സപ്ന അനു. ബി. ജോര്‍ജ്
കോട്ടയം പട്ടണത്തിന്റെ കോണില്‍ ഗ്രാമത്തിന്റെ എല്ലാ ഊഷ്മളതയും എല്ലാസ്വഭാവ - വിശേഷണവുമുള്ള എന്റെ ഗ്രാമം. പാടവും വയലും, തൊടിയും കുളവും, ആറും തോടും, കൊയ്ത്തും കൊയ്ത്തുപാട്ടും ഉള്ള, എന്റെ ‘ദേവലോകം’. ഗ്രാമത്തിന്റെ ഒത്ത നടുക്ക് അങ്ങ് ദൂരെ ദൂരെ നിന്നു പോലും കാണാവുന്ന പാത്രിയാര്‍കീസ് അരമനയുടെ പള്ളിക്കുരിശ്. പഴയ ക്രിസ്തീയ തറവാടുകളുടെ ഒരു വലിയ ശേഖരം, ഉറച്ച കരിങ്കല്‍ മതിലു പോലെ എന്റെ ഗ്രാമത്തിനുറപ്പേകുന്നു. മാധ്യമലോകത്തില്‍ അതിസജീവമായ ഒരു കുടുംബം, ആയുര്‍വേദത്തിന്റെ ഏടുകള്‍ അതീവ ശ്രദ്ധയോടെ ഉരിത്തിരിക്കുന്നതില് ഏര്‍പ്പെട്ടിരിക്കുന്ന മറ്റൊരു കുടുംബം. പിന്നീട് ഇടത്തും വലത്തുമായി, കുടുംബ പാരമ്പര്യത്തിന്റെ മുത്തുക്കുടകള്‍ ഉള്ള പലവീടുകളും ഉണ്ട്. ഇതിനൊക്കെ ഇടയ്ക്ക്, തെളിഞ്ഞ അതിരാവിലെകളില്‍, അങ്ങു ദൂരെ പീരുമേടിന്റെ മലനിരകള്‍ കാണാം.അങ്ങു താഴെ കൊല്ലാടു ഭാഗത്തെ വയലുകളും കൊടൂരാറും മുട്ടിയുരുമ്മിക്കിടക്കുന്നു. യാക്കോബാപ്പള്ളിയുടെ ഇടതുവശത്തായി N.G.O ക്വാര്‍ട്ടേഴ്സിന്റെ നിര നിരയായ വീടുകളും, ഇന്ദിരാനഗറിന്റെ ഒരേനിരകെട്ടിടങ്ങളും, ഒരുമിച്ചു കൈകോര്‍ത്തുപിടിച്ച് ചെറിയ മലഞ്ചരുവില്‍ ചാരിക്കിടക്കുന്നു. ഇതിനിടെ ഗവണ്മെന്റ് സ്കൂളിന്റെ മണിയടി ശബ്ദവും, ദേവലോകം പള്ളിയുടെ കയറ്റം കയറിവരുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ഏക്കം വലി ശബ്ദവും, ദേവലോകത്തെ ഗ്രാമമല്ലാതാക്കുന്നു. പള്ളി ബസ്സ്റ്റോപ്പിന്റെ മുന്‍പിലുള്ള കൃഷ്ണന്റെ ചായക്കടയും, അവിടുത്തെ റേഡിയോയിലെ ആകാശവാണിയും, കുന്തക്കാലില്‍ ഇരുന്നു പത്രം വായിക്കുന്ന പത്രോസുചേട്ടനും, ബീഡീ വലിച്ചു തള്ളുന്ന കരണച്ചേട്ടനും...... ഇതെല്ലാം കൂടിച്ചേര്‍ന്ന്, ഒരു ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും എന്റെ ഗ്രാമത്തിനുണ്ട്.വയലും കുളവും ഇന്നത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവക്കിടയില്‍ പഴയ പുരാതനമായ അരയും നിരയും മച്ചും ഉള്ള വീടുകള്‍ ധാരാളമാണ്. കൂടെ, ഓരം ചാരി, വീടിന്റെ ഒരു ‘extra'മുറി പിടിക്കുന്നതിന്റെ കൂട്ടത്തില്‍ വന്ന ‘ബേക്കര്‍ കണ്‍സട്രക്ഷന്‍‘ ഏച്ചു കെട്ടുള്ളവയുമുണ്ട്. സാത്വിക സൌന്ദര്യത്തിന്റെ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ എന്റെ കൊച്ചു വലിയ ഗ്രാമം.
കോട്ടയം പട്ടണത്തിന്റെ കോണില്‍ ഗ്രാമത്തിന്റെ എല്ലാ ഊഷ്മളതയും എല്ലാസ്വഭാവ - വിശേഷണവുമുള്ള എന്റെ ഗ്രാമം. പാടവും വയലും, തൊടിയും കുളവും, ആറും തോടും, കൊയ്ത്തും കൊയ്ത്തുപാട്ടും ഉള്ള, എന്റെ ‘ദേവലോകം’. ഗ്രാമത്തിന്റെ ഒത്ത നടുക്ക് അങ്ങ് ദൂരെ ദൂരെ നിന്നു പോലും കാണാവുന്ന പാത്രിയാര്‍കീസ് അരമനയുടെ പള്ളിക്കുരിശ്. പഴയ ക്രിസ്തീയ തറവാടുകളുടെ ഒരു വലിയ ശേഖരം, ഉറച്ച കരിങ്കല്‍ മതിലു പോലെ എന്റെ ഗ്രാമത്തിനുറപ്പേകുന്നു. മാധ്യമലോകത്തില്‍ അതിസജീവമായ ഒരു കുടുംബം, ആയുര്‍വേദത്തിന്റെ ഏടുകള്‍ അതീവ ശ്രദ്ധയോടെ ഉരിത്തിരിക്കുന്നതില് ഏര്‍പ്പെട്ടിരിക്കുന്ന മറ്റൊരു കുടുംബം. പിന്നീട് ഇടത്തും വലത്തുമായി, കുടുംബ പാരമ്പര്യത്തിന്റെ മുത്തുക്കുടകള്‍ ഉള്ള പലവീടുകളും ഉണ്ട്. ഇതിനൊക്കെ ഇടയ്ക്ക്, തെളിഞ്ഞ അതിരാവിലെകളില്‍, അങ്ങു ദൂരെ പീരുമേടിന്റെ മലനിരകള്‍ കാണാം.അങ്ങു താഴെ കൊല്ലാടു ഭാഗത്തെ വയലുകളും കൊടൂരാറും മുട്ടിയുരുമ്മിക്കിടക്കുന്നു. യാക്കോബാപ്പള്ളിയുടെ ഇടതുവശത്തായി N.G.O ക്വാര്‍ട്ടേഴ്സിന്റെ നിര നിരയായ വീടുകളും, ഇന്ദിരാനഗറിന്റെ ഒരേനിരകെട്ടിടങ്ങളും, ഒരുമിച്ചു കൈകോര്‍ത്തുപിടിച്ച് ചെറിയ മലഞ്ചരുവില്‍ ചാരിക്കിടക്കുന്നു. ഇതിനിടെ ഗവണ്മെന്റ് സ്കൂളിന്റെ മണിയടി ശബ്ദവും, ദേവലോകം പള്ളിയുടെ കയറ്റം കയറിവരുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ഏക്കം വലി ശബ്ദവും, ദേവലോകത്തെ ഗ്രാമമല്ലാതാക്കുന്നു. പള്ളി ബസ്സ്റ്റോപ്പിന്റെ മുന്‍പിലുള്ള കൃഷ്ണന്റെ ചായക്കടയും, അവിടുത്തെ റേഡിയോയിലെ ആകാശവാണിയും, കുന്തക്കാലില്‍ ഇരുന്നു പത്രം വായിക്കുന്ന പത്രോസുചേട്ടനും, ബീഡീ വലിച്ചു തള്ളുന്ന കരണച്ചേട്ടനും...... ഇതെല്ലാം കൂടിച്ചേര്‍ന്ന്, ഒരു ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും എന്റെ ഗ്രാമത്തിനുണ്ട്.വയലും കുളവും ഇന്നത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവക്കിടയില്‍ പഴയ പുരാതനമായ അരയും നിരയും മച്ചും ഉള്ള വീടുകള്‍ ധാരാളമാണ്. കൂടെ, ഓരം ചാരി, വീടിന്റെ ഒരു ‘extra'മുറി പിടിക്കുന്നതിന്റെ കൂട്ടത്തില്‍ വന്ന ‘ബേക്കര്‍ കണ്‍സട്രക്ഷന്‍‘ ഏച്ചു കെട്ടുള്ളവയുമുണ്ട്. സാത്വിക സൌന്ദര്യത്തിന്റെ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ എന്റെ കൊച്ചു വലിയ ഗ്രാമം.

ഈ വഴിയിലൂടെ നടക്കുംമ്പോള്‍ ഇന്നും, എനിക്ക് നഷ്ടങ്ങള്‍ മാത്രം നല്കി കടന്നുപോയ ഈ ഗ്രമത്തെ, വേദനയോടെ ഞാന്‍ ആശ്ലേഷിക്കാറുണ്ട്.,...എന്റെ മനസ്സുകൊണ്ട്.മഴതോര്‍ന്ന പല സന്ധ്യകളിലും സ്വപ്നത്തിന്റെ തണുപ്പില്‍; സ്നേഹത്തിന്റെ ആര്‍ദ്രതയില്‍, ഞാന്‍ ഓര്‍ക്കാറുണ്ട്.എന്റെ വേദനകളെ മനസ്സിലേക്ക് ഒപ്പിയെടുത്ത കൈകളേയും തട്ടിയകറ്റി, തേങ്ങുന്ന മനസ്സുമായി ഞാന്‍ നടന്നകന്നു, പലപ്പോഴും. നഷ്ടപ്പെടലുകളുടെ ആ കഥകള്‍ എനിക്കിനിയും ഓര്‍ക്കാന്‍ വയ്യ. പക്ഷെ വീണ്ടും... തനിച്ചാകുമ്പോള്‍ എന്തൊയ്ക്കെയോ ആരോടൊയ്ക്കെയോ പറയാന്‍ വല്ലാതെ തിങ്ങുന്നുണ്ടു മനസ്സില്‍. എന്തെന്നറിയില്ല, ആരോടെന്നറിയില്ല... ഇപ്പോള്‍ ഈ കഥ പറയാന്‍ വാക്കുകള്‍ക്കായി ഒരുപാടു തിരയേണ്ടി വരുന്നു. ഒരു പക്ഷേ പറയാതെ ഇരുന്നു ദ്രവിച്ച്, എന്റെ വാക്കുകളും എനിക്കു നഷ്ടപ്പെടുകയായിരിയ്ക്കാം...
അര്‍ദ്ധോക്തിയില്‍ നിര്‍ത്തിപ്പോയ ഗ്രാമവര്‍ണന... സ്വപ്നഭൂമിയെക്കുറിച്ചു തുടര്‍ന്നെഴുന്നു. ഒരുമാതിരി എല്ലാ ഗ്രാമങ്ങളും ഇതുപോലെയൊക്കെയല്ലേ? ഗ്രാമങ്ങളുടെ മുഖഛായ മാറി മറിയുകയാണ്!നാട്ടിലേക്കുള്ള ഓരോ യാത്രയിലും അത് വേദനയോടെ മനസ്സിലാവുന്നു! വികസനമല്ല - വികസനമെന്നും പറഞ്ഞ് കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍, എങ്കിലും എന്റേതെന്നു വിശേഷിപ്പിക്കവുന്ന, ഞാന്‍ മാത്രം, മനസ്സിലാക്കിയ എന്റെ, ഗ്രമമല്ലാത്ത, കൊച്ചു വലിയ ഗ്രാമം.
This comment has been removed by the author.
ReplyDeleteഇന്നും ഞാന്‍ ദേവലോകത്തുകൂടി നടക്കുമ്പോള്‍ ,ഈ കടകളും കുരിശും എല്ലാം തന്നെ അതു പോലെയുണ്ട്. കാശിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് വീടുകള്‍ക്ക് വലിപ്പം വെച്ചു എന്നു മാത്രം.
ReplyDeleteഞാൻ ജനിച്ചു വളർന്ന കടൽത്തീരഗ്രാമത്തിൽ ഓരോ തവണ പോകുമ്പോഴും ഇതുപോലെ മാറ്റങ്ങൾ കണ്ട് അശ്ചര്യപ്പെടാറുണ്ട്. നല്ല ലേഖനം.
ReplyDeleteസ്വന്തം ഗ്രാമത്തെ കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ വരുന്ന ഒരു ഫീലിംഗ് ഇല്ലേ..അതെനിക്ക് മനസ്സിലാവുന്നുണ്ട്.. നല്ലോണം...
ReplyDeleteഇത് പോലെ ഒക്കെ തന്നെ ഒരു നാട് എനിക്കുമുണ്ട്...ആലപ്പുഴക്ക് കുറച്ചു തെക്ക് മാറി...
നല്ല ലേഖനം.
നമ്മുടെ സ്വന്തം നാട്ടില്‍ നിന്നും മാറി നില്‍ക്കുനവര്‍ക്ക് ഇത് വായിക്കുമ്പോള്‍ ഒരു സന്തോഷം തന്നെ തോന്നും ...
ReplyDeleteവായിച്ചു വായിച്ചു മനസ് ഒന്ന് കുളിര് കോരി വന്നതേ ഉള്ളു ...ലേഖനം തീര്‍ന് പോയി ., വിഷമവും വന്നു ..സപ്ന കുറച്ചു കൂടി എഴുതാമായിരുന്നു ..ദൂരെ ഇരുന്നു നാടിനെ സ്വപ്നം കാണുന്ന എനിക്ക് ഇത് ഇഷ്ട്ടപെട്ടു എന്ന് തന്നെ പറയുന്നു ..
nannayittundu
ReplyDelete