും ഒരു ചായ പോലും പുറത്തു നിന്നും കുടിയ്ക്കില്ല, അത്രയും ചിലവു ചുരുക്കാന്‍. അവസാനം എതെങ്കിലും കാര്യത്തിനു മുടക്കം വന്നാലോ പരിഭവമായി പരാതിയായി. നൂറു പ്രാവശ്യം ലഭിച്ചതെല്ലാം മറന്നിട്ട്, കിട്ടാതെപോയ ഒറ്റക്കാര്യം മാത്രം ബാക്കിയാവും.
കടം വാങ്ങിയ തുക തിരിച്ചു നല്കാനാവാതെ, നാട്ടില്‍ പോകാന്‍ കഴിയാത്ത എത്രയെത്ര മനുഷ്യ ജന്മങ്ങള്. അന്യനാട്ടില്‍ ഉരുകിത്തീരാനായി വിധിയ്ക്കപെട്ട ശാപജന്മങ്ങള് ! ഇരുപത്തൊന്നാം വയസ്സില്‍ ഗള്‍ഫില്‍ വന്നിട്ട് പതിനൊന്നു വര്‍ഷമായി നാട്ടില്‍ പോകാനാവാതിരുന്ന ഒരാളെ എനിയ്ക്കു നല്ല പരിചയമുണ്ട്. അനുജത്തിമാരുടെ വിവാഹം, വീടു പണി എല്ലാം ആ പാവത്തിന്റെ ബാധ്യതയായി തീര്‍ന്നു. അവസാനം ഗള്‍ഫു ജീവിതം ഉപേക്ഷിച്ച് പോയ ആ ഹതഭാഗ്യന് ആറാം മാസം വീണ്ടും കയറി വന്നു, മറ്റൊരു പാസ്പോര്ട്ടില്! നാട്ടില്‍ നിന്ന ആ ആറുമാസം ഇവിടെ കഴിഞ്ഞ പതിനൊന്നു വര്‍ഷത്തേക്കാള്‍ ഭീകരമായിരുന്നു ആ മനുഷ്യന്.
നാട്ടിലെത്തുന്ന പ്രവാസി ആദ്യം നേരിടുന്ന ചോദ്യം.
"എന്നാ വന്നത് ?"
സന്തോഷത്തോടെ മറുപടി പറയുന്നു “ ഇന്നലെ..”
ഉടന്‍ അടുത്ത ചോദ്യം..
"എപ്പൊഴാ പോണത് ?"
"ഇനി പോണില്ലാ" എന്നു കേട്ടാല്‍ ചോദിച്ച ആളിന്റെ മുഖത്ത് ഒരു സംതൃപ്തിയും ഒപ്പം ഒരു പുച്ഛചിരിയും വിരിയും.
ഗള്ഫുപേക്ഷിച്ച് നാട്ടില്‍ വന്നവന്, കൈയിലൊന്നുമില്ലങ്കില് തെരുവുനായയുടെ വില പോലും ഉണ്ടാവില്ല. ഈ അനുഭവം നാട്ടുകാരില്‍ നിന്നുമാത്രമല്ല വീട്ടുകാരില്‍ നിന്നുകൂടി ഏറ്റുവാങ്ങേണ്ടി വരുന്നതോടെ നില്‍ക്കക്കള്ളിയില്ലാതാവുന്ന ആ പാവം എങ്ങിനെയെങ്കിലും തിരികെ പോകാന്‍ ശ്രമിയ്ക്കും. ഒടുക്കം, താനൊരിയ്ക്കല് മടുപ്പോടെ ഉപേക്ഷിച്ച മരുഭൂമിയുടെ ഒറ്റപ്പെടലിലേയ്ക്ക് വീണ്ടും സ്വയം എടുത്തെറിയും.
ഇതെല്ലാം അറിയുന്നവര്‍ തന്നെയാണ് ഈ പരസ്യം കൊടുക്കുന്ന ഏജന്‍സികള്‍. അവര്‍ ആളെപ്പിടിയ്ക്കാനായി ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്കുന്നു. ഗള്‍ഫെന്നാല്‍ സ്വര്‍ഗമെന്ന് തെറ്റിദ്ധരിച്ചവര്‍ കടം വാങ്ങി വിസ സമ്പാദിച്ച് മരുഭൂമിയിലേയ്ക്ക് ഈയാമ്പാറ്റകളെ പോലെ പെയ്തിറങ്ങുന്നു. ഒടുക്കം എല്ലാ സ്വപ്നങ്ങളും കരിഞ്ഞ്, ഒരിക്കലും തലയൂരിയെടുക്കാനാവാത്ത മരണക്കുടുക്കില്‍ പെടുന്നു. ഈ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇവിടെ ആരുമില്ലേ? വന്‍ തുക വാങ്ങി തങ്ങള്‍ കയറ്റി വിടുന്ന ഈ പാവങ്ങള്‍ക്ക് ആ തുകയെങ്കിലും തിരിച്ചുകിട്ടാന്‍ എത്രകാലം വേണമെന്ന് ഇവര്‍ക്കറിയില്ലേ?
ഇവിടെ പ്രവാസികാര്യ വകുപ്പുണ്ട്, മന്ത്രിയുണ്ട്, കാക്കത്തൊള്ളായിരം സംഘടനകളുണ്ട്. ഈ മൃഗീയ ചൂഷണത്തെക്കുറിച്ചിവര് എന്തുകൊണ്ടന്വേഷിയ്ക്കുന്നില്ല? ഈ പരസ്യങ്ങള്‍ നല്കുന്ന ഏജന്‍സികളോട് ഇവരന്വേഷിയ്ക്കേണ്ടതല്ലേ, നിങ്ങള്‍ കയറ്റി വിടുന്ന ഈ മനുഷ്യര്‍ ഈ ശമ്പളം കൊണ്ടെങ്ങനെ ജീവിയ്ക്കുമെന്ന്? ഈ വിധ ചൂഷണത്തെ കണ്ടില്ലെന്നു നടിയ്ക്കുന്ന സര്‍ക്കാരും ഇതില്‍ കുറ്റവാളികളാണ്. സ്വന്തം പൌരന്മാരെ അന്യരാജ്യത്ത് അടിമപ്പണിയ്ക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ ലോകത്ത് വേറെയുണ്ടോയെന്നു സംശയമാണ്.
ഗള്‍ഫിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങളോളം ഉത്തരവാദിത്തമില്ലാത്തവ മറ്റൊരിടത്തുമില്ല. തങ്ങളുടെ പൌരന്മാരുടെ പ്രശ്നങ്ങളില്‍ യാതൊരു താല്പര്യവും കാണിയ്ക്കാത്ത ഉദ്യോഗസ്ഥവൃന്ദം എന്തിനാണ് ഈ പേരില്‍ ഇങ്ങനെ ഗള്‍ഫില്‍ ഓഫീസുമിട്ടിരിയ്ക്കുന്നത്? (ചില കര്‍ത്തവ്യബോധമുള്ള ഉദ്യോഗസ്ഥരെ വിസ്മരിയ്ക്കുന്നില്ല) ഇവരൊക്കെ ഫിലിപ്പൈന്‍സ് സര്‍ക്കാരിനെ കണ്ടു പഠിയ്ക്കണം. തങ്ങളുടെ ഒരു പൌരനെയും അവര്‍ ചൂഷണത്തിനു വിട്ടുകൊടുക്കില്ല. കൃത്യമായ തൊഴില്‍ കരാറും ശമ്പളവും ഉറപ്പാക്കും. ഒരു പ്രശ്നം വന്നാല്‍ ഉടന്‍ ഇടപെടും. അതു കൊണ്ട് തന്നെ ഫിലിപ്പീനികള്‍ക്ക് തൊഴില്‍ വിപണിയില്‍ മാന്യതയുണ്ട്.
എന്റെ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ, ഈ വായിയ്ക്കുന്ന നിങ്ങളാരെങ്കിലും ഗള്‍ഫ് മോഹവുമായി നടക്കുന്നവരാണെങ്കില്‍ , ഈ നീരാളിക്കുടുക്കില് തലവയ്ക്കും മുന്‍പ് ഒന്നാലോചിയ്ക്കുക. നല്ലൊരു ജോലിയ്ക്ക് വേണ്ട യോഗ്യത ഇല്ലാത്തയാളാണ് നിങ്ങളെങ്കില്‍ ഒരിയ്ക്കലും ഇതിനു തുനിയരുത്. ഉയര്‍ന്ന തുക വിസയ്ക്കു നല്കി ഒരിയ്ക്കലും ഗള്‍ഫില്‍ പോകരുത്. നല്ല കമ്പനികള്‍ ഒരിയ്ക്കലും വിസയ്ക്കോ ടിക്കറ്റിനോ തുക മേടിയ്ക്കുന്നില്ല. ഇനി സര്‍വീസ് ചാര്‍ജ് നല്കുകയാണെങ്കില് തന്നെ പരമാവധി നിങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുകയേ നല്‍കാവൂ. അതില്‍ കൂടുതല്‍ ആവശ്യപ്പെടുന്ന ജോലി വേണ്ടന്നു വയ്ക്കണം. സ്വന്തം നാട്ടിലെ അനവധി അവസരങ്ങള്‍ കാണാതെ അക്കരെപ്പച്ചയ്ക്കു പിന്നാലെ പോകുന്നവര്‍ സ്വന്തം ജീവിതമാണു കുരുതി കൊടുക്കുന്നതെന്നു മറക്കരുത്. ആത്മാര്‍ത്ഥതയുള്ള ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ഇത്തരം റിക്രൂട്ട്മെന്റുകള്‍ നിരോധിയ്ക്കണം. ന്യായമായ ശമ്പളമില്ലാത്ത ജോലികളിലേയ്ക്കുള്ള പരസ്യങ്ങള്‍ അനുവദിയ്ക്കരുത്.
ഏജന്‍സി നടത്തിപ്പുകാരേ, നിങ്ങള്‍ക്കു ഹൃദയമുണ്ടോ? ഭീമമായ തുകവാങ്ങി ഈ മനുഷ്യരെ അറവുശാലയിലേയ്ക്ക് തള്ളിവിടുന്ന, മാട്ടിന് കൂട്ടത്തെപ്പോലെ അന്യരാജ്യത്തേയ്ക്കു കയറ്റിവിടുന്ന നിങ്ങള്‍ ചെയ്യുന്നത് മനുഷ്യത്വത്തോടുള്ള ക്രൂരതയാണ്. ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലിക്കാരോടു നിങ്ങള്‍ മേടിച്ചു കൊള്ളു. എന്നാല്‍ ഈ പാവങ്ങളെ അടിമപ്പണിയ്ക്കായി, അവരുടെ ജീവരക്തം ഊറ്റിയെടുത്തു കൂട്ടിക്കൊടുക്കുന്ന നിങ്ങള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്യുന്നത്. ഇങ്ങനെ സമ്പാദിയ്ക്കുന്ന പണത്തിന്റെ ശാപം നിങ്ങളുടെ തലമുറകളെ വരെ പിന്തുടരും.
പാവപ്പെട്ടവെനെ പിഴിഞ്ഞ് ഉണ്ടാക്കുന്ന കാശ് കൊണ്ട് ജീവിതം സുഖിക്കുന്ന എജെന്സികാരുടെ കുടുംബത്തിന്റെ കാര്യം പോക്കാ.
ReplyDeleteഅവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല.
വായിച്ചപ്പോള്‍ അല്പം വേദന തോന്നി
പ്രിയ ബിജു, കണ്ണുകള്‍ നനയിക്കുന്ന ലേഖനം.
ReplyDeleteജനാധിപത്യത്തെ കശാപ്പു ചെയ്തു കളഞ്ഞ ഒരു രാജ്യത്താണ് നമ്മള് ജീവിക്കുന്നത്. രാഷ്ട്രീയത്തിലെ അനുയായികളെയും മതങ്ങളെയും സമുദായങ്ങളെയും അധികാരികളെയും പ്രീണിപ്പിക്കുന്ന നിയമങ്ങളും വ്യെവസ്ഥകളുമാണ് നമ്മുടേത്. പേരിനു മാത്രം ജനാധിപത്യം ഉള്ള നമ്മുടെ നാട്ടില്‍ എന്ത് കൊള്ള ചെയ്താലും അവ നിര്‍ത്തലാക്കാന്‍ പ്രാപ്തിയുള്ള നിയമങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ്.
എങ്ങിനെയും പണമുണ്ടാക്കാന്‍ ആര്‍ത്തി പിടിച്ചു നടക്കുന്ന അസുരന്മാരെ നിലക്ക് നിര്‍ത്തുവാനും സമൂഹത്തിലെ അവശരെ ഉയര്‍ത്തികൊണ്ടുവരുവാന്‍ ശക്തമായ നിയമങ്ങളും ഇല്ലെങ്കില്‍ ഇസ്മയിലിക്കമാരുടെ കഷ്ടപാടുകള്‍ ഒരു ലേഖനത്തിനുള്ള വക മാത്രമായി അവശേഷിക്കും!!
രാഷ്ട്രീയത്തിനും മതങ്ങള്‍ക്കും അതീതമായി ചിന്തിക്കുന്ന, ഓരോ മനുഷ്യ ജീവനും വില കല്പിക്കുന്ന ഭരണാധികാരികള്‍ ഉണ്ടായിരുന്നെങ്കില്‍!!!
ഒരു വിഷയം എങ്ങിനെ ആദികാരികതയോടെ അവതരിപ്പിക്കാമെന്ന് ബിജുവിന് നന്നായിട്ടറിയാമെന്ന് കഴിഞ്ഞ ചില ലേഖനങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നു.
ReplyDeleteഈ ലേഖനത്തിന്റെ തലക്കെട്ട് കണ്ടപ്പോള്‍ ഒരു മുന്‍വിധിയോടെയാണ് നോക്കികണ്ടത്.
അത് തെറ്റായിരുന്നുവെന്ന് മുഴുവന്‍ വായിച്ചപ്പോള്‍ മനസ്സിലായി.
പ്രിയപ്പെട്ട ബിജു.... നിങ്ങളില്‍ ഒരു നല്ല എഴുത്തുകാരനെയും, ഒപ്പം ഒരു മനുഷ്യസ്നേഹിയേയും കാണുന്നു.
ബിജുവേട്ടാ, ഒരു നല്ല ലേഖനം വായിച്ചതിന്റെ സന്തോഷം ഉണ്ട്. ഒരുപാട് തവണ കണ്മുന്നില് കണ്ട കാര്യങ്ങളാണ് ബിജുവേട്ടന് എഴുതിയിരിക്കുന്നതും. ഞാന്‍ ദുബായില്‍ വന്ന് ഒരാഴ്ച പോലും ആകുന്നതിനു മുന്പ്ു മനസ്സിലാക്കിയ സത്യം. അന്ന് ഞാന്‍ സ്വയം പറഞ്ഞു പോയ ഒരു കാര്യം ഉണ്ട്. ഒരു സാധാരണ ഗള്‍ഫ് കാരന്റെ വീട്ടുകാര്‍, ആ കാശ് വരുന്ന വഴി ഒരിക്കലെങ്കിലും നേരിട്ട് കണ്ടു പോയാല്‍ പിന്നെ അതില്‍ നിന്നും അഞ്ച് നയാ പൈസ എടുത്തു ചെലവാക്കിയെന്നു വരില്ല. കണ്ണ് നിറഞ്ഞിട്ടുണ്ട് പലരുടെയും അവസ്ഥ കണ്ടിട്ട്.
ReplyDeleteബിജു,നല്ല ലേഖനം ...
ReplyDeleteബിജു........വളരെ നല്ല ലേഖനം,എല്ലാ സത്യവും,വരവുചിലവു കണക്കുകളും സത്യം കൃത്യമായി എഴുതിയിരിക്കുന്നു. ഇതല്ല ഇവിടെ ഇനി പട്ടിയെ തല്ലിക്കൊല്ലുന്നതു പോലെ നമ്മുടെ മനുഷ്യരെ കൊല്ലുന്നതു കണ്ടാലും,(അതും ഇവിടെ ദിവസേന നടക്കാറുണ്ട്,ഒരു വാക്യം അല്ലെ!!!)നാളെ മലയാളി ഒരു ഏജന്റിനെ തപ്പിപ്പിടിച്ചു ഗള്‍ഫ് വിസ ഒപ്പിച്ചെടുക്കും.അതിനു ഒരു സംശയവും വേണ്ട.ഇതു ബിജു മാത്രം അല്ല ഇതിനോടകം,ഒരു പറ്റം ആള്ക്കാര്,എന്നു ബ്ലോഗും മറ്റും തുടങ്ങിയോ,ഗള്‍ഫ് വാര്‍ത്തകള്‍ പത്രത്തില്‍ വന്നു തുടങ്ങിയോ അന്നു മുതല്‍ നാട്ടിലും വീട്ടിലും നാട്ടുകാരും വായിച്ചു കേട്ടും മനസ്സിലാക്കിയ കഥകള്‍ക്ക് എണ്ണമില്ല. എന്നിട്ടും എന്തെങ്കിലും വ്യത്യാസമോ ചിന്താഗദിക്ക് ഒരു മാറ്റമോ വന്നോ,ഇല്ല........!! ഇനിയൊട്ടു വരാനും പോകുന്നില്ല.ബന്യാമിന്റെ 'ആടുജീവിതം' എന്ന ബുക്കില്‍ എത്ര നികൃഷ്ടമായിട്ടാണ് മനുഷ്യനെ ഗള്‍ഫില്‍ കണക്കാക്കുന്നത് എന്നു വരച്ചു കാട്ടുന്നു. എന്നാല്‍ അതിന്റെ എഴുത്തു ഭാഷയെ ചോദ്യം ചെയ്തതല്ലാതെ,അതിന്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കാന്‍ ആരും ശ്രമിച്ചില്ല.അതു പോലെ ഇതു ഒരു ബ്ലൊഗായി,ഒരു വായനയായി,താങ്കളുടെ വാക്കുകളുടെ ഘടനയും മറ്റും നീരുപിക്കപ്പെടാനായി ഉള്ള ഒരു ലേഖനം മാത്രം ആയി മാറും.
ReplyDeleteഎന്ത് ജോലിയായാലും വേണ്ടില്ല, ഗള്‍ഫിലേക്കൊരു വിസ കിട്ടിയാല്‍ മതി എന്നും വിചാരിച്ച് പാസ്പോര്‍ട്ട് എടുത്തിരിക്കുന്നവര്‍ വായിക്കേണ്ടത്.
ReplyDeleteഅത് മാത്രമല്ല, പ്രവാസി ഒരിക്കലും അവന് നേരിടുന്ന ദുരിതം നാട്ടിലാരേയും (സ്വന്തം വീട്ടുകാരെ പോലും) അറിയിക്കില്ല. രണ്ടോ മൂന്നോ കൊല്ലം കൂടി അവധിക്ക് പോകുമ്പോള്‍ ഇല്ലാത്ത കാശ് കടം വാങ്ങി പെട്ടി നിറയെ സാധനങ്ങള്‍ വാങ്ങി നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിതരണം ചെയ്യും. പിന്നെ പളപളാ മിന്നുന്ന കുപ്പായവും അത്തറും പൂശി രണ്ട് മാസം അടിച്ച് പൊളിക്കും. ഇത് കാണുന്ന നാട്ടുകാര്‍ പ്രവാസിയെ ഗള്‍ഫില്‍ സ്വര്‍ണ്ണം വാരിയെടുക്കുന്നവനാണെന്ന് തെറ്റിദ്ധരിച്ച് പാസ്പോര്‍ട്ടും എടുത്ത് ആധാരം പണയം വെച്ച് വിസക്ക് കൊടുക്കും. ഗള്‍ഫിലെത്തുമ്പോള്‍ അതൊന്നുമല്ല യഥാര്‍ത്ഥ്യം എന്ന് മനസിലാക്കുമ്പോഴെക്കും വൈകിയിരിക്കും. പിന്നെ കടം വീട്ടാനായി പിടിച്ചു നില്ക്കല്. പിന്നെ ആ ദുരിതത്തോട് സമരസപ്പെട്ടു പോകല്‍. പറ്റിയ അബദ്ധം സ്വന്തം വീട്ടുകാരോട് പോലും പറയാതിരിക്കല്‍.
വീട്ടുകാരാണെങ്കില്‍ കുടുംബത്തിലൊരുത്തന്‍ ഗള്‍ഫില്‍ പോയാല്‍ പിന്നെ മറ്റാരും ഒരു പണിക്കും പോകില്ല. നടന്നു പോയിരുന്ന സ്ഥലങ്ങളിലേക്ക് ഓട്ടോയോ ടാക്സിയോ ഇല്ലാതെ പോവുകയും ഇല്ല.
very true way of picturising a gulf labour camp......
ReplyDeleteനന്നായിരിക്കുന്നു. പലരും പറഞ്ഞ യാദാർഥ്യങ്ങൾ. ഇനിയും പുതിയവർ ഈയ്യാം പാറ്റകളെ പോലെ വന്നുകൊണ്ടിരിക്കും... നാട്ടിൽ ഒരു മേസനു കൂലി 450-500 ഇവിടെയോ? രാവിലെ 9 മണി കഴിയും സൈറ്റിൽ വരാൻ, പിന്നെ ഡ്രസ്സ് ചെഞ്ച്, സിമന്റും മണലും കൂട്ടൽ, ഇതിനിടയിൽ മൊബൈലിൽ നാലു വിളി, സിഗരറ്റ് വലി... ചായയുടെ സമയം. അതുകഴിഞ്ഞാലും ഈ പറഞ്ഞപൊളെ ഉള്ള സംഗതികൾ ഉച്ചക്ക് 1 മണിക്ക് പണി നിർത്തും. 2 മണിക്ക് തുടങ്ങിയാൽ 3.15 നു ചായ. 4.30 കഴിഞ്ഞാൽ പുതിയ കൂട്ട് ഇടില്ല. പിന്നെ താളം ചവിട്ടി നിൽക്കും.
ReplyDelete500 രൂപ കൂലിയുള്ളവൻ ബാറിൽ കുറിയടച്ചില്ലേൽ 200 രൂപക്ക് ചിലവു കഴിഞ്ഞു 300 രൂപ മിച്ചം വെക്കാം മാസം 25 ദിവസം പണിക്ക് പോയാൽ പോട്ട് ബന്ദും ഹർത്താലും 2 ദിവസം കിഴിക്കാം.6600 രൂപ ഉണ്ട്. കുടുംബത്തോടൊപ്പം ജീവിക്കുകയും ചെയ്യാം.
എത്ര ദയനീയമായ അവസ്ഥയാണ് നിങ്ങള്‍ എഴുതിയിരിക്കുന്നത്... ഇത് വായിച്ചിട്ടെങ്കിലും നമ്മുടെ സഹോദരന്മാര് ഗള്‍ഫ് സ്വപ്നം ഉപേക്ഷിച്ചിരുന്നെങ്കില്‍... അഭിനന്ദനങ്ങള്‍
ReplyDeleteയാഥാർത്ഥ്യം.
ReplyDeleteഗൾഫിൽ ജോലി എന്നാൽ എന്തൊക്കെയോ ആണെന്നാൺ പലരും ധരിച്ചുവെച്ചിരിക്കുന്നത്.
നമ്മുടെ നാട്ടിൽ അധ്വാനിക്കാൻ തയ്യാറെങ്കിൽ മാന്യമായ ജോലി ലഭിക്കും. പക്ഷേ, പലരും അക്കരപ്പച്ച തേടുന്നതിൽ പല കാരണവുമുണ്ടാവാം.
കേരളത്തിലുള്ള ചെറുപ്പക്കാർ ഇവിടെ ജോലി ചെയ്യാതെ, അടുത്തുള്ള സംസ്ഥാനങ്ങളിൽ (കോയമ്പത്തൂർ, തിരുപ്പൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ) തുച്ചമായ വേതനത്തിനു ജോലി ചെയ്യുന്നുണ്ട്. അതേ സമയം തന്നെ ബീഹാർ, ആസ്സാം, ഒറീസ്സ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൂട്ടം കൂട്ടമായി തൊഴിലാളികൾ കേരളത്തിൽ വന്ന് എല്ലാ മേഖലകളിലും തൊഴിലെടുക്കുന്നു. 300-350 രൂപ ദിവസവേതനവും നേടുന്നു. നാം എന്തേ നമ്മുടേ നാട്ടിൽ തൊഴിലെടുക്കാൻ വിമുഖത കാട്ടുന്നു? കാരണങ്ങൾ പലതാണ്. നാട്ടിൽ കൂലിപ്പണിയെടുത്താൽ സമൂഹത്തിൽ വലിയ വിലയില്ല. അതേസമയം കേരളത്തിനുപുറത്തോ, ഗൾഫിലോ തുച്ഛമായ വേതനത്തിനു കൂലിപ്പണിയെടുത്താലും വെളിയിൽ ജോലിയുള്ള ആൾ എന്ന പരിഗണന കിട്ടുന്നു.
പ്രത്യേകിച്ചും കല്യാണപ്രായമായ യുവാക്കൾ കല്യാണ മാർക്കറ്റിൽ വില കിട്ടാനായി, എന്തെങ്കിലും ജോലി എന്ന നിലക്ക് വെളിയിൽ ജോലി ചെയ്യുന്നതും കാണാം.
അന്യസംസ്ഥാനത്തുനിന്നും കൂട്ടമായി തൊഴിലാളികൾ കേരളത്തിൽ വരുന്നതിന്റെ മുഖ്യകാരണം ഇവിടത്തെ തൊഴിലാളി യൂണിയനുകളുടെ നിലപാട് തന്നെയാൺ കാരണം.
കൊടും ചൂടെന്നോ ,കൊടും തണുപ്പെന്നോ എന്നില്ലാതെ ആഘോഷ ദിവസങ്ങളില്‍ പോലും കൃത്യമായി ജോലിചെയ്യുന്ന മനുഷ്യക്കോലങ്ങള്‍ കാണുമ്പോള്‍ ശരിക്കും സങ്കടം വരും .... ഇവരെയെല്ലാം എന്തുപറഞ്ഞുകൊണ്ടായിരിക്കും വിസാ ഏജന്‍സികള്‍ പറഞ്ഞയച്ചെതെന്നോര്ക്കാറുണ്ട്. ഗള്‍ഫിലേക്കു വിസായെന്നു കേള്‍ക്കുമ്പോള്‍ ഒന്നരയോ രണ്ടോ ലക്ഷം ഏജന്‍സിക്കു കൊടുക്കുമ്പോള്‍ കുറഞ്ഞത് ആ കാശെങ്കിലും തിരിച്ചുപിടിക്കാന്‍ എത്രവര്‍ഷങ്ങള്‍ കളയണമെന്നതോര്ക്കുന്നതോടൊപ്പം തനീക്കു വിസാ എത്തിച്ചു തന്നവനെപറ്റിയും, വിസായെപറ്റിയും, ജോലിയുടെ സ്വഭാവവുമെല്ലാം അന്വേഷിക്കുന്നതും ഏറെക്കുറെ നല്ലതായിരിക്കും...
ReplyDeleteബിജു ജീ.. പച്ചയായ സത്യം നന്നായിട്ടു തന്നെ അവതതിപ്പിച്ചു. നന്ദി
വളരെ നന്നായി ഈ ലേഖനം
ReplyDeleteഇവിടെ തൊഴിലാളിക്ഷാമം രൂക്ഷമാണ്. എല്ലാ ദിവസവും തൊഴിൽ അവസരം. ഒരു മാസം എല്ലാ ചെലവും കഴിച്ചാൽ കിട്ടുന്നത് ആറായിരത്തിനു മുകളിൽ. തൊഴിലെടുക്കാൻ അന്യസംസ്ഥാനക്കാരെ ഇറക്കുമതി ചെയ്യുമ്പോൾ മലയാളികൾ എന്തിനീ സാഹസം???
ReplyDeleteഗവണ്മെന്റിന്റെയും, ഇന്ത്യന്‍ എംബസിയുടെയും ചുമതലയില്ലായ്മ മാറ്റി നിര്‍ത്തിയാല്‍, സ്വന്തം, മകന്, സഹോദരന്, അഛന്, ഭര്‍ത്താവ്, ഇവര്‍ എത്രമാത്രം കഷ്ടപ്പെടുന്ന് എന്ന് ഈ ഗള്‍ഫ് ജോലിക്കാരുടെ വീട്ടിലിരിക്കുന്ന ആരെങ്കിലും ആലോചിക്കുന്നൂണ്ടോ? ആരെക്കൊന്നായലും വേണ്ടില്ല ഞങ്ങള്‍ക്കു തരാനുള്ളതു കോണ്ടു വാ എന്ന കുടുംബത്തിലുള്ളവരുടെ ഈ ചൂഷണ മനോഭാവം ഇങ്ങ്നെയൊരവഥക്കു വളരെ ഉത്തരവാദിയാകുന്നില്ലേ?
ReplyDeleteലയാളിയുടെ കുഴപ്പം. കേരളത്തില്‍ പണിയെടുത്തു ലക്ഷങ്ങള്‍ കൊണ്ട് പോകുന്ന തമിഴരും മറ്റു ഭാഷക്കാരും. മലയാളി ഗള്‍ഫില്‍ ചെന്ന് ഇതു പണിയും ചെയ്യുന്നു. സ്വന്തം നാട്ടില്‍ പണിയെടുക്കാന്‍ അഭിമാനം അനുവദിക്കുന്നില്ല. എല്ലാവര്ക്കും വൈറ്റ് കോളര്‍ പണി വേണം. എന്താ ചെയ്യുക. നമ്മുടെ തലതിരിഞ്ഞ അറിവ്... പടിഞ്ഞാറിനെ അനുകരിക്കാന്‍ പാട് പെടുന്നതിനിടയില്‍ പടിഞ്ഞാറിന്റെ തൊഴില്‍ മാന്യത എന്നൊരു സാധനമുണ്ടെന്നു മറക്കണ്ട. പടിഞ്ഞാറുള്ള തോട്ടക്കാരനും തോട്ടികളും കിട്ടുന്ന വരുമാനത്തില്‍ നിന്നും സൂക്ഷിച്ചു നമ്മുടെ ടൂരിസ്ടുകലായി അവതരിക്കുന്നു. അവരെ നോക്കി നമ്മള് വെള്ളമിറക്കുന്നു. മലയാളി എന്നാല്‍ കൊലയാളി എന്നൊരു ചൊല്ല് ഗള്‍ഫ് നാട്ടില്‍ കേട്ടിട്ടുണ്ട്. ദുരഭിമാനി. ഛെ...
ReplyDeleteബിജൂ,
ReplyDeleteപോസ്റ്റിന്റെ പിന്നിലെ നല്ല മനസ്സു കണ്ടുകൊണ്ടു തന്നെ ചോദിക്കട്ടെ..
എന്നെ അറബിയ്ക്കു ഒന്നു വില്‍ക്കൂ പ്ലീസ് .. എന്നു പറഞ്ഞുകൊണ്ട് ട്രാവെല്‍ ഏജെന്റിമുന്നില് സ്വയം വില്ലപന ചരക്കായി പോയി ക്യൂ നില്ക്കുന്ന നമ്മള് എന്തിനു ട്രാവല്‍ ഏജെന്റിനെ കുറ്റം പറയണം?
ഈ അറബികള്‍ ഇനിയും കഠിന മനസ്കരായി പീഡിപ്പിക്കണം. ഇനിയും ശബളം കുറയ്ക്കണം.
അങ്ങിനെ, നമ്മുടെ നാട്ടിലെ തൊഴിലവസരങ്ങള്‍ ജോലിക്കാര്‍ മനസിലാക്കണം.
നാട്ടിലേക്കാള്‍ പ്രതിഫലം കുറഞ്ഞ, തൊഴില്‍ പീഡനം കൂടിയ മേഖലയില്‍ ആരും വരാതെയിരിക്കാന്‍ മറ്റൊരു വഴിയും ഉണ്ടെന്നു തോന്നുന്നില്ല.
അഭിപ്രായങ്ങള്‍ എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
ReplyDeleteസജിയുടെ ചോദ്യം ഒരു വലിയ ചൊദ്യം തന്നെയാണ്. എന്താണതിന്റെ മന:ശാസ്ത്രം എന്നൊരു പിടിയും ഇല്ല. എല്ലാ ഗള്‍ഫ് കറന്‍സികളുടേയും മൂല്യം പത്രങ്ങളിലുണ്ട്. പറയുന്ന ശമ്പളം എത്ര രൂപയെന്ന് മന:കനക്കു കൂട്ടാവുന്നതേയുള്ളു. താന്‍ മുടക്കുന്ന തുക തിരികെ കിട്ടാന്‍ എത്ര കാലം വേണമെന്ന് ആര്‍ക്കും മനസ്സിലാക്കാം. എന്നിട്ടുമെന്തേ ഇങ്ങനെ? ഞാന്‍ കൊടുത്ത ആ പരസ്യത്തിന്റെ ഫോട്ടോ നോക്കു. 192 പേരെയാണ് നരകത്തിലേക്ക് ക്ഷണിയ്ക്കുന്നത്. അത്രയും കുടുംബങ്ങളും ജീവിതങ്ങളും നാശത്തിലേയ്ക്ക് പൊകുന്നു എന്നര്‍ത്ഥം. ഇതന്വേഷിയ്ക്കാന്‍ എന്തേ ഒരു “ നോര്‍ക്ക”യുമില്ലാത്തത്? എന്താണിവര്ക്കൊക്കെ പണി? ഏജന്സികാരന്റെ കാശുമേടിച്ച് അവന് ചൂഷണം തുടരാനുള്ള ലൈസന്‍സ് നല്കലോ?
ഒരു ബൊധവല്ക്കരണമെങ്കിലും നടത്തേണ്ടെ?
അറബിയുടെ കീഴില്‍ നരകിയ്ക്കുന്ന മലയാളിയെ കാണുമ്പോള്‍ സഹിയ്ക്കാന്‍ പറ്റാത്ത സങ്കടം കൊണ്ട് എഴുതിപോകുന്നതാണ്. (മലയാളി എന്നത് മനുഷ്യന് എന്നു തിരുത്തുക)
സജിയുടെ ഉദ്ദേശശുദ്ധി മനസ്സിലാവുന്നു.
ReplyDeleteപക്ഷെ കെട്ട് പ്രായം കഴിഞ്ഞു നില്ക്കുന്ന പെണ്മക്കളും വാടക വീട്ടിലെ താമസവും ദൈന്യതയാര്‍ന്ന കുഞ്ഞുങ്ങളുടെ മുഖവും പ്രതീക്ഷയോടെ നോക്കുന്ന ഭാര്യയുടെ മുഖവും പലരെയും ഭാഗ്യ പരീക്ഷണത്തിന് തയ്യാറാക്കുന്നു. ചിലര്‍ അറിഞ്ഞുകൊണ്ട് തന്നെ അറവു ശാലയിലേക്ക് പോവുന്നു.
ഇവിടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ജനങ്ങളുടെ നികുതി പണം ധൂര്തടിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവിടെയാണ് ഇടപെടെണ്ടത്.
ഇത്രയും മോശമായ അവസ്ഥ ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ബംഗാളികള്‍ മാത്രമേ അനുഭവിക്കുന്നുള്ളൂ.
എന്തുകൊണ്ട് ചൈനക്കാരെ നമ്മള് കാണുന്നില്ല?. എന്തുകൊണ്ട് ഫിലിപ്പീനികളെ കാണുന്നില്ല? പാകിസ്ഥാനികളെ പോലും ഇത്ര പരിതാപകരമായ അവസ്ഥയില്‍ കാണാറില്ല.
ഭരണകര്‍ത്താക്കളുടെ കെടുകാര്യസ്ഥത നമ്മള് കണ്ടില്ലെന്നു നടിക്കരുത്.
സഹജീവികള്‍ നിസ്സഹായരായി എല്ലാം സഹിക്കുമ്പോള്‍, ഉയര്‍ന്നു ചിന്തിക്കാന്‍ സാധിക്കുന്നവര്‍ അവരെ സഹായിക്കണം. സജി പറയുന്ന പോലെ അവര്‍ക്ക് ചിന്തിക്കാനാവില്ല.
ഒരു 6 മാസം മാത്രമേ ഗള്‍ഫില്‍ ഉണ്ടായിരുന്നുള്ളു, അന്ന് കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു വിഭാഗത്തിന്റെ ഈ അവസ്ഥ നേരിട്ട് കണ്ടതാണ്.അത് ഒരിക്കല്‍ കൂടി ഇവിടെ വരച്ച് കാട്ടിയിരിക്കുന്നു.ഇതില്‍ വളരെ സത്യമായ ഒരു വാചകമുണ്ട്, ഗള്‍ഫില്‍ ചെയ്യുന്ന പണിയുടെ പാതി ഇവിടെ ചെയ്താല്‍ സുഖമായി ജീവിക്കാമെന്ന്.അത് ഉള്‍കൊണ്ട അന്ന് ഞാന്‍ തിരികെ പോന്നു.ഇന്ന് ഗള്‍ഫ് മോഹവുമായി കഴിയുന്ന പലരോടും ഞാന്‍ പറയാറുണ്ട്, അത് അക്കരെ പച്ച മാത്രമാണെന്ന്.
ReplyDeleteനന്ദി ബിജു, ഇനി ഗള്‍ഫ് മോഹമുള്ളവര്‍ക്ക് ഞാന്‍ ഈ പോസ്റ്റിന്റെ ലിങ്ക് അയച്ച് കൊടുക്കും.
നല്ല ലേഖനം.
ReplyDeleteപ്രസക്തം.
സ്വന്തം നാട്ടിൽ കൂലിപ്പണിയെടുക്കാനോ!? ഛായ്! ലജ്ജാവഹം!
നല്ല പോസ്റ്റ് ബിജൂ.അരുണ്‍ കായംകുളത്തിനെ പോലെ ധൈര്യം എല്ലാവര്ക്കും ഉണ്ടായാല്‍ രക്ഷപെട്ടു.ഇടയ്ക്കിടയ്ക്ക് ഞാന്‍ ആ ധൈര്യം ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് പക്ഷേ പരജായപെടാരാണ് പതിവ്.
ReplyDeleteBiju valre nannayi vishayam avatharippichu. Valare vishamam thonni. Itharam adimathathinethire sarkkar onnum cheyyunnilla ennathanu kashtam.
ReplyDeleteBiju, Abhinandanangal..!
ബിജു മാഷേ, നല്ല ലേഖനം. ഒന്നുരണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ആയിരം റിയാലെങ്കിലും ശമ്പളമില്ലാത്ത ക്ലീനിങ്ങ് പോലുള്ള തൊഴിലുകള്‍ക്കായി വരുന്ന മലയാളികളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്(ഒമാനിലെയും യു എ ഇയിലെയും കാര്യമേ അറിയൂ). കേരളത്തിലെ മെച്ചപ്പെട്ട സാഹചര്യങ്ങളായിരിക്കാം കാരണം. പകരം തമിഴനും തെലുങ്കനുമാണ് ഈയാംപാറ്റകളാകുന്നത്. പിന്നൊന്ന് വിസക്കായി ഏജന്‍സികള്‍ വാങ്ങുന്ന പണം (അതിലൊരു പങ്ക് തൊഴില്‍ദാതാവിനും പോകും) ഒരു ദ്വിമുഖ ഏര്‍പ്പാടാണ്. തൊഴില്‍ വിറ്റ് ലാഭമുണ്ടാക്കുക എന്ന് പ്രത്യക്ഷ ലക്ഷ്യത്തിനപ്പുറം ഇരയെ രക്ഷപെടാന്‍ അനുവദിക്കാതെ കെണിയലാക്കുക എന്ന ഉദ്ദേശം കൂടിയുണ്ട്. ഈ സാമ്പത്തിക ബാദ്ധ്യതയാണ് ഇവിടുത്തെ പരിതാപകരമായ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാന്‍ അവരെ നിര്‍ബന്ധിതമാക്കുന്നത്. അതില്ലെങ്കില്‍ വലിയൊരു ശതമാനം തൊഴിലാളികളും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ അര്‍ത്ഥശൂന്യത തിരിച്ചറിഞ്ഞ് നാടുപിടിച്ചിട്ടുണ്ടാകും. അതുകൊണ്ട് ഒരു പങ്കു തങ്ങള്‍ക്ക് കിട്ടിയാലും ഇല്ലെങ്കിലും തൊഴിലാളികളില്‍നിന്ന് പണം പിടുങ്ങേണ്ടത് തൊഴില്‍ ദാതാക്കളുടെ ആവശ്യമാണ്.
ReplyDeleteനല്ല ലേഖനം
ReplyDeleteശരിക്കും ഉള്ളില്‍ തട്ടി. അബുദാബി മുസ്സഫയിലെ ക്യാമ്പ് ജീവിതവും ഗള്‍ഫിലെ ചൂടും കുറച്ചു കാലം ശരിക്കും ആസ്വദിച്ചതാണേ...
ReplyDeleteഅധികാരികളുടെ നിഷ്ക്രിയത്വം മാത്രമാണോ...? ഇറാക്കിലേക്ക് പോകരുതെന്ന് പറഞ്ഞിട്ടും കുവൈറ്റ് വഴി അനധികൃതമായി ഇറാക്കിലേക്ക് കടന്നിട്ട് പ്രശ്നത്തിലാവുന്നത് പോലുള്ള സംഭവവുമില്ലേ.......?
പ്രവാസികളുടെ ദയനീയവസ്തയാണ് ഇവിടെ വായിച്ചത്. പ്രവാസ ജീവിതം കൊതിച്ചു നഴ്സിംഗ് പഠനം കഴിഞ്ഞ നാട്ടില്‍ കഴിയുന്ന കുറെ പേരുടെ കദനകഥ ഇഇയിടെ ഒരു ടിവി ചര്‍ച്ചയില്‍ ഒരു ബാങ്ക് മാനേജര്‍ വിവരിക്കുന്നത് കേട്ടു. സ്വന്തം ജാമ്യത്തില്‍ നാലര ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ കൊടുക്കാന്‍ ബാങ്കുകാര് നിര്‍ബന്ധിതരാണ്. അങ്ങനെ വാങ്ങിയ വായ്പ 5 കൊല്ലം കഴിയുമ്പോള്‍ 13,500 രൂപ പ്രതിമാസം തിരിച്ചടക്കണം. വിദേശത്ത് ജോലി കിട്ടുമെന്ന് എന്താന്നുരപ്പു. ഇന്ത്യയില്‍ എവിടെയെങ്കിലും 5,000 രൂപയെങ്കിലും തുടക്ക ശമ്പളമായി ഒരു നേഴ്സിനു ലഭിക്കുമോ? അപ്പോള്‍ 13,500 രൂപ വച്ച് എങ്ങനെ തിരിച്ചടക്കും. അടച്ചില്ലെങ്കില്‍ പലിശക്ക് പലിശ. അവര്‍ ആത്മ ഹത്യ ചെയ്തെങ്കില്‍ അത്ഭുതം ഉണ്ടോ?
ReplyDeleteനാട്ടിലാണെങ്കില്‍ ബാങ്ക് വായ്പ കിട്ടുന്നതനുസരിച്ചാണ് ഫീസ് ഈഡാക്കുന്നതു.
ഗള്‍ഫ് ജീവിതത്തില്‍ കണ്ടും,അനുഭവിച്ചുമുള്ള അനീതികള്‍ മനസ്സിനെ വല്ലാതെ ദുഖിപ്പിച്ചിട്ടുണ്ട്.സത്യത്തില്‍,ഈ അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു സംവിധാനവും ഇല്ല എന്നത് ഖേതകരം തന്നെ.ഗള്‍ഫിന്റെ യദാര്ത്ഥമുഖം സാധാരണക്കാരിലേക്ക് എത്തിക്കാനാകുമെങ്കില്‍ അത് വലിയ കാര്യം തന്നെ.കാരണം,വിദ്യാഭ്യാസത്തില്‍ പുറകിലായ,എന്തെങ്കിലും സാങ്കേതിക അറിവുകളില്ലാത്ത ആളുകളാണ് കൂടുതലായും,ഈ കള്ളക്കെണിയില് കുടുങുന്നത്.ഈ ആകാശത്തിനു കീഴില്‍ മനുഷ്യരെ അടിമകളായും,മുതലാളിയായും വേര്‍തിരിവ് കാണിച്ച ഈശ്വരന് തന്നെ അനീതിയാണല്ലോ കാണിക്കുന്നത്.ഇതിനെല്ലാം സമാധാനം ആരോട് ചോദിക്കാന്‍..?????
ReplyDeleteപലരും പലപ്പോഴായി എഴുതിയ വിഷയം. എങ്കിലും, ഇപ്പോഴും ഗള്‍ഫ് നാടുകളിലേക്ക് വന്ന് ഈ ദുരിതങ്ങളില്‍ ചാടാന്‍ തയ്യാറാവുന്ന കുറേപ്പേരുടെയെങ്കിലും കണ്ണ് തുറപ്പിക്കാന്‍ ഈ നല്ല ലേഖനത്തിനാകുമെന്ന് പ്രതീക്ഷിക്കാം.
ReplyDeleteA good article, though the writer could have written more about the 'political philosophies'in our country which is the root cause behind issues these.
ReplyDelete@M.N.Khareem
"മലയാളി എന്നാല്‍ കൊലയാളി എന്നൊരു ചൊല്ല് ഗള്‍ഫ് നാട്ടില്‍ കേട്ടിട്ടുണ്ട്"
Can you please clarify in which "gelf land" you heard this saying??
ഗൾഫിലെ ചതിയും ഏജന്റിന്റെ ചതിയും നാം സ്ഥിരമായി കേൾക്കുന്നതാണ്... പക്ഷെ പിന്നേയും ഗൽഫിലേക്ക് നാം പറക്കുന്നു... അതിനാൽതന്നെ ഗൾഫിന്റെ പിന്നിൽ യാഥാർത്ഥ്യമുണ്ട് എന്ന് തന്നെ മനസ്സിലാക്കണം...
ReplyDeleteഗൽഫിലേക്ക് പറക്കുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനം “രക്ഷപ്പെടുന്നു” എന്ന സത്യം നമുക്ക് അവഗണിക്കാൻ പറ്റുമോ? ഈ രക്ഷപ്പെട്ടവരാണ് എല്ലാവരേയും ഗൽഫിൽ ഭാഗ്യം പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്... ഗൽഫിൽ വരുന്ന “നല്ലൊരു ശതമാനം” മലയാളി തൊഴിലാളികളും രണ്ടോ മൂന്നോ വർഷത്തിനുള്ളിൾ വേറെ ഏതെങ്ങിലും ജോലിയിലേക്ക് മാറിയിട്ടുണ്ടാകും... ശമ്പളവും വർദ്ധിച്ചിട്ടുണ്ടാകും...
ഉയർന്ന ശമ്പളം വാങ്ങുന്നവരുടെ കയ്യിൽ നിന്ന് ഒരു പൈസയും ഏജൻസിക്ക് കിട്ടൂല്ല... ക്ലിനിംഗ് തൊഴിലാളിയുടെ കയ്യിൽ നിന്ന് വാങ്ങുന്ന ഒരു ലക്ഷത്തിൽ നിന്ന് വേണം അതേ കമ്പനിയിലേക്ക് ഒരു നല്ലൊരു യോഗ്യതയുള്ള എഞ്ചിനിയറെ ഫ്രീയായി കയറ്റി വിടുവാൻ... അതാണ് യാഥാർത്ഥ്യം...
ബിനോയിയുടെ കമന്റിനോട് യോജിക്കുന്നു...
ഓഫ്... കേരളത്തിൽ “ക്ലിനിംഗ് ജോലിക്ക്” ദിവസം 300 രൂപ ശമ്പളം ലഭിക്കുമോ?
ആദ്യം തന്നെ താങ്കളുടെ ഈ പരിശ്രമത്തെ പ്രശംസിക്കട്ടെ . ഗള്‍ഫിലെ സാധാരണ വരുമാനക്കാര്‍ക്ക് അവിടെ കിട്ടുന്ന പ്രതിഫലവും ,അവര്‍ ഇതേ ജോലി നാട്ടിലാണ് ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് കിട്ടുന്ന പ്രതിഫലവും തമ്മില്‍ താരതമ്യം ചെയ്തതും , ട്രാവല്‍ എജന്‍സിക്കാര്‍ ഇവരോട് വാങ്ങിക്കുന്ന തുകയും അവര്‍ക്ക് കിട്ടുന്ന ശമ്പളവും തമ്മില്‍ താരതമ്യം ചെയ്തും , എഴുതിയതും ഒക്കെ തികച്ചും അഭിനന്ദനീയം തന്നെ .
ReplyDeleteസാധാരണ ജോലിക്കായി ഗള്‍ഫില്‍ പോകുവാന്‍ ഉദ്ദേശിക്കുന്നവര്‍ ഇതൊന്നു വായിച്ചിരുന്നുവെങ്കില്‍ .........അവര്‍ രക്ഷപ്പെട്ടേനെ (പോകാതെ ).
സഹജീവികളുടെ നൊമ്പരങ്ങള്‍ അറിഞ്ഞവതരിപ്പിച്ചും , ഇനിയുള്ളവര്ക്കു ഒരു മുന്നറിയിപ്പ് നല്കി ക്കൊണ്ടും താങ്കള്‍ എഴുതിയത്
അഭിനന്ദനാര്‍ഹം തന്നെ
ബിജു, എങ്ങനെയാ താങ്കളെ ഞാനഭിനന്ദിക്കേണ്ടതെന്നറിയില്ല. താങ്കളീ ചെയ്തത് സ്തുത്യർഹമായ ഒന്നാണ്. അറ്ബിയിൽ ഇതിന് സ്വാലിഹായ അമൽ എന്ന് പറയും.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
ReplyDeleteഅഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി.
ReplyDelete@ സന്ദീപ്: താത്വിക ചര്ച്ചയെക്കാള് കണ്മുന്നിലെ യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാണിയ്ക്കുക എന്ന പരിമിത ലക്ഷ്യമേ ഈ ലെഖനത്തിനുള്ളു. :-)
@ കാക്കര: താങ്കളുടെ ഈ അഭിപ്രായങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നതും മാനവികതയ്ക്കെതിരുമാണെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
>>ഗൽഫിലേക്ക് പറക്കുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനം “രക്ഷപ്പെടുന്നു” എന്ന സത്യം നമുക്ക് അവഗണിക്കാൻ പറ്റുമോ? ഈ രക്ഷപ്പെട്ടവരാണ് എല്ലാവരേയും ഗൽഫിൽ ഭാഗ്യം പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്... ഗൽഫിൽ വരുന്ന “നല്ലൊരു ശതമാനം” മലയാളി തൊഴിലാളികളും രണ്ടോ മൂന്നോ വർഷത്തിനുള്ളിൾ വേറെ ഏതെങ്ങിലും ജോലിയിലേക്ക് മാറിയിട്ടുണ്ടാകും... ശമ്പളവും വർദ്ധിച്ചിട്ടുണ്ടാകും... <<
ഇത് സത്യവുമായി പുലബന്ധമില്ലാത്തതാണ്. ഗള്ഫിലെത്തുന്നവന് വീണ്ടും അവിടേയ്ക്കെത്തുന്നത് ഗതികേടുകൊണ്ടാണ്. അതിന്റെ കാരണങ്ങള്‍ ഈ ലെഖനത്തില്‍ ച്ര്ച്ച ചെയ്തിട്ടുണ്ട്. ഗള്‍ഫിലെത്തുന്ന തൊഴിലാളികളില്‍ 90% ശതമാനവും ജീവിതം ഇവിടെ ഉരുകി തീരുന്നവരാണ്.
ഉയര്‍ന്ന ജോലി, ബിസിനസ് ഈ മേഖലയിലുള്ളവരില്‍ ചിലര്‍ രക്ഷപെടുന്നവരുണ്ടാകാം. പക്ഷേ അതു 10% വരില്ല. ഗള്‍ഫിന്റെ ഗതകാല സമൃദ്ധിയുടെ കഥകളും മാധ്യമങ്ങളില്‍ കാണുന്ന വന്‍ നഗരങ്ങളും ഒരു മിഥ്യാലോകമാണ് മലയാളിയുടെ മനസ്സില്‍ വരച്ചിട്ടിരിയ്ക്കുന്നത്.
>>ഉയർന്ന ശമ്പളം വാങ്ങുന്നവരുടെ കയ്യിൽ നിന്ന് ഒരു പൈസയും ഏജൻസിക്ക് കിട്ടൂല്ല... ക്ലിനിംഗ് തൊഴിലാളിയുടെ കയ്യിൽ നിന്ന് വാങ്ങുന്ന ഒരു ലക്ഷത്തിൽ നിന്ന് വേണം അതേ കമ്പനിയിലേക്ക് ഒരു നല്ലൊരു യോഗ്യതയുള്ള എഞ്ചിനിയറെ ഫ്രീയായി കയറ്റി വിടുവാൻ... അതാണ് യാഥാർത്ഥ്യം.<<
കഷ്ടം! കൊള്ളാവുന്ന കമ്പനികളൊക്കെ സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നതിന് ഏജന്‍സിയ്ക്ക് ഫീസ് നല്‍കുന്നുണ്ട്. ഈയുള്ളവനടക്കം അങ്ങനെ എത്തിയതാണ്. എജന്സിയ്ക്കും കമ്പനിയ്ക്കും കൊള്ളലാഭമുണ്ടാക്കാന്‍ പാവപ്പെട്ട തൊഴിലാളിയുടെ കൈയില്‍ നിന്നും കാശുമേടിയ്ക്കുന്നതിനെ താങ്കള്‍ക്കെങ്ങിനെ ന്യായീകരിയ്ക്കാനായി? അവനു ന്യായമായ ശമ്പളം നല്കുന്നുണ്ടോ? മേല്പരസ്യം താങ്കളും കണ്ടല്ലോ?ഇതു ന്യായമാണോ?
>>കേരളത്തിൽ “ക്ലിനിംഗ് ജോലിക്ക്” ദിവസം 300 രൂപ ശമ്പളം ലഭിക്കുമോ?<<
കേരളത്തിലെന്തു ക്ലീനിങ്ങ് ജോലിയാണു സുഹൃത്തെ ഉള്ളത്? എന്റെ വീട്ടു കിണര്‍ വൃത്തിയാക്കാന്‍ രണ്ടു മണിക്കൂര്‍ ജോലിയെടുത്തതിന് രണ്ടുപേര്‍ക്ക് 800 രൂപയാണ് ഞാന്‍ കൊടുത്തത്.
കേരളത്തില്‍ ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കാന്‍ തൊഴിലാളിയ്ക്ക് അവസരമുണ്ട്.
ബിജുകുമാർ... 40 വർഷമായി തുടരുന്ന മലയാളിയുടെ ഗൾഫ്യാത്ര ഒരു മിഥ്യാധാരണയുടെയോ പൊങ്കച്ചത്തിന്റെയോ ഒക്കെ അടിസ്ഥാനത്തിലാണ് എന്ന് കരുതുന്നതല്ല യഥാർത്ഥ്യം... ഗൾഫിൽ ചതിയും ചൂക്ഷണവും അടിമത്വവുമുണ്ട്, കുടുംബജീവിതവും സമൂഹികജീവിതവും ഒരുപാട് പേർക്ക് നഷ്ടപ്പെടുന്നുണ്ട് ഇത് നമുക്കെല്ലാവർക്കുമറിയാം പക്ഷെ പിന്നേയും മലയാളികൾ ഗൾഫിലേക്ക് വണ്ടി കയറുന്നു... അതിന്റെ കാരണമെന്താണ്? അത് നമ്മുടെ ചുറ്റുമുള്ള ഗൾഫുകാരുടെ സാമ്പത്തിക ഉന്നതിതന്നെയാണ്... അതിനെതിരെ കണ്ണടച്ചാൽ യാഥാർത്ഥ്യമാകില്ല...
ReplyDelete“കേരളത്തിലെവിടെ ക്ലീനിംഗ്ജോലിയെന്ന്” കാക്കരയോടല്ല ചോദിക്കേണ്ടത്, ഗൾഫിലേക്ക് വണ്ടി കയറാതെ നാട്ടിൽ നിന്നാൽ പോരെ എന്ന് ചോദിക്കുന്നവരോടാണ്... ഗൾഫ് നാടുകളിൽ ക്ലീനിംഗ് ജോലി ചെയ്യുന്ന 100 പേരിൽ 5 പേർക്ക് പോലും കിണറിൽ ഇറങ്ങി പണിയെടുക്കാൻ സാധിക്കില്ല... അതിന്റെ “skill” വേറെയാണ്... ഇത്തരം കഴിവുകളില്ലാത്തവർ കുറഞ്ഞ ശമ്പളത്തിനും ഗൾഫിലേക്ക് വരും.
പാവങ്ങളുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വാങ്ങുന്നതിനെ കാക്കര ന്യായികരിച്ചു എന്നൊന്നും എഴുതിവിടല്ലേ! ഒരു യഥാർത്ഥ്യം എഴുതിയതാണ്... “അതാണ് യാഥാർത്ഥ്യം” എന്ന് എഴുതിയിട്ടും അത് കാക്കരയുടെ അഭിപ്രായമായി കൂട്ടിക്കുഴച്ചു... എന്റെ മുൻകമന്റ് ഒരിക്കൽകൂടി വായിക്കുക... “കൊള്ളാവുന്ന കമ്പനികൾ” ഒരു പൈസയും ഈടാക്കാതെ ജോലിക്കാരെ കൊണ്ടുവരുന്നുണ്ട്, അതു ശരി തന്നെ പക്ഷെ ഗൽഫിൽ ഇത്തരം കമ്പനികൾ കുറവാണ്... നല്ല കമ്പനികൾ പോലും കൂടുതലും ചെയ്യുന്നത് വിസ എടുത്ത് കൊടുക്കും, പിന്നെയുള്ള എല്ലാ ചിലവും ഏജൻസി വഹിക്കണം... അതിൽ പല കാറ്റഗറി ജോലിക്കാർ ഉണ്ടാകും... എല്ലാവരുടെയും കയ്യിൽ നിന്ന് പൈസയും കിട്ടില്ല... തീർച്ചയായും കൂടുതൽ തള്ളികയറ്റമുള്ള ലേബറുടെ കയ്യിൽ നിന്ന് പൈസ കൂടുതൽ വാങ്ങുന്നു... ധാർമികതയാണൊ എന്നതിനേക്കാൽ യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കുക... അതിന് ശേഷമല്ലേ പരിഹാരം...
പോസ്റ്റിൽ വിവരിച്ച ഇസ്മയിലിക്കയെപോലെ ആയിരക്കണക്കിന് ഹതഭാഗ്യർ ഗൾഫിലുണ്ട് പക്ഷെ അവരേക്കാൽ കൂടുതൽ പേർക്ക് നാട്ടിൽ കിട്ടുന്നതിനേക്കൽ കൂടുതൽ ശമ്പളം ഗൾഫിൽ കിട്ടുന്നവരാണ്... ഈയവസ്ഥക്ക് എന്ന് മാറ്റം വരുന്നുവോ അന്നുമുതൽ മലയാളികൾ അറബിക്ക് തല വെച്ച് കൊടുക്കില്ല...
യാഥാർത്ഥ്യമാണ് മാനവികതക്ക് എതിരല്ല...
great....
ReplyDeleteബിജൂ. നല്ല ലേഖനം. അഭിനന്ദനങ്ങള്‍.
ReplyDeleteഇവിടെ ഒരു തൊഴിലാളിക്ക് 400-500 രൂപ കൂലിയുണ്ട്. ഒരു തൊഴിലാളിയായി നാട്ടില്‍ പണിയെടുക്കാന്‍ അഭിമാനം സമ്മതിക്കില്ല. കോഴിക്കോട് എന്റെ സൈറ്റില്‍ തൊഴിലാളിയെ കിട്ടാന്‍ കോണ്ട്രാക്ടര് പെടുന്ന പാട് എനിക്കറിയാം. എലക്ട്രീശ്യെനെയും പ്ലംബരെയും കിട്ടാന്‍ എന്തൊരു പാട്. ഇവിടെ നമ്മുടെ ജാടയാണ് കാരണം.
ഇവിടെ ഒരു സാമൂഹിക വിപ്ലവം ഉണ്ടാവണം. ഈ നാട്ടില്‍ നിന്നും ആരും തൊഴില്‍ അന്വേഷിച്ചു പുറത്ത് പോകേണ്ടി വരില്ല.
സ്വന്തം നട്ടില്‍ നല്ല നാടന്‍ പണികള്‍ ഇഷ്ടം പോലെ ഉണ്ടായിട്ടും അത് ചെയ്യാന്‍ നില്‍ക്കാതെ സ്വന്തം വീട്ടിലെ പണികള്‍ പോലും കൂലിക്കാളെ നിര്ത്തിചെയ്യിപ്പിക്കാന് മെനക്കെടുന്ന ഗള്‍ഫുകാരനായി ജീവിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്ന എല്ലാവനും ഇതൊരു പാടമാകട്ടെ......
ReplyDeleteഎന്നിട്ടു വലിയ ഡയലോഗും പ്ര്വാസിടെ കഷ്ട്ടപ്പാട് മണ്ണാം കട്ട, മാങ്ങാതൊലി...
നമ്മുടെ പുഞ്ചപാടങ്ങള്‍ കള കയറി കിടക്കുന്നു ക്രിഷി ഇടങ്ങളില്‍ പണീഎടുക്കാന് ആളെ കിട്ടാതെ വലയുന്നു എന്നാലും ഇവനൊന്നും സ്വന്തം മണ്ണില്‍ പണി എദുക്കാന് വയ്യ ഗള്‍ഫില്‍ പോണം പോലും അവിടെ ചെന്നാല്‍ പണി എദുക്കതെ ചാക്കില്‍ വാരിക്കെട്ടി എടുത്തൊണ്ട് പോരാന്നരിക്കും വിചാരം ... അവിടെ ഇവനൊക്കെ ചെയ്യുന്ന പണിയുടെ 3/1 ഇവിടെ ചെയ്താം മതി ഒരു ദിവസം കുറഞ്ഞത് 200 റൂപ കിട്ടാന്‍ അതു ചെയ്യാന്‍ വയ്യതവനു ഇതു തന്നാ വിധി ആരെയും പഴിച്ചിട്ടു കാര്യമില
സ്വന്തം നട്ടില്‍ നല്ല നാടന്‍ പണികള്‍ ഇഷ്ടം പോലെ ഉണ്ടായിട്ടും അത് ചെയ്യാന്‍ നില്‍ക്കാതെ സ്വന്തം വീട്ടിലെ പണികള്‍ പോലും കൂലിക്കാളെ നിര്ത്തിചെയ്യിപ്പിക്കാന് മെനക്കെടുന്ന ഗള്‍ഫുകാരനായി ജീവിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്ന എല്ലാവനും ഇതൊരു പാടമാകട്ടെ......
ReplyDeleteഎന്നിട്ടു വലിയ ഡയലോഗും പ്ര്വാസിടെ കഷ്ട്ടപ്പാട് മണ്ണാം കട്ട, മാങ്ങാതൊലി...
നമ്മുടെ പുഞ്ചപാടങ്ങള്‍ കള കയറി കിടക്കുന്നു ക്രിഷി ഇടങ്ങളില്‍ പണീഎടുക്കാന് ആളെ കിട്ടാതെ വലയുന്നു എന്നാലും ഇവനൊന്നും സ്വന്തം മണ്ണില്‍ പണി എദുക്കാന് വയ്യ ഗള്‍ഫില്‍ പോണം പോലും അവിടെ ചെന്നാല്‍ പണി എദുക്കതെ ചാക്കില്‍ വാരിക്കെട്ടി എടുത്തൊണ്ട് പോരാന്നരിക്കും വിചാരം ... അവിടെ ഇവനൊക്കെ ചെയ്യുന്ന പണിയുടെ 3/1 ഇവിടെ ചെയ്താം മതി ഒരു ദിവസം കുറഞ്ഞത് 200 റൂപ കിട്ടാന്‍ അതു ചെയ്യാന്‍ വയ്യതവനു ഇതു തന്നാ വിധി ആരെയും പഴിച്ചിട്ടു കാര്യമില
പുറം രാജ്യങ്ങളിൽ പോയി കഷ്ടപ്പെടേണ്ടി വരുന്നവരുടെ പ്രയാസങ്ങൾ താങ്കളും നന്നായി വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.അഭിനന്ദനം.പക്ഷെ ഇതിലൂടെ വളരെ നേഗറ്റീവായ ഒരു സന്ദേശം താങ്കളറിയാതെ വായിച്ചെടുക്കുന്നവരിലേക്ക് ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്.രാജ്യത്തിലെ മറ്റു സസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കേരളീയൻ ഈ ഓട്ടം തുടങ്ങിയിട്ട് ഒരുപാടു കാലമായി.അതിന്ന് ഒട്ടനവധി രാഷ്ട്രീയ-സാമൂഹ്യ കാരണങ്ങളുണ്ട്.അതിലേക്ക് കടക്കുന്നില്ല.ഗൾഫിലേക്കുള്ള പോക്കൊക്കെ അടുത്തകാലത്തു തുടങ്ങിയാതാണു.60കൾക്ക് ശേഷം.-കള്ള ലോഞ്ചുകളിൽ സഞ്ചരിക്കെണ്ടി വന്നകാലം-90 ആവുമ്പോഴേക്കുംവിരഹിണികളുടെ കത്തു പാട്ടുകൾ കൊണ്ടു മുഖരിതമായകാലവും പിന്നിട്ടാണു ഇവിടെ എത്തി നിൽക്കുന്നത്.ഏതായാലും അന്ന് അഭിമുഖീകരിച്ച പ്രയാസം ഇന്നു അഭിമുഖീകരിക്കുന്നില്ല.കേരലത്തിൽ മാത്രം കഴിഞ്ഞ 5 വർഷത്തിനിടയിൽ ദുസ്സഹമായ ജീവിത പ്രയസത്താൽ ഒറ്റക്കും കൂട്ടായും ജീവനൊടുക്കിയവർ ഗൾഫിലെ പ്രയാസങ്ങൾ അനുഭവിച്ചതു കൊണ്ടല്ല . നമ്മളൊക്കെ ചൂണ്ടിക്കാട്ടുന്ന നാട്ടിലെ 'സുഖശീതളച്ചായയിൽ' "എല്ലാ സൗഭാഗ്യങ്ങളും" അനുഭവിച്ച് ജീവിച്ചവർ തന്നെയായിരുന്നു...സാധാരണക്കാരന്റെ പ്രശ്നങ്ങൾ എവിടേയും ദുരിതമയമാണു...ബസ്സിൽ എത്ര തിരക്കായാലും എങ്ങിനേയും കയറിപ്പറ്റണമെന്നാണ് കാത്ത് നിന്ന് മടുത്തവൻ ചിന്തിക്കുക,കയറിപ്പറ്റിയവൻ ഇനി ഒരാളേയും ഇതിൽ കയറ്റാതിരിക്കുന്ന തിനേപ്പറ്റിയും...കുടുംബത്തിലെ ഒട്ടനവധി ദുരിതത്തിന്റേയും കഷ്ടപാടിന്റേയും പ്രശ്ന പരിസരത്ത് നിന്ന് എങ്ങിനേയെങ്കിലും ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമെന്ന ധാരണയിലാ, കുടുംബത്തിന്റെ താങ്ങും തണലുമായി ഇഞ്ചിന് ഇഞ്ചിന് കൈ വളരുന്നതും കാലു വളരുന്നതു ഉറക്കത്തിൽ പ്പോലും ഞെട്ടി എഴുന്നേറ്റ് നോക്കുന്ന തന്റെ പ്രിയപ്പെട്ട ആൺ തരിയെ വീണ്ടും ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും എങ്ങോ കണ്ണെത്താ ദൂരത്തേക്ക് ഹൃദയം പറിയുന്ന വേദനയോടെ അയറ്റി വിടുന്നത്.പ്രയാസങ്ങളുടെ നടുവിൽ നിന്ന് പടിയിറങ്ങിപ്പോയ ശൂന്യതയിലേക്ക് തലതിരിഞ്ഞ മലയാളി യുവത്വത്തിന്റെ അലസതയിൽ രൂപപ്പെട്ട പ്രവാസി സത്വവാദത്തിന്റെ പാർസ്സലയക്കുമ്പോൾ സൂക്ഷിക്കണം സുഹൃത്തേ .തകർന്നുപോവും.....
ReplyDeleteപുറം രാജ്യങ്ങളിൽ പോയി കഷ്ടപ്പെടേണ്ടി വരുന്നവരുടെ പ്രയാസങ്ങൾ താങ്കളും നന്നായി വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.അഭിനന്ദനം.പക്ഷെ ഇതിലൂടെ വളരെ നേഗറ്റീവായ ഒരു സന്ദേശം താങ്കളറിയാതെ വായിച്ചെടുക്കുന്നവരിലേക്ക് ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്.രാജ്യത്തിലെ മറ്റു സസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കേരളീയൻ ഈ ഓട്ടം തുടങ്ങിയിട്ട് ഒരുപാടു കാലമായി.അതിന്ന് ഒട്ടനവധി രാഷ്ട്രീയ-സാമൂഹ്യ കാരണങ്ങളുണ്ട്.അതിലേക്ക് കടക്കുന്നില്ല.ഗൾഫിലേക്കുള്ള പോക്കൊക്കെ അടുത്തകാലത്തു തുടങ്ങിയാതാണു.60കൾക്ക് ശേഷം.-കള്ള ലോഞ്ചുകളിൽ സഞ്ചരിക്കെണ്ടി വന്നകാലം-90 ആവുമ്പോഴേക്കുംവിരഹിണികളുടെ കത്തു പാട്ടുകൾ കൊണ്ടു മുഖരിതമായകാലവും പിന്നിട്ടാണു ഇവിടെ എത്തി നിൽക്കുന്നത്.ഏതായാലും അന്ന് അഭിമുഖീകരിച്ച പ്രയാസം ഇന്നു അഭിമുഖീകരിക്കുന്നില്ല.
ReplyDeleteകേരലത്തിൽ മാത്രം കഴിഞ്ഞ 5 വർഷത്തിനിടയിൽ ദുസ്സഹമായ ജീവിത പ്രയസത്താൽ ഒറ്റക്കും കൂട്ടായും ജീവനൊടുക്കിയവർ ഗൾഫിലെ പ്രയാസങ്ങൾ അനുഭവിച്ചതു കൊണ്ടല്ല . നമ്മളൊക്കെ ചൂണ്ടിക്കാട്ടുന്ന നാട്ടിലെ 'സുഖശീതളച്ചായയിൽ' "എല്ലാ സൗഭാഗ്യങ്ങളും" അനുഭവിച്ച് ജീവിച്ചവർ തന്നെയായിരുന്നു...സാധാരണക്കാരന്റെ പ്രശ്നങ്ങൾ എവിടേയും ദുരിതമയമാണു...ബസ്സിൽ എത്ര തിരക്കായാലും എങ്ങിനേയും കയറിപ്പറ്റണമെന്നാണ് കാത്ത് നിന്ന് മടുത്തവൻ ചിന്തിക്കുക,കയറിപ്പറ്റിയവൻ ഇനി ഒരാളേയും ഇതിൽ കയറ്റാതിരിക്കുന്ന തിനേപ്പറ്റിയും...കുടുംബത്തിലെ ഒട്ടനവധി ദുരിതത്തിന്റേയും കഷ്ടപാടിന്റേയും പ്രശ്ന പരിസരത്ത് നിന്ന് എങ്ങിനേയെങ്കിലും ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമെന്ന ധാരണയിലാ, കുടുംബത്തിന്റെ താങ്ങും തണലുമായി ഇഞ്ചിന് ഇഞ്ചിന് കൈ വളരുന്നതും കാലു വളരുന്നതു ഉറക്കത്തിൽ പ്പോലും ഞെട്ടി എഴുന്നേറ്റ് നോക്കുന്ന തന്റെ പ്രിയപ്പെട്ട ആൺ തരിയെ വീണ്ടും ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും എങ്ങോ കണ്ണെത്താ ദൂരത്തേക്ക് ഹൃദയം പറിയുന്ന വേദനയോടെ അയറ്റി വിടുന്നത്.പ്രയാസങ്ങളുടെ നടുവിൽ നിന്ന് പടിയിറങ്ങിപ്പോയ ശൂന്യതയിലേക്ക് തലതിരിഞ്ഞ മലയാളി യുവത്വത്തിന്റെ അലസതയിൽ രൂപപ്പെട്ട പ്രവാസി സത്വവാദത്തിന്റെ പാർസ്സലയക്കുമ്പോൾ സൂക്ഷിക്കണം സുഹൃത്തേ .തകർന്നുപോവും.....
ReplyDeleteപുറം രാജ്യങ്ങളിൽ പോയി കഷ്ടപ്പെടേണ്ടി വരുന്നവരുടെ പ്രയാസങ്ങൾ താങ്കളും നന്നായി വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.അഭിനന്ദനം.പക്ഷെ ഇതിലൂടെ വളരെ നേഗറ്റീവായ ഒരു സന്ദേശം താങ്കളറിയാതെ വായിച്ചെടുക്കുന്നവരിലേക്ക് ക്രിയേറ്റ് ചെയ്യപ്പെടുന്നുണ്ട്.രാജ്യത്തിലെ മറ്റു സസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കേരളീയൻ ഈ ഓട്ടം തുടങ്ങിയിട്ട് ഒരുപാടു കാലമായി.അതിന്ന് ഒട്ടനവധി രാഷ്ട്രീയ-സാമൂഹ്യ കാരണങ്ങളുണ്ട്.അതിലേക്ക് കടക്കുന്നില്ല.ഗൾഫിലേക്കുള്ള പോക്കൊക്കെ അടുത്തകാലത്തു തുടങ്ങിയാതാണു.60കൾക്ക് ശേഷം.-കള്ള ലോഞ്ചുകളിൽ സഞ്ചരിക്കെണ്ടി വന്നകാലം-90 ആവുമ്പോഴേക്കുംവിരഹിണികളുടെ കത്തു പാട്ടുകൾ കൊണ്ടു മുഖരിതമായകാലവും പിന്നിട്ടാണു ഇവിടെ എത്തി നിൽക്കുന്നത്.ഏതായാലും അന്ന് അഭിമുഖീകരിച്ച പ്രയാസം ഇന്നു അഭിമുഖീകരിക്കുന്നില്ല.കേരലത്തിൽ മാത്രം കഴിഞ്ഞ 5 വർഷത്തിനിടയിൽ ദുസ്സഹമായ ജീവിത പ്രയസത്താൽ ഒറ്റക്കും കൂട്ടായും ജീവനൊടുക്കിയവർ ഗൾഫിലെ പ്രയാസങ്ങൾ അനുഭവിച്ചതു കൊണ്ടല്ല . നമ്മളൊക്കെ ചൂണ്ടിക്കാട്ടുന്ന നാട്ടിലെ 'സുഖശീതളച്ചായയിൽ' "എല്ലാ സൗഭാഗ്യങ്ങളും" അനുഭവിച്ച് ജീവിച്ചവർ തന്നെയായിരുന്നു...
ReplyDeleteസാധാരണക്കാരന്റെ പ്രശ്നങ്ങൾ എവിടേയും ദുരിതമയമാണു...ബസ്സിൽ എത്ര തിരക്കായാലും എങ്ങിനേയും കയറിപ്പറ്റണമെന്നാണ് കാത്ത് നിന്ന് മടുത്തവൻ ചിന്തിക്കുക,കയറിപ്പറ്റിയവൻ ഇനി ഒരാളേയും ഇതിൽ കയറ്റാതിരിക്കുന്ന തിനേപ്പറ്റിയും...കുടുംബത്തിലെ ഒട്ടനവധി ദുരിതത്തിന്റേയും കഷ്ടപാടിന്റേയും പ്രശ്ന പരിസരത്ത് നിന്ന് എങ്ങിനേയെങ്കിലും ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടുമെന്ന ധാരണയിലാ, കുടുംബത്തിന്റെ താങ്ങും തണലുമായി ഇഞ്ചിന് ഇഞ്ചിന് കൈ വളരുന്നതും കാലു വളരുന്നതു ഉറക്കത്തിൽ പ്പോലും ഞെട്ടി എഴുന്നേറ്റ് നോക്കുന്ന തന്റെ പ്രിയപ്പെട്ട ആൺ തരിയെ വീണ്ടും ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും എങ്ങോ കണ്ണെത്താ ദൂരത്തേക്ക് ഹൃദയം പറിയുന്ന വേദനയോടെ അയറ്റി വിടുന്നത്.പ്രയാസങ്ങളുടെ നടുവിൽ നിന്ന് പടിയിറങ്ങിപ്പോയ ശൂന്യതയിലേക്ക് തലതിരിഞ്ഞ മലയാളി യുവത്വത്തിന്റെ അലസതയിൽ രൂപപ്പെട്ട പ്രവാസി സത്വവാദത്തിന്റെ പാർസ്സലയക്കുമ്പോൾ സൂക്ഷിക്കണം സുഹൃത്തേ .തകർന്നുപോവും.....
ReplyDeleteBejoy, September 13, 2010 12:03 PM
ReplyDelete"സ്വന്തം നട്ടില്‍ നല്ല നാടന്‍ പണികള്‍ ഇഷ്ടം പോലെ ഉണ്ടായിട്ടും അത് ചെയ്യാന്‍ നില്‍ക്കാതെ ----------------------------------------------------------------------എന്നിട്ടു വലിയ ഡയലോഗും പ്ര്വാസിടെ കഷ്ട്ടപ്പാട് മണ്ണാം കട്ട, മാങ്ങാതൊലി...
ഇവനൊന്നും സ്വന്തം മണ്ണില്‍ പണി എദുക്കാന് വയ്യ ഗള്‍ഫില്‍ പോണം പോലും"
മോനെ ബിജോയി ഇത്രയ്ക്ക് ആവേശം വേണോ?
:)