ജസ്റ്റിന് പെരേര

കഴിഞ്ഞ ഒക്ടോബറില്‍ ഷാര്‍ജ വിമാനത്താവളത്തിലേക്ക് (എന്റെ ജോലിസ്ഥലം) അതിരാവിലെ പോകുന്നവഴി ഒരു അപകടം കാണുവാന്‍ നിര്ഭാഗ്യമുണ്ടായി. എന്റെ കാറ് സര്‍വീസിന് കൊടുത്തിരുന്നതിനാല്‍, ഓഫീസിലെ സുഹൃത്തുക്കളോട് ഒന്നിച്ചായിരുന്നു യാത്ര. അറബ് വംശജയായ ഒരു അദ്ധ്യാപികയും, അവരുടെ കൈക്കുഞ്ഞും ആയിരുന്നു അപകടത്തില്‍പ്പെട്ടത്. അവരുടെ 4WD വാഹനം വഴിയരികിലെ വിളക്ക് മരത്തില്‍ ഇടിച്ചു തലകീഴായി മറിഞ്ഞുപോയി. ആ കുഞ്ഞു ഒരു പന്ത് പോലെ തെറിച്ച് എങ്ങോട്ടോ വീണു, ഒരു കുഴപ്പവും ഇല്ലാതെ രക്ഷപ്പെട്ടു. ഞങ്ങള്‍ കടന്നുപോകുന്നതിന് ഏതാനും സെക്കന്‍ഡ് മുന്‍പായിരുന്നു അപകടം നടന്നത്. ആ സ്ത്രീയുടെ ശരീരം റോഡില്‍ കിടക്കുന്നു. ഞാന്‍ ഒന്നേ നോക്കിയുള്ളൂ. കണ്ണടച്ചു കളഞ്ഞു. ചോരയും, ശരീരഭാഗങ്ങളും റോഡില്‍ ചിതറി കിടപ്പുണ്ട്. തദ്ദേശിയരായ അറബ് യുവാക്കള്‍, അവരവരുടെ ശിരോവസ്ത്രങ്ങള്‍ അഴിച്ചെടുത്ത്, പോലീസ് ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് ആ ചേതനയറ്റ ശരീരവും, ബാക്കി ഭാഗങ്ങളും മറയ്ക്കുന്നതും കാണാമായിരുന്നു. അത്യന്തം ഭീകരവും, ദൈന്യത നിറഞ്ഞതുമായ ഒരു കാഴ്ച!
ഈ അവസരത്തില്‍, അതുവഴി വളരെ സാവധാനം കടന്നുപോയ്ക്കൊണ്ടിരുന്ന വാഹനങ്ങളില്‍ നിന്നും ചാടിയിറങ്ങിയ ചിലര്‍, പ്രത്യേകിച്ച് മലയാളികള്‍, ഈ 'നയനമനോഹര' ദൃശ്യത്തെ അവരവരുടെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുന്നു! ഒരു പക്ഷെ, വീട്ടില്‍ തിരിച്ചു ചെന്ന് ഭാര്യയോടും മക്കളോടുമൊപ്പം അത്താഴം കഴിയ്ക്കാനിരിക്കുമ്പോള്‍ 'റിയാലിറ്റി ഷോ" ഇല്ലാത്ത ദിവസമാണെങ്കില്‍ ഇത് കണ്ടു ആസ്വദിക്കുവാന്‍ ആയിരിക്കും. ഇത് മനുഷ്യരോ, അതോ മനുഷ്യശരീരം എടുത്തണിഞ്ഞ മൃഗങ്ങളോ? അക്കൂട്ടത്തില്‍ എനിക്ക് വളരെ രസകരമായി തന്നെ തോന്നിയ ഒരു സംഭവം ഉണ്ടായി. അങ്ങേയറ്റം താല്പ്പര്യത്തോട് കൂടി നിന്ന് ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ഒരു വ്യക്തിയുടെ (മലയാളി തന്നെ) അടുത്തേക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന് നടന്നുവന്നു, മൊബൈല്‍ പിടിച്ചു വാങ്ങി ഒറ്റയേറ്, എന്നിട്ട് കഴുത്തിന് പിടിച്ചൊരു തള്ളും. അതെനിക്കിഷ്ടപ്പെട്ടു. ഷാര്‍ജ വിമാനത്താവളത്തിലേക്കുള്ള ഒരേ ഒരു റോഡില്‍ വാഹനക്കുരുക്കിനിടയില് ആണ് ഈ ഫിലിം ഷൂട്ടിംഗ് എന്ന് ഓര്‍ക്കുക. മലയാളിയുടെ നന്മ നിറഞ്ഞിരുന്ന മനസ്സിന് ഈ അടുത്ത കാലത്ത് എന്ത് പറ്റി?
മുകളില്‍ ഞാന്‍ പറഞ്ഞ സംഭവം വിരല്‍ ചൂണ്ടുന്നത്, നാം മലയാളികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വന്നുചേര്‍ന്നിരിക്കുന്ന ഒരു ദുഷ്പ്രവണതയാണ്. എന്ത് കണ്ടാലും, മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുക! ആവശ്യത്തിനും അനാവശ്യത്തിനും, ഞാന്‍ ഭയങ്കര തിരക്കുള്ള ആളാണെന്ന് വരുത്തിതീര്‍ക്കുവാന്‍ ഒരു വിരല്‍ കൊണ്ട് ചെവിയില്‍ തിരുകി, മറ്റുള്ളവര്‍ ഒക്കെ എന്തൊരു ശല്യം ആണെന്ന രീതിയില്‍ സംസാരിക്കുക. വീട്ടില്‍ എത്തുന്നതിനു മുമ്പ് ഒരു കവര്‍ റൊട്ടി വാങ്ങാന്‍ 'reminder' സെറ്റ് ചെയ്യുക. മുഖത്ത് നോക്കി സംസാരിക്കാതെയിരിക്കുവാന് വെറുതെ എന്തെങ്കിലും കുത്തികുത്തിയിരിക്കുക. ഹോ, എന്തൊക്കെ കോലാഹലം!
കുട്ടിക്കാലത്ത് അച്ഛനുമൊത്ത് സായാഹ്നങ്ങളില്‍ സൈക്കിള്‍ സവാരി നടത്തി ബന്ധുവീടുകളില്‍ പോകാറുണ്ടായിരുന്നു. ബന്ധുക്കളെ കാണുമ്പോള്‍ പരസ്പരം തോന്നുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കുവാന്‍ വയ്യ. വീട്ടില്‍ കയറ്റിയിരുത്തി, വറ്റലും, ബിസ്കറ്റും, ചായയും തന്നു സല്‍ക്കരിക്കുന്നതിനിടയില്‍ ഹൃദയം തുറന്നു കൈമാറുന്ന ലോകവിവരങ്ങളും, നാട്ടിലെ വിശേഷങ്ങളും. കൂടെ കുടുംബത്തില്‍ അടുത്തു നടക്കാന്‍ പോകുന്ന വിവാഹത്തിന്റെ മുന്‍കൂര്‍ കണക്കുകൂട്ടലുകള്‍, പദ്ധതികള്‍ എന്നിവയൊക്കെ ചര്‍ച്ചാവിഷയം ആവുമ്പോള്‍ പരസ്പ്പരം ഉരുത്തിരിയുന്നത്, സ്നേഹവും ആത്മാര്‍ത്ഥതയുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍, കോളിംഗ് ബെല്‍ കേട്ടുകഴിഞ്ഞാന് ചെന്ന് വാതില്‍ തുറക്കുന്ന നാം കാണുന്നത്, മൊബൈല്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് സംസാരത്തില്‍ മുഴുകിനില്ക്കുന്ന ബന്ധുവിനെയോ, സുഹൃത്തിനെയോ ആണ്. വാതില്‍ തുറന്നു സന്തോഷത്തോടെ അവരെ നോക്കുന്ന നമ്മുടെ മുഖത്തേക്ക് ചൂണ്ടുവിരല്‍ കാണിച്ചു (അതുപോലെ നടുവിരല്‍ കാണിച്ചാല്‍ സംഗതി മാറി) ഒരു മിനിറ്റ് എന്നും പറഞ്ഞു, മുറ്റത്തേക്കിറങ്ങി മിനിറ്റുകളോളം അവര്‍ സംഭാഷണത്തില്‍ മുഴുകുന്നു. 'ഇതെന്തൊരു കഷ്ടമാണ് ഭഗവാനെ' എന്നും മനസ്സില്‍ വിചാരിച്ച് വാതിലില്‍ പകുതി ചാരി നമ്മള് വായും പിളര്‍ന്നു നില്ക്കുന്ന ഒരു അവസ്ഥ! അവര്‍ സംസാരിച്ചു കഴിയാതെ വാതില്‍ അടക്കാന്‍ പറ്റില്ല, കാരണം വാതില്‍ അടച്ചാല്‍ മര്യാദകേട്. വാതില്‍ അടച്ചില്ലെങ്കിലോ കൊതുക് കയറും. ഇനി വീട്ടിനകത്ത് കയറി എന്നിരിക്കട്ടെ. ചൂടേറിയ സംസാരത്തിനിടയില്‍ തന്നെ, ഒരു ഫോണ്‍ വന്നാല്‍ അത് എടുത്തു സംസാരം തുടങ്ങും. അതിനിടക്ക് നമ്മള് എല്ലാം നിശബ്ദത പാലിച്ച്, സംഭാഷണം കഴിയുന്നതുവരെ ഒരു അന്യഗ്രഹജീവിയെ നോക്കുന്നതുപോലെ അദ്ദേഹത്തെ നോക്കിയിരിക്കണം. അതിനിടക്ക് നമ്മള് എങ്ങാനും സംസാരിച്ചാലോ, ഛെ... എന്തൊരു മ്ലേച്ഛന്മാര്? എന്ന രീതിയില്‍ വിരല്‍ അടുത്ത ചെവിയില്‍ കുത്തിക്കയറ്റി സംസാരം തുടരും. അല്ലെങ്കില്‍ ചൂണ്ടുവിരല്‍ വീണ്ടും ഉയര്‍ത്തി "മിണ്ടാതിരിയടെ" എന്ന രീതിയില്‍ ആംഗ്യം കാണിക്കും. സംസാരം കഴിഞ്ഞാല്‍ വിളിച്ച്ചയാളുടെ വിവരങ്ങളും, ഫോണ്‍ നമ്പറും മറ്റും ഫോണില്‍ save ചെയ്യാന്‍ അടുത്ത കുറച്ചു സമയം. ഈ സംസാരിച്ചതോക്കെയും കാര്യമുള്ള കാര്യം വല്ലതുമാണോ? അതുമല്ല. നമ്മെ പോലെ പ്രത്യേകിച്ച് യാതൊന്നും ചെയ്യാനില്ലാത്ത വല്ല ബ്ലോഗ്ഗര്മാരുമായുള്ള കൊച്ചുവര്‍ത്തമാനം ആയിരിക്കും. അത്രയെ ഉള്ളൂ. മറ്റൊരു വീട്ടില്‍ ആണെന്നോ, അവരും നമ്മെപോലെ തന്നെ തിരക്കുള്ളവര്‍ ആണെന്നോ യാതൊരുവിധ ചിന്തയുമില്ലാതെ പെരുമാറുന്ന ഈ രീതി നമ്മുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നു.
ഈ അവസരത്തില്‍, അതുവഴി വളരെ സാവധാനം കടന്നുപോയ്ക്കൊണ്ടിരുന്ന വാഹനങ്ങളില്‍ നിന്നും ചാടിയിറങ്ങിയ ചിലര്‍, പ്രത്യേകിച്ച് മലയാളികള്‍, ഈ 'നയനമനോഹര' ദൃശ്യത്തെ അവരവരുടെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുന്നു! ഒരു പക്ഷെ, വീട്ടില്‍ തിരിച്ചു ചെന്ന് ഭാര്യയോടും മക്കളോടുമൊപ്പം അത്താഴം കഴിയ്ക്കാനിരിക്കുമ്പോള്‍ 'റിയാലിറ്റി ഷോ" ഇല്ലാത്ത ദിവസമാണെങ്കില്‍ ഇത് കണ്ടു ആസ്വദിക്കുവാന്‍ ആയിരിക്കും. ഇത് മനുഷ്യരോ, അതോ മനുഷ്യശരീരം എടുത്തണിഞ്ഞ മൃഗങ്ങളോ? അക്കൂട്ടത്തില്‍ എനിക്ക് വളരെ രസകരമായി തന്നെ തോന്നിയ ഒരു സംഭവം ഉണ്ടായി. അങ്ങേയറ്റം താല്പ്പര്യത്തോട് കൂടി നിന്ന് ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ഒരു വ്യക്തിയുടെ (മലയാളി തന്നെ) അടുത്തേക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന് നടന്നുവന്നു, മൊബൈല്‍ പിടിച്ചു വാങ്ങി ഒറ്റയേറ്, എന്നിട്ട് കഴുത്തിന് പിടിച്ചൊരു തള്ളും. അതെനിക്കിഷ്ടപ്പെട്ടു. ഷാര്‍ജ വിമാനത്താവളത്തിലേക്കുള്ള ഒരേ ഒരു റോഡില്‍ വാഹനക്കുരുക്കിനിടയില് ആണ് ഈ ഫിലിം ഷൂട്ടിംഗ് എന്ന് ഓര്‍ക്കുക. മലയാളിയുടെ നന്മ നിറഞ്ഞിരുന്ന മനസ്സിന് ഈ അടുത്ത കാലത്ത് എന്ത് പറ്റി?
മുകളില്‍ ഞാന്‍ പറഞ്ഞ സംഭവം വിരല്‍ ചൂണ്ടുന്നത്, നാം മലയാളികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വന്നുചേര്‍ന്നിരിക്കുന്ന ഒരു ദുഷ്പ്രവണതയാണ്. എന്ത് കണ്ടാലും, മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുക! ആവശ്യത്തിനും അനാവശ്യത്തിനും, ഞാന്‍ ഭയങ്കര തിരക്കുള്ള ആളാണെന്ന് വരുത്തിതീര്‍ക്കുവാന്‍ ഒരു വിരല്‍ കൊണ്ട് ചെവിയില്‍ തിരുകി, മറ്റുള്ളവര്‍ ഒക്കെ എന്തൊരു ശല്യം ആണെന്ന രീതിയില്‍ സംസാരിക്കുക. വീട്ടില്‍ എത്തുന്നതിനു മുമ്പ് ഒരു കവര്‍ റൊട്ടി വാങ്ങാന്‍ 'reminder' സെറ്റ് ചെയ്യുക. മുഖത്ത് നോക്കി സംസാരിക്കാതെയിരിക്കുവാന് വെറുതെ എന്തെങ്കിലും കുത്തികുത്തിയിരിക്കുക. ഹോ, എന്തൊക്കെ കോലാഹലം!
കുട്ടിക്കാലത്ത് അച്ഛനുമൊത്ത് സായാഹ്നങ്ങളില്‍ സൈക്കിള്‍ സവാരി നടത്തി ബന്ധുവീടുകളില്‍ പോകാറുണ്ടായിരുന്നു. ബന്ധുക്കളെ കാണുമ്പോള്‍ പരസ്പരം തോന്നുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കുവാന്‍ വയ്യ. വീട്ടില്‍ കയറ്റിയിരുത്തി, വറ്റലും, ബിസ്കറ്റും, ചായയും തന്നു സല്‍ക്കരിക്കുന്നതിനിടയില്‍ ഹൃദയം തുറന്നു കൈമാറുന്ന ലോകവിവരങ്ങളും, നാട്ടിലെ വിശേഷങ്ങളും. കൂടെ കുടുംബത്തില്‍ അടുത്തു നടക്കാന്‍ പോകുന്ന വിവാഹത്തിന്റെ മുന്‍കൂര്‍ കണക്കുകൂട്ടലുകള്‍, പദ്ധതികള്‍ എന്നിവയൊക്കെ ചര്‍ച്ചാവിഷയം ആവുമ്പോള്‍ പരസ്പ്പരം ഉരുത്തിരിയുന്നത്, സ്നേഹവും ആത്മാര്‍ത്ഥതയുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍, കോളിംഗ് ബെല്‍ കേട്ടുകഴിഞ്ഞാന് ചെന്ന് വാതില്‍ തുറക്കുന്ന നാം കാണുന്നത്, മൊബൈല്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് സംസാരത്തില്‍ മുഴുകിനില്ക്കുന്ന ബന്ധുവിനെയോ, സുഹൃത്തിനെയോ ആണ്. വാതില്‍ തുറന്നു സന്തോഷത്തോടെ അവരെ നോക്കുന്ന നമ്മുടെ മുഖത്തേക്ക് ചൂണ്ടുവിരല്‍ കാണിച്ചു (അതുപോലെ നടുവിരല്‍ കാണിച്ചാല്‍ സംഗതി മാറി) ഒരു മിനിറ്റ് എന്നും പറഞ്ഞു, മുറ്റത്തേക്കിറങ്ങി മിനിറ്റുകളോളം അവര്‍ സംഭാഷണത്തില്‍ മുഴുകുന്നു. 'ഇതെന്തൊരു കഷ്ടമാണ് ഭഗവാനെ' എന്നും മനസ്സില്‍ വിചാരിച്ച് വാതിലില്‍ പകുതി ചാരി നമ്മള് വായും പിളര്‍ന്നു നില്ക്കുന്ന ഒരു അവസ്ഥ! അവര്‍ സംസാരിച്ചു കഴിയാതെ വാതില്‍ അടക്കാന്‍ പറ്റില്ല, കാരണം വാതില്‍ അടച്ചാല്‍ മര്യാദകേട്. വാതില്‍ അടച്ചില്ലെങ്കിലോ കൊതുക് കയറും. ഇനി വീട്ടിനകത്ത് കയറി എന്നിരിക്കട്ടെ. ചൂടേറിയ സംസാരത്തിനിടയില്‍ തന്നെ, ഒരു ഫോണ്‍ വന്നാല്‍ അത് എടുത്തു സംസാരം തുടങ്ങും. അതിനിടക്ക് നമ്മള് എല്ലാം നിശബ്ദത പാലിച്ച്, സംഭാഷണം കഴിയുന്നതുവരെ ഒരു അന്യഗ്രഹജീവിയെ നോക്കുന്നതുപോലെ അദ്ദേഹത്തെ നോക്കിയിരിക്കണം. അതിനിടക്ക് നമ്മള് എങ്ങാനും സംസാരിച്ചാലോ, ഛെ... എന്തൊരു മ്ലേച്ഛന്മാര്? എന്ന രീതിയില്‍ വിരല്‍ അടുത്ത ചെവിയില്‍ കുത്തിക്കയറ്റി സംസാരം തുടരും. അല്ലെങ്കില്‍ ചൂണ്ടുവിരല്‍ വീണ്ടും ഉയര്‍ത്തി "മിണ്ടാതിരിയടെ" എന്ന രീതിയില്‍ ആംഗ്യം കാണിക്കും. സംസാരം കഴിഞ്ഞാല്‍ വിളിച്ച്ചയാളുടെ വിവരങ്ങളും, ഫോണ്‍ നമ്പറും മറ്റും ഫോണില്‍ save ചെയ്യാന്‍ അടുത്ത കുറച്ചു സമയം. ഈ സംസാരിച്ചതോക്കെയും കാര്യമുള്ള കാര്യം വല്ലതുമാണോ? അതുമല്ല. നമ്മെ പോലെ പ്രത്യേകിച്ച് യാതൊന്നും ചെയ്യാനില്ലാത്ത വല്ല ബ്ലോഗ്ഗര്മാരുമായുള്ള കൊച്ചുവര്‍ത്തമാനം ആയിരിക്കും. അത്രയെ ഉള്ളൂ. മറ്റൊരു വീട്ടില്‍ ആണെന്നോ, അവരും നമ്മെപോലെ തന്നെ തിരക്കുള്ളവര്‍ ആണെന്നോ യാതൊരുവിധ ചിന്തയുമില്ലാതെ പെരുമാറുന്ന ഈ രീതി നമ്മുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നു.
ഇനി മറ്റൊരു കൂട്ടരാണ് കുട്ടികള്‍. ആരുടെ എന്നില്ല എവിടെ എന്നില്ല, മൊബൈല്‍ ഫോണ്‍ കണ്ടാല്‍ എങ്ങിനെയെങ്കിലും അത് കൈക്കലാക്കുക. എന്നിട്ട് അതിലുള്ള എല്ലാ വിഷയങ്ങളും അരിച്ചു പെറുക്കുക. അത് തടയാനോ, ശാസിക്കുവാണോ മാതാപിതാക്കളും ശ്രദ്ധിക്കാറില്ല. ഇത്രയും ഉത്സാഹം പഠിക്കുന്നതിലോ, അമ്മയെ സഹായിക്കുന്നതിലോ കാണിക്കില്ല.

നമ്മുക്ക് അറിയുന്നതിനേക്കാള്‍ ഫോണ്‍ മോഡലുകളും, അതിന്റെ സവിശേഷതകളും അവര്‍ക്കറിയാം. ഞാന്‍ ജീവിക്കുന്ന ഈ ഗള്‍ഫില്‍ ഫ്ലാറ്റുകളുടെ ഇടനാഴിയിലും, വരാന്തയിലും, ഗോവണികളിലും കൂട്ടം ചേര്‍ന്നിരുന്നു ഫോണുകളില്‍ ഞെക്കിയും, തുറിച്ചുനോക്കിയും, ചിരിച്ചും, അങ്ങേയറ്റം തീവ്രതയോടും, ശ്രദ്ധയോടും വിവരസാങ്കേതിക വിദ്യകള്‍ അഭ്യസിക്കുന്ന കുട്ടികൂട്ടങ്ങളെ നമ്മുക്ക് കാണുവാന്‍ കഴിയും. അവര്‍ക്ക് കളിക്കുവാനായി നാം വാങ്ങിക്കൊടുത്ത, ബാറ്റും, ബോളും മറ്റും നാഥനില്ലാതെ അവിടെയും ഇവിടെയും കിടക്കുന്നത് കാണാം. വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ചു ഗള്‍ഫില്‍ ഉള്ള നല്ലൊരു പ്രവണതയാണ്, ആരെങ്കിലും റോഡു മുറിച്ചു കടക്കാന്‍ നില്ക്കുകയാണെങ്കില് നമ്മള് വാഹനം നിര്‍ത്തിക്കൊടുത്ത് അവരെ കടന്നു പോകുവാന്‍ പറയുന്നത്. അത് പ്രത്യേകിച്ചു കുട്ടികള്‍ ആണെങ്കില്‍ എല്ലാവരും നിര്‍ബന്ധമായും ചെയ്യാറുണ്ട്. അവര്‍ മുറിച്ചു കടക്കുമ്പോള്‍ കയ്യുയര്‍ത്തി ഒരു നന്ദിപ്രകടനം നടത്തും. അത് കാണുമ്പോള്‍ ആര്‍ക്കായാലും ഒരു സന്തോഷം തോന്നുകയും ചെയ്യും.
എന്നാല്‍, അടുത്തിടെ ഒരു പത്തോ പതിനൊന്നോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി (മലയാളി ആണെന്ന് തോന്നുന്നു) ഇതുപോലെ റോഡില്‍ നിന്നപ്പോള്‍, ഞാനും എന്റെ കാര്‍ നിര്‍ത്തി അവളെ കടന്നു പോകാന്‍ പറഞ്ഞു. കടന്നുപോകുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, അലക്ഷ്യമായി ഒരു ജീന്‍സ് ബാഗ് തോളില്‍ തൂക്കി, ചെവിയോടു ചേര്‍ത്തു ഫോണ്‍ പിടിച്ചു, പൊട്ടിച്ചിരിച്ചു സംസാരിച്ചുകൊണ്ടാണ് പുള്ളിക്കാരിയുടെ നടപ്പ്. വണ്ടി നിര്ത്തിക്കൊടുത്തവനെ നന്ദിയോടെ ഒന്ന് നോക്കുന്നുപോലുമില്ല. ഞാന്‍ അതിശയത്തോടെ ചിന്തിച്ചു. ഈ പതിനൊന്നാം വയസ്സില്‍ മൊബൈല്‍ ഫോണോ? അത് കൂടാതെ ഇത്രയും ആസ്വദിച്ചു, പരിസരം മറന്നു ഫോണില്‍ ചിരിച്ചു സംസാരിച്ചു നടക്കാന്‍ എന്തായിരിക്കാം വിഷയം? ഓഹ്... പുറകില്‍ നിന്നും ആരോ ഹോണ്‍ അടിക്കുന്നു. ഞാന്‍ വണ്ടി എടുത്തു.
ഞാന്‍ ഇത്രയും എഴുതിയത് വിശദമായ ഒരു മുഖവുര മാത്രമാണ്. എന്നാല്‍, ശരിക്കുള്ള വസ്തുത വളരെ സങ്കീര്‍ണ്ണമാണ്. ഇപ്പോള്‍ മിക്കവാറും എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു പ്രവണത. പരീക്ഷയില്‍ 90%നു മുകളില്‍ മാര്‍ക്ക് വാങ്ങിയാല്‍ നിനക്ക് ഞാന്‍ ഒരു BlackBerry വാങ്ങിത്തരും! ഒരു സംശയം! ജീവിതത്തിലെ ഏറ്റവും വലിയ ഒരു നേട്ടം ആണോ 90% മാര്‍ക്ക്? അതേസമയം, ജീവിതത്തില്‍ ഏറ്റവും വലിയ ദുരന്തം വരെ നല്കുവാന് ഇടയാക്കുന്ന ഒരു സമ്മാനമല്ലേ നിങ്ങള്‍ വാങ്ങി കൊടുക്കാമെന്ന് വാക്ക് കൊടുത്തിരിക്കുന്നത്? ഈ കാലഘട്ടത്തില്‍ ട്യൂഷനും മറ്റും പുറത്തു പോകുന്ന കുട്ടികള്‍ക്ക് ഒരു തരത്തില്‍ വളരെ നല്ലത് തന്നെയാണ് ഒരു മൊബൈല്‍ ഫോണ്‍ കയ്യില്‍ ഉള്ളത്, വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാതാപിതാക്കളുമായും, ബന്ധുക്കളുമായും ബന്ധപ്പെടുവാനുള്ള ഒരു സാധാരണ ഫോണ്‍. തിരിച്ചെത്താന്‍ വൈകുമ്പോള്‍, വാഹനം കിട്ടുവാന്‍ താമസം നേരിടുമ്പോള്‍, വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് സമാധാനം നല്കുവാന് സഹായിക്കുന്ന ഒരു ഉപകരണം. എന്നാല്‍ ഇന്നുള്ള മൊബൈല്‍ ഫോണുകളില്‍ ഉള്ള, ഇത്രയും ആര്‍ഭാടവും, സംഗതികളും കുട്ടികള്‍ക്ക് എന്തിനാണെന്ന് നമ്മള് ചിന്തിക്കണ്ടേ? കുട്ടികള്‍ എന്നത് ഈ അടുത്ത കാലത്ത് പ്രപഞ്ചത്തില്‍ ഉരുത്തിരിഞ്ഞ ഒരു പ്രതിഭാസമൊന്നുമല്ല. ഈ വക ആര്‍ഭാടങ്ങള്‍ ഒക്കെ വരുന്നതിനു മുന്‍പും കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് സ്വയം സംരക്ഷിക്കാന്‍ പ്രകൃതി തന്നെ അവര്‍ക്ക് അതിനുള്ള കുറെ കഴിവുകളും നല്‍കിയിട്ടുണ്ട്.
ഫോണ്‍ കമ്പനിക്കാര്‍ക്ക് എന്തൊക്കെ രീതിയിലും വിപണി പിടിച്ചടക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഉള്ളൂ. അതിനു വേണ്ടി അവര്‍ കുട്ടികളെ ഉദേശിച്ചു തന്നെയാണ് പലവിധത്തിലുള്ള ഗെയിംസും, വിവിധ അത്യാധുനിക സോഫ്റ്വെയറുകളും ഉള്ള ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നത്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ അവര്ക്കെതാ? എത്രയൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും, മൊബൈല്‍ ഫോണ്‍ ജാമര്‍ ഘടിപ്പിച്ചാലും, സിംകാര്‍ഡ് എടുത്തു മാറ്റിയാല്‍ പോലും, സ്കൂള്‍ കോളേജ് തലത്തിലുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ മറ്റുപല ഉപയോഗങ്ങള്‍ക്ക് കൂടി ഉള്ളതാണ്. കൂടെ ഇരുന്നു പഠിക്കുന്ന പെണ്‍കുട്ടികളുടെ, അവര്‍പോലും അറിയാതെ പോകുന്ന ചില നിമിഷങ്ങളെ ഡസ്ക്കിനടിയില്‍ കൂടിയും ജന്നലിഴ വഴിയും ഒപ്പിയെടുക്കുന്നു. അധ്യാപിക തിരിഞ്ഞു നിന്ന് ബോര്‍ഡില്‍ എന്തെങ്കിലും എഴുതുന്ന അവസരത്തിലോ, കുനിഞ്ഞുനിന്ന് താഴെ വീണ ചോക്ക് കഷണം എടുക്കുന്ന അവസരത്തിലോ കിട്ടുന്ന ദൃശ്യങ്ങളെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നു. ഈ വക ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന ചെയ്യുന്ന ഒരു സംസ്കാരത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ ചെന്ന് ചേര്‍ന്നിരിക്കുന്നു. സ്വന്തം വീട്ടിലെത്തുന്ന രക്തബന്ധമുള്ള മുതിര്‍ന്നവരുടെ പോലും മേനിയഴകിനെയും, അവരുടെ വസ്ത്രം ഒന്ന് സ്ഥാനം മാറുന്ന നിമിഷങ്ങളെയും ഒപ്പിയെടുക്കാന്‍, കുട്ടികള്‍ക്ക് യാതൊരു മടിയുമില്ല.
കുട്ടികളെ മാത്രം കുറ്റം പറയുന്നില്ല. മുതിര്‍ന്ന മനോരോഗികളും മോശമല്ല. ഒരു വിവാഹാവസരം ആയാലും, മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോഴും, പിതൃക്കള്‍ക്ക് ബലിയിടുന്ന അവസരത്തില്‍ പോലും, കുറച്ചു പുറത്തു കാണാന്‍ പറ്റിയ കാലോ, വയറോ, മാറിടമോ, എന്തായാലും അത് മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്തു ആത്മനിര്‍വൃതി അടയുന്ന മാനസിക വൈകല്യമുള്ളവര്‍. പവിത്രമായി മാത്രം മതങ്ങളും, മനുഷ്യനും കാണേണ്ട ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ പോലും, ഒരു തമാശക്ക് ചിത്രീകരിച്ചിട്ട്, ഇത്തരം മാനസികവൈകല്യത്തിന് അടിമപ്പെട്ട വ്യക്തികളില്‍ നിന്നും കൈവിട്ടു പോയ കഥകള്‍ ധാരാളം.
എന്നാല്‍, അടുത്തിടെ ഒരു പത്തോ പതിനൊന്നോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി (മലയാളി ആണെന്ന് തോന്നുന്നു) ഇതുപോലെ റോഡില്‍ നിന്നപ്പോള്‍, ഞാനും എന്റെ കാര്‍ നിര്‍ത്തി അവളെ കടന്നു പോകാന്‍ പറഞ്ഞു. കടന്നുപോകുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, അലക്ഷ്യമായി ഒരു ജീന്‍സ് ബാഗ് തോളില്‍ തൂക്കി, ചെവിയോടു ചേര്‍ത്തു ഫോണ്‍ പിടിച്ചു, പൊട്ടിച്ചിരിച്ചു സംസാരിച്ചുകൊണ്ടാണ് പുള്ളിക്കാരിയുടെ നടപ്പ്. വണ്ടി നിര്ത്തിക്കൊടുത്തവനെ നന്ദിയോടെ ഒന്ന് നോക്കുന്നുപോലുമില്ല. ഞാന്‍ അതിശയത്തോടെ ചിന്തിച്ചു. ഈ പതിനൊന്നാം വയസ്സില്‍ മൊബൈല്‍ ഫോണോ? അത് കൂടാതെ ഇത്രയും ആസ്വദിച്ചു, പരിസരം മറന്നു ഫോണില്‍ ചിരിച്ചു സംസാരിച്ചു നടക്കാന്‍ എന്തായിരിക്കാം വിഷയം? ഓഹ്... പുറകില്‍ നിന്നും ആരോ ഹോണ്‍ അടിക്കുന്നു. ഞാന്‍ വണ്ടി എടുത്തു.
ഞാന്‍ ഇത്രയും എഴുതിയത് വിശദമായ ഒരു മുഖവുര മാത്രമാണ്. എന്നാല്‍, ശരിക്കുള്ള വസ്തുത വളരെ സങ്കീര്‍ണ്ണമാണ്. ഇപ്പോള്‍ മിക്കവാറും എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു പ്രവണത. പരീക്ഷയില്‍ 90%നു മുകളില്‍ മാര്‍ക്ക് വാങ്ങിയാല്‍ നിനക്ക് ഞാന്‍ ഒരു BlackBerry വാങ്ങിത്തരും! ഒരു സംശയം! ജീവിതത്തിലെ ഏറ്റവും വലിയ ഒരു നേട്ടം ആണോ 90% മാര്‍ക്ക്? അതേസമയം, ജീവിതത്തില്‍ ഏറ്റവും വലിയ ദുരന്തം വരെ നല്കുവാന് ഇടയാക്കുന്ന ഒരു സമ്മാനമല്ലേ നിങ്ങള്‍ വാങ്ങി കൊടുക്കാമെന്ന് വാക്ക് കൊടുത്തിരിക്കുന്നത്? ഈ കാലഘട്ടത്തില്‍ ട്യൂഷനും മറ്റും പുറത്തു പോകുന്ന കുട്ടികള്‍ക്ക് ഒരു തരത്തില്‍ വളരെ നല്ലത് തന്നെയാണ് ഒരു മൊബൈല്‍ ഫോണ്‍ കയ്യില്‍ ഉള്ളത്, വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാതാപിതാക്കളുമായും, ബന്ധുക്കളുമായും ബന്ധപ്പെടുവാനുള്ള ഒരു സാധാരണ ഫോണ്‍. തിരിച്ചെത്താന്‍ വൈകുമ്പോള്‍, വാഹനം കിട്ടുവാന്‍ താമസം നേരിടുമ്പോള്‍, വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് സമാധാനം നല്കുവാന് സഹായിക്കുന്ന ഒരു ഉപകരണം. എന്നാല്‍ ഇന്നുള്ള മൊബൈല്‍ ഫോണുകളില്‍ ഉള്ള, ഇത്രയും ആര്‍ഭാടവും, സംഗതികളും കുട്ടികള്‍ക്ക് എന്തിനാണെന്ന് നമ്മള് ചിന്തിക്കണ്ടേ? കുട്ടികള്‍ എന്നത് ഈ അടുത്ത കാലത്ത് പ്രപഞ്ചത്തില്‍ ഉരുത്തിരിഞ്ഞ ഒരു പ്രതിഭാസമൊന്നുമല്ല. ഈ വക ആര്‍ഭാടങ്ങള്‍ ഒക്കെ വരുന്നതിനു മുന്‍പും കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് സ്വയം സംരക്ഷിക്കാന്‍ പ്രകൃതി തന്നെ അവര്‍ക്ക് അതിനുള്ള കുറെ കഴിവുകളും നല്‍കിയിട്ടുണ്ട്.
ഫോണ്‍ കമ്പനിക്കാര്‍ക്ക് എന്തൊക്കെ രീതിയിലും വിപണി പിടിച്ചടക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഉള്ളൂ. അതിനു വേണ്ടി അവര്‍ കുട്ടികളെ ഉദേശിച്ചു തന്നെയാണ് പലവിധത്തിലുള്ള ഗെയിംസും, വിവിധ അത്യാധുനിക സോഫ്റ്വെയറുകളും ഉള്ള ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നത്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ അവര്ക്കെതാ? എത്രയൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും, മൊബൈല്‍ ഫോണ്‍ ജാമര്‍ ഘടിപ്പിച്ചാലും, സിംകാര്‍ഡ് എടുത്തു മാറ്റിയാല്‍ പോലും, സ്കൂള്‍ കോളേജ് തലത്തിലുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ മറ്റുപല ഉപയോഗങ്ങള്‍ക്ക് കൂടി ഉള്ളതാണ്. കൂടെ ഇരുന്നു പഠിക്കുന്ന പെണ്‍കുട്ടികളുടെ, അവര്‍പോലും അറിയാതെ പോകുന്ന ചില നിമിഷങ്ങളെ ഡസ്ക്കിനടിയില്‍ കൂടിയും ജന്നലിഴ വഴിയും ഒപ്പിയെടുക്കുന്നു. അധ്യാപിക തിരിഞ്ഞു നിന്ന് ബോര്‍ഡില്‍ എന്തെങ്കിലും എഴുതുന്ന അവസരത്തിലോ, കുനിഞ്ഞുനിന്ന് താഴെ വീണ ചോക്ക് കഷണം എടുക്കുന്ന അവസരത്തിലോ കിട്ടുന്ന ദൃശ്യങ്ങളെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നു. ഈ വക ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന ചെയ്യുന്ന ഒരു സംസ്കാരത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ ചെന്ന് ചേര്‍ന്നിരിക്കുന്നു. സ്വന്തം വീട്ടിലെത്തുന്ന രക്തബന്ധമുള്ള മുതിര്‍ന്നവരുടെ പോലും മേനിയഴകിനെയും, അവരുടെ വസ്ത്രം ഒന്ന് സ്ഥാനം മാറുന്ന നിമിഷങ്ങളെയും ഒപ്പിയെടുക്കാന്‍, കുട്ടികള്‍ക്ക് യാതൊരു മടിയുമില്ല.
കുട്ടികളെ മാത്രം കുറ്റം പറയുന്നില്ല. മുതിര്‍ന്ന മനോരോഗികളും മോശമല്ല. ഒരു വിവാഹാവസരം ആയാലും, മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോഴും, പിതൃക്കള്‍ക്ക് ബലിയിടുന്ന അവസരത്തില്‍ പോലും, കുറച്ചു പുറത്തു കാണാന്‍ പറ്റിയ കാലോ, വയറോ, മാറിടമോ, എന്തായാലും അത് മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്തു ആത്മനിര്‍വൃതി അടയുന്ന മാനസിക വൈകല്യമുള്ളവര്‍. പവിത്രമായി മാത്രം മതങ്ങളും, മനുഷ്യനും കാണേണ്ട ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ പോലും, ഒരു തമാശക്ക് ചിത്രീകരിച്ചിട്ട്, ഇത്തരം മാനസികവൈകല്യത്തിന് അടിമപ്പെട്ട വ്യക്തികളില്‍ നിന്നും കൈവിട്ടു പോയ കഥകള്‍ ധാരാളം.

ഒരു തമാശയ്ക്ക് വേണ്ടി സ്കൂളുകളിലെയും, കോളേജുകളിലെയും ഹോസ്റ്റല്‍ റൂമുകളില്‍ വസ്ത്രം മാറുന്നതും, പരസ്പരം പുണരുന്നതുമായ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും, അത് പിന്നീട് അബദ്ധവശാല്‍ പുറത്താവുകയും ചെയ്യുന്ന പല സംഭവങ്ങളും ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നു. എനിക്ക് അതിന്റെ സാങ്കേതിക വശങ്ങള് പൂര്‍ണമായും അറിയില്ല. എങ്കിലും കേട്ടിരിക്കുന്നത്, മെമ്മറി കാര്‍ഡില്‍ നിന്നും ഇത്തരം ചിതങ്ങളും, വീഡിയോകളും മായ്ച്ചു കളഞ്ഞാല്‍ പോലും, ഒരു വിദഗ്ദ്ധനായ വ്യക്തിക്ക് അത് വീണ്ടും തിരിച്ചു എടുക്കുവാന്‍ പ്രയാസമില്ല എന്നാണ്. എനിക്കറിയില്ല. വിദഗ്ധരുടെ അഭിപ്രായം കമ്മന്റില് രേഘപ്പെടുത്തുമല്ലോ. പ്രേമം എന്ന പേരില്‍ സഹപാഠികളുമായി കാട്ടിക്കൂട്ടുന്ന രതിവൈകൃതങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലക്ഷക്കണക്കിന് ദിവസവും പ്രചരിക്കുന്നു. കുറച്ചു ചൂടന്‍ കൂടി ആണെങ്കില്‍, പ്രചാരം നേടുന്ന എണ്ണം പത്ത് എന്നുള്ളത് പത്തു ലക്ഷമാകാന്‍ ഒരു ദിവസം പോലും വേണം എന്നില്ല.
എത്രയെത്ര കുരുന്നു ജീവനുകള്‍ ഈ ഒരു കുന്ത്രാണ്ടത്തിന്റെ പേരില്‍ ഇതിനകം പൊലിഞ്ഞുപോയി എന്നത് ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. പണ്ടുകാലത്ത് ഇത്തരം പ്രവര്‍ത്തികള്‍, പോലീസോ, നാട്ടുകാരോ, സ്കൂള്‍/കോളേജ് അധികൃതരോ കയ്യോടെ പിടികൂടിയാല്‍ തന്നെ ഏതാനും ദിവസങ്ങളോ, മാസങ്ങളോ, വര്‍ഷങ്ങളോ കഴിയുമ്പോള്‍ അതെല്ലാം മനുഷ്യരുടെ ഓര്‍മയില്‍ നിന്നും പതിയെ മാഞ്ഞുപോകും. എന്നാല്‍, ഈ സാങ്കേതികത വഴിയുള്ള ദുരന്തം, ജീവിതം മുഴുവന്‍, ഇനി അവര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞാല്‍ പോലും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തലമുറകളോളം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അതെ, അതൊരു സത്യമാണ്, കാരണം ലക്ഷക്കണക്കിനു പതിപ്പുകള്‍ ആണ് തെളിവായി ലോകമെമ്പാടും പടര്‍ന്നു പോയിരിക്കുന്നത്. ഇത്രയൊക്കെ നടന്നിട്ടും കണ്ടിട്ടും, നമ്മുടെ കുട്ടികളുടെ ചെറിയ പിടിവാശികള്‍ക്ക് മുന്നില്‍ നാം അടിയറവു പറയുന്നു. നമ്മുടെ കുട്ടി അങ്ങിനെയൊന്നും ചെയ്യില്ല എന്നൊരു വിശ്വാസം. അടുത്ത വീടുകളിലെ ജിമ്മിക്കും, റഫീക്കിനും, മനോജിനും, ചിഞ്ചുവിനും നല്ല മൊബൈല്‍ ഫോണ്‍ അവരുടെ മാതാപിതാക്കള്‍ വാങ്ങികൊടുക്കുന്നു. അച്ഛന് മാത്രം എന്താ എന്നോട് ഇങ്ങിനെ, എന്നും പറഞ്ഞു മുഖം ഒന്ന് മങ്ങി കാണിക്കുമ്പോള്‍ അമ്മമാരുടെ (അച്ഛന്മാരുടെയും) ഹൃദയം തകരുന്നു. അതിനേക്കാള്‍ ഒരു നല്ല മോഡല്‍ വാങ്ങി കൊടുക്കുന്നു.
ഒരു കാലം വരെ കുട്ടികള്‍ക്കെല്ലാം കമ്പ്യൂട്ടറിനോടായിരുന്നു താല്പര്യം. വളരെയധികം ബോധവല്ക്കരണങ്ങളും, അപകടസൂചനകളും മറ്റും പത്രങ്ങള്‍ വഴിയും, മറ്റു ആഴ്ചപതിപ്പുകള്‍ വഴിയും പ്രചരിച്ചപ്പോള്‍, മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ എല്ലാവരും കാണുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുവാന്‍ ശ്രദ്ധിച്ചു. അയ്യോ, നമ്മള് പെട്ടുപോയല്ലോ എന്ന് നിരാശയില്‍ ആയിരിക്കുമ്പോള്‍ ഇതാ വരുന്നു, i-phone, blackberry, mp4 മുതലായ അടിപൊളി സാധനങ്ങള്‍. മാതാപിതാക്കളുടെ ഉപദ്രവവും ഇല്ല, കൂട്ടുകാരുമായും ചര്‍ച്ച ചെയ്തും, ഉല്ലസിച്ചും കാര്യങ്ങള്‍ നടത്താം. അവിടെ നിന്നും അവരുടെ ദുരന്തത്തിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നു.
മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് ഒരു പരിധിവരെ ആവശ്യമാണ് എന്ന് കരുതുന്നവര്‍ കുറച്ചു മുന്‍കരുതല്‍ എടുത്താല്‍ നല്ലതാണ്. ഒരു ഫോണിന്റെ ആവശ്യം എന്താണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. അത് അവര്‍ പുറത്തു പോകുമ്പോള്‍ മാതാപിതാക്കളുമായി ബന്ധപ്പെടുവാന്‍ 'മാത്രമുള്ള' ഒരു ഉപകരണം ആണെന്ന് പറയുക. സെല്ലുലാര്‍ ഫോണ്‍ എന്നത് ഒരു ആഡംബര വസ്തുവാണെന്ന് അവര്‍ മനസ്സിലാക്കണം. അവര്‍ക്ക് വേണ്ടിയുള്ള ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍, അവരുടെ സാന്നിധ്യം ഒഴിവാക്കാം. കോള്‍ സ്വീകരിക്കുവാനും, വിളിക്കുവാനും മാത്രമുള്ള മോഡല്‍ ആയിരിക്കും ഉത്തമം. മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പുമുറിയിലും, ബാഗിലും, തലയണയ്ക്കുള്ളിലും വയ്ക്കുന്ന ശീലം വളരെ കാര്ക്കശ്യത്തോടുകൂടിതന്നെ തടയുക. അവരുടെ ഫോണ്‍ സ്വീകരണമുറിയില്‍ തന്നെ വച്ചിരുന്നാല്‍, വരുന്ന മെസ്സേജും, വിളിക്കുന്ന ആള്‍ക്കാരെയും, മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കുവാന്‍ സാധിക്കും. നാം അവര്‍ക്ക് വാങ്ങിക്കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ അവരുടെ മാത്രം അല്ല, മറിച്ച് അത് കുടുംബത്തിന്റെ പൊതുവായ ഒരു സ്വത്താണെന്ന് അവരെ മനസിലാക്കുക.
ഓ... പിന്നെ? ഇത്രയും നിബന്ധനകള്‍ ആണെങ്കില്‍ അത് അച്ഛന്റെ കയ്യില്‍ തന്നെ ഇരിക്കട്ടെ... അല്ലെ?
എത്രയെത്ര കുരുന്നു ജീവനുകള്‍ ഈ ഒരു കുന്ത്രാണ്ടത്തിന്റെ പേരില്‍ ഇതിനകം പൊലിഞ്ഞുപോയി എന്നത് ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. പണ്ടുകാലത്ത് ഇത്തരം പ്രവര്‍ത്തികള്‍, പോലീസോ, നാട്ടുകാരോ, സ്കൂള്‍/കോളേജ് അധികൃതരോ കയ്യോടെ പിടികൂടിയാല്‍ തന്നെ ഏതാനും ദിവസങ്ങളോ, മാസങ്ങളോ, വര്‍ഷങ്ങളോ കഴിയുമ്പോള്‍ അതെല്ലാം മനുഷ്യരുടെ ഓര്‍മയില്‍ നിന്നും പതിയെ മാഞ്ഞുപോകും. എന്നാല്‍, ഈ സാങ്കേതികത വഴിയുള്ള ദുരന്തം, ജീവിതം മുഴുവന്‍, ഇനി അവര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞാല്‍ പോലും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തലമുറകളോളം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അതെ, അതൊരു സത്യമാണ്, കാരണം ലക്ഷക്കണക്കിനു പതിപ്പുകള്‍ ആണ് തെളിവായി ലോകമെമ്പാടും പടര്‍ന്നു പോയിരിക്കുന്നത്. ഇത്രയൊക്കെ നടന്നിട്ടും കണ്ടിട്ടും, നമ്മുടെ കുട്ടികളുടെ ചെറിയ പിടിവാശികള്‍ക്ക് മുന്നില്‍ നാം അടിയറവു പറയുന്നു. നമ്മുടെ കുട്ടി അങ്ങിനെയൊന്നും ചെയ്യില്ല എന്നൊരു വിശ്വാസം. അടുത്ത വീടുകളിലെ ജിമ്മിക്കും, റഫീക്കിനും, മനോജിനും, ചിഞ്ചുവിനും നല്ല മൊബൈല്‍ ഫോണ്‍ അവരുടെ മാതാപിതാക്കള്‍ വാങ്ങികൊടുക്കുന്നു. അച്ഛന് മാത്രം എന്താ എന്നോട് ഇങ്ങിനെ, എന്നും പറഞ്ഞു മുഖം ഒന്ന് മങ്ങി കാണിക്കുമ്പോള്‍ അമ്മമാരുടെ (അച്ഛന്മാരുടെയും) ഹൃദയം തകരുന്നു. അതിനേക്കാള്‍ ഒരു നല്ല മോഡല്‍ വാങ്ങി കൊടുക്കുന്നു.
ഒരു കാലം വരെ കുട്ടികള്‍ക്കെല്ലാം കമ്പ്യൂട്ടറിനോടായിരുന്നു താല്പര്യം. വളരെയധികം ബോധവല്ക്കരണങ്ങളും, അപകടസൂചനകളും മറ്റും പത്രങ്ങള്‍ വഴിയും, മറ്റു ആഴ്ചപതിപ്പുകള്‍ വഴിയും പ്രചരിച്ചപ്പോള്‍, മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ എല്ലാവരും കാണുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുവാന്‍ ശ്രദ്ധിച്ചു. അയ്യോ, നമ്മള് പെട്ടുപോയല്ലോ എന്ന് നിരാശയില്‍ ആയിരിക്കുമ്പോള്‍ ഇതാ വരുന്നു, i-phone, blackberry, mp4 മുതലായ അടിപൊളി സാധനങ്ങള്‍. മാതാപിതാക്കളുടെ ഉപദ്രവവും ഇല്ല, കൂട്ടുകാരുമായും ചര്‍ച്ച ചെയ്തും, ഉല്ലസിച്ചും കാര്യങ്ങള്‍ നടത്താം. അവിടെ നിന്നും അവരുടെ ദുരന്തത്തിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നു.
മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് ഒരു പരിധിവരെ ആവശ്യമാണ് എന്ന് കരുതുന്നവര്‍ കുറച്ചു മുന്‍കരുതല്‍ എടുത്താല്‍ നല്ലതാണ്. ഒരു ഫോണിന്റെ ആവശ്യം എന്താണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. അത് അവര്‍ പുറത്തു പോകുമ്പോള്‍ മാതാപിതാക്കളുമായി ബന്ധപ്പെടുവാന്‍ 'മാത്രമുള്ള' ഒരു ഉപകരണം ആണെന്ന് പറയുക. സെല്ലുലാര്‍ ഫോണ്‍ എന്നത് ഒരു ആഡംബര വസ്തുവാണെന്ന് അവര്‍ മനസ്സിലാക്കണം. അവര്‍ക്ക് വേണ്ടിയുള്ള ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍, അവരുടെ സാന്നിധ്യം ഒഴിവാക്കാം. കോള്‍ സ്വീകരിക്കുവാനും, വിളിക്കുവാനും മാത്രമുള്ള മോഡല്‍ ആയിരിക്കും ഉത്തമം. മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പുമുറിയിലും, ബാഗിലും, തലയണയ്ക്കുള്ളിലും വയ്ക്കുന്ന ശീലം വളരെ കാര്ക്കശ്യത്തോടുകൂടിതന്നെ തടയുക. അവരുടെ ഫോണ്‍ സ്വീകരണമുറിയില്‍ തന്നെ വച്ചിരുന്നാല്‍, വരുന്ന മെസ്സേജും, വിളിക്കുന്ന ആള്‍ക്കാരെയും, മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കുവാന്‍ സാധിക്കും. നാം അവര്‍ക്ക് വാങ്ങിക്കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ അവരുടെ മാത്രം അല്ല, മറിച്ച് അത് കുടുംബത്തിന്റെ പൊതുവായ ഒരു സ്വത്താണെന്ന് അവരെ മനസിലാക്കുക.
ഓ... പിന്നെ? ഇത്രയും നിബന്ധനകള്‍ ആണെങ്കില്‍ അത് അച്ഛന്റെ കയ്യില്‍ തന്നെ ഇരിക്കട്ടെ... അല്ലെ?
വളരെ അര്‍ഥവത്തായ ചില ഉപദേശങ്ങളും , നിഗമനങ്ങളും . സര് പറയുന്നത് നൂറു ശതമാനം ശരിയാണ്
ReplyDeleteപക്ഷെ കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി കൊടുതിലെങ്കിലും അവര്‍ക്ക് അത് ഇപ്പോള്‍ സങ്കടിപ്പിക്കാം എന്ന അവസ്ഥ ആയി .. കുടുംബത്തില്‍ അച്ഛന് അമ്മമാരോട് കൂടുതല്‍ നേരം ഇരുന്നു സംസാരിക്കാന്‍ ഇപ്പോളത്തെ പല കുട്ടികള്‍ക്കും സമയം കിട്ടാറില്ല അല്ലെങ്കില്‍ മാതാപിതാക്കള്‍ കൊടുക്കാറില്ല .. അതാണ് ആദ്യം വേണ്ടത് . അത് വന്നാല്‍ ബാക്കി എല്ലാം ശരിയാകും എന്നാണ് ഞാന്‍ കരുതുന്നത്
:-)
ReplyDeleteThis comment has been removed by the author.
ReplyDeleteDear Justinchetta
ReplyDeleteReally wonderful.A great job.It should be published in each and every newspaper in kerala.Let the people read and think.People who buys mobilephones for their kids dont realise that they are spoiling their kids.Let me ask what they have to talk so much.
Regarding the Malayalees they all think that they are very busy and dont have enough time to have food also. I have never seen any of the top people use mobile phones when they talk to others.
let everybody think about it and hope they do the needful
Dear justin,
ReplyDeletewhat you wrote is really correct and touching. We are giving more freedom to our next generation to show our status not the status of our children.
Some people they are proudly telling that my children has this and this.
Actually the guidence required for our generation that how to guide the new generation.
" alpanu ishwryum vanna kanakku"
Suddenly something (good living chance) come to our generation. that is we are spoiling the new generation.
good job....ithu vayichavar enkilum ,maran sramikate..oppam avarude frdsnodum parayate...
ReplyDeleteസത്യം !!!
ReplyDeleteപരമമായ കുറേ സത്യങ്ങളാണ് ജസ്റ്റിന് ഇവിടെ എഴുതിവച്ചിരിക്കുന്നത്. ഇതുമാത്രവുമല്ല, കേരളത്തിലെ ഒരു നിരത്തിലും ഇതേ ആഭാസം കണ്ടു. ബൈക്കില്‍ നിന്ന് താഴെ വീണ് പരുക്കുപറ്റി കിടക്കുന്ന ഒരു യുവാവ് സഹായത്തിനായി നിലവിളിക്കുന്നു. ചിലര്‍ അവനെ താങ്ങിയെടുക്കുമ്പോള്‍ അതിന്റെ പത്തിരട്ടി ആളുകള്‍ ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു... മറ്റെങ്ങുമല്ല, എറണാകുളത്തുതന്നെ. ഈ മൊബൈല്‍ ഭ്രാന്തില്‍ നിന്ന് ഈശ്വരോ രക്ഷതു.
ReplyDeleteപണ്ട്-കുറച്ച് മുമ്പ് വരെ-ഗ്രാമങ്ങളില്‍ പത്തു
ReplyDeleteവീടുകള്‍ക്ക് ഒരു ലാന്റ്ഫോണ്‍ എന്ന റേഷ്യോ
ആയിരുന്നല്ലൊ..ഇന്ന് അവസ്ത പാടേമാറി...
ഒരു വീട്ടില്‍ തന്നെ,ഓരോ ചെറുതും വലുതുമായ
അംഗങ്ങള്‍ക്കും നിര്‍ബന്ധമായും ഓരോ മൊബൈലും/ചിലര്‍ക്ക് ഒന്നില്കൂടുതലും!
ഫലമോ,ആളെണ്ണം മൊബൈലായിട്ടും ഒന്നിനും
നേരമില്ല!വൃദ്ധരും രോഗികളുമായ രക്ഷിതാക്കള്‍ക്ക്
യഥാസമയങ്ങളില്‍ മരുന്ന് വാങ്ങിക്കാന്‍ പോലും
ഈ മൊബൈല്മക്കള്ക്ക് വിസ്മൃതിയും!
ഇതിങ്ങ് ദൈവനാട്ടിലെ കഥ! അങ്ങ് പ്രവാസ
ഭൂമിയില്‍ കാര്യം ഇതിനെക്കാള്‍ പോക്കെന്നോ!!
ജസ്റ്റിന് മാഷെ....നൂറു ശതമാനം സത്യം...
ReplyDeleteഇപ്പൊ ഇത്രേ അല്ലെ ഉള്ളു..
ഒരു പതിനഞ്ചു കൊല്ലം കൊല്ലം കൂടി കഴിഞ്ഞാല്‍ എന്താവും എന്ന് ഓര്‍ത്തിട്ടു പേടി ആവുന്നു..
ഒരുപക്ഷെ കുട്ടി ജനിച്ചു ഇരുപത്തെട്ടു കേട്ടുമ്പോ അരങ്ജാനതിനു പകരം ഒരു മൊബൈല്‍ വാങ്ങി അറയില്‍ കെട്ടി തൂക്കി കൊടുക്കുകയാവും അന്നത്തെ ചടങ്ങ്
മാതൃഭൂമി ന്യൂസ് പേപ്പറില്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് തോപ്പുംപടി പാലത്തില്‍ വച്ച് ബസ് കയറി മരിച്ച ഒരു വ്യക്തിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന മലയാളി മനസ്സിനെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരള സമൂഹത്തില്‍ സാമാന്യ വിവരത്തിന്റെ ഒരു ശതമാനം പോലുമില്ല എന്ന് അന്നേ മനസ്സിലായി ...മൊബൈലിന്റെ ഉപയോഗത്തെ കുറിച്ചുള്ള ഈ ലേഖനം വളരെയധികം എല്ലാവര്ക്കും പ്രയോജനമായിരിക്കട്ടെ .താങ്ങള്ക്ക് എല്ലാവിധ ആശംസകളും നേരുന്നു ....
ReplyDeleteഇന്നും തൃശൂരില്‍ ഒരു ഹോട്ടല്‍ തന്നെ അടിച്ച് പൊളിച്ച് പൂട്ടിയിടേണ്ടി വന്നിട്ടുണ്ട് ഈ മൊബൈല്‍ ഫോണ്‍ എന്ന മാരണം കാരണം. ഏതോ പെണ്‍കുട്ടിയുടെ ബാത്ത്റൂമില്‍ ക്യാമറയുള്ള മൊബൈല്‍ കണ്ടെടുത്തതാണ് കാരണം.
ReplyDeleteഎല്ലാ അര്‍ത്ഥത്തിലും മനുഷ്യ സമൂഹം നേരിടുന്ന ഒരു ഭീകരനാണ് മൊബൈല്‍ ഫോണുകള്‍ . ഈ നല്ല ലേഖനത്തിന് അഭിനന്ദനങ്ങള്‍ ജസ്റ്റിന് .
Nalla, prayojanapradamaya kurippu.
ReplyDeleteമൊബൈലിന്റെ ഉപയോഗം കുറയ്ക്കാനാവുമെന്ന് തോന്നുന്നില്ല. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാകട്ടെ എന്നാശിക്കാം.
ReplyDeleteപിന്നെ ആത്മഹത്യകളുടെ കാര്യം. ചെറിയ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചെടുത്ത് ആളുകളെ ആത്മഹത്യ ചെയ്യിക്കുന്നതിനെതിരെ കൂടി ശബ്ദിക്കേണ്ടതുണ്ട്. ഒരു കുളിസീന്‍ പുറത്തായാലോ അല്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാലോ ആത്മഹത്യ ചെയ്യേണ്ടി വരുന്നത് എന്തു കൊണ്ടാണ്? ആത്മാഭിമാനം തൊലിപ്പുറത്തല്ലെന്ന തിരിച്ചറിവ് നമുക്ക് ഇതുവരെ വന്നിട്ടില്ല. റ്റെക്നോളജി വളരുന്നതിനനുസരിച്ച് കാഴ്ചപ്പാടുകളും മാറുന്ന വരേയ്ക്കും ഇത് സംഭവിച്ചു കൊണ്ടിരിയ്ക്കും.
നിരക്ഷരാ, ത്രിശ്ശൂരല്ല, സംഭവം കോഴിക്കോടാ. ഞങ്ങള്‍ ത്രിശ്ശൂക്കാര്ടെ തന്തയില്ലാത്തരം ഇങ്ങനല്ലാട്ടാ :)
ReplyDeleteശ്രീ ജസ്റ്റിന് പെരേര,
ReplyDeleteവളരെ പ്രാധാന്യമുള്ള പോസ്റ്റ്. മൊബൈല്ഫൊണിന്റെ ദുരുപയോഗവും അതുണ്ടാക്കുന്ന വിപത്തുകളും കണ്ടില്ല എന്നു നടിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ നിന്നും വളരെ മാറിയിരിക്കുന്നു.
ഒരു അദ്യാപകനെന്ന നിലയില്‍ ഈ മൊബൈല്‍ ഫോണിനെതിരെ പോരാടേണ്ടി വരുമ്പോള്‍ പല രക്ഷിതാക്കളില്‍ നിന്നും പിന്തുണ കിട്ടാറില്ല. ഒരു ജിജ്ജോ ടച്ച് ആണ് അവരുടെ പ്രതികരണങ്ങളില്‍ കാണാറുള്ളത്.
This comment has been removed by the author.
ReplyDeleteതന്തയില്ലയ്മത്തരവും ജില്ല തിരിച്ചാണോ? അതൊരു പുതിയ അറിവാണ്. ജിജോമാഷേ, ഈ വക വൃത്തികേടുകള്‍ എല്ലാ ജില്ലയിലും ഒരുപോലെ തന്നെയാ, അതിനു പ്രതേകിച്ചു ദേശമോ, ജാതിയോ ഇല്ല.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteGreat Article Justin!
ReplyDeleteMobile phones are a terrific creation that enables us to communicate with people anywhere in the world at any time. They are also one of the most addictive tools in modern life.
Cell phones can also be seen as a cause for the decline in social behavior. People loudly discussing personal matters in public places; loud and intrusive ring tones; not turning off phones during social occasions such as in weddings, funerals and cinemas; ringing during serious business meetings; using mobile phones while driving and not paying attention to the road; and interrupting conversations to answer a mobile phone call.
Thats said, mobile phones are great communication instruments (even as they disconnect us from people three feet away!). I'd love to add some more, but my phone is ringing.
Catch you later!!
Jijo said...
ReplyDeleteഒരു കുളിസീന്‍ പുറത്തായാലോ അല്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാലോ ആത്മഹത്യ ചെയ്യേണ്ടി വരുന്നത് എന്തു കൊണ്ടാണ്? ആത്മാഭിമാനം തൊലിപ്പുറത്തല്ലെന്ന തിരിച്ചറിവ് നമുക്ക് ഇതുവരെ വന്നിട്ടില്ല. റ്റെക്നോളജി വളരുന്നതിനനുസരിച്ച് കാഴ്ചപ്പാടുകളും മാറുന്ന വരേയ്ക്കും ഇത് സംഭവിച്ചു കൊണ്ടിരിയ്ക്കും.
നാണം കെട്ടവന്റെ ആസനത്തില്‍ ആല്‍മരം കിളിര്‍ത്താല്‍ അതും തണല്‍....
ജിജൊ പറയുന്നത് തീര്‍ത്തും ശരി തന്നെ അല്ലെ.?!
ReplyDeleteമാനം മാത്രമാണൊ ജീവിതം
കുറെ കാഷ്,
കുറെ ആഘോഷം
ലൈംഗികത
ഇതൊക്കെയാണല്ലൊ ജീവിതം.
മാനം, മാനവികത, മനുഷ്യത്വം
ഇതൊക്കെ വെറുതെ പറഞ്ഞ് നടക്കുന്ന പഴഞ്ചന്‍ വിശ്വാസങ്ങള്‍ അല്ലെ..?
ഹോ...
ഒരാളെങ്കിലും ഈ ‘മഹത്തായ ‘ സത്യം പറയാന്‍ ഉണ്ടായല്ലൊ...
ഓരൊ വ്യക്തിയും ഒറ്റപ്പെട്ട തുരുത്തുകള്‍ മാത്രമായിരിക്കുകയാണിന്ന്.
ReplyDeleteഓരൊ ദുരന്തവും, ഓരൊ ആഘോഷവും വ്യക്തിയുടേത് മാത്രമായിത്തീര്‍ന്നിരിക്കുന്നു.
കുട്ടികള്ക്കാണെങ്കില്, ജീവിതത്തിന്റെ വെല്ലുവിളികളെ, സമരമുഖങ്ങളെ പഴയ പോലെ അതിജീവിക്കേണ്ടി വരുന്നില്ല.
ഓരൊ നിമിഷവും ആഘോഷിക്കാന്‍ നിരന്തരമായി ഉദ്ബോധനം നടത്തുന്ന ചാനലുകള്‍ കൂടിയാകുമ്പോള്‍ യുവതയുടെ ലക്ഷ്യം പാടെ മാറുന്നു.
പ്രണയവും, കവിതയും ഉള്ളില്‍ വറ്റുകയും, ഡേറ്റിംഗും മറ്റും മാത്രമായിത്തീരുകയും ചെയ്യുന്നു, അവരുടെ ജീവിതം.
മൊബൈല്‍ എന്നത് തീര്‍ത്തും മനുഷ്യനെ സമൂഹത്തില്‍ ഒറ്റ മരങ്ങള്‍ മാത്രമാക്കിത്തീര്‍ക്കാന്‍ മാത്രെമെ വഴി വെച്ചിട്ടുള്ളു...
കുട്ടികളുമായി സംസാരിക്കാന്‍, അവരെ മനസ്സിലാക്കാന്‍, അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മനസ്സ് കാണിക്കുന്ന രക്ഷിതാക്കള്‍ കുറയുന്നു എന്നിടത്താണ് എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കം കുറിക്കുന്നത്.
പ്രവാസിയുടെ മക്കളെ പലപ്പോഴും നിയന്ത്രിക്കാന്‍ ആരും ഉണ്ടായെന്നും വരില്ല.
അത് ശരി. അപ്പോള്‍ എല്ലാവരും എന്റെ മെക്കിട്ടേയ്ക്കാ? ഞാന്‍ പറഞ്ഞതിന്റെ ആശയം ഒന്നു കൂടി വിശദീകരിയ്ക്കട്ടെ. അത് കഴിഞ്ഞിട്ടും വേണമെങ്കില്‍ തൂക്കി കൊന്നോളൂ.
ReplyDeleteമാനം 'തൊലിപ്പുറത്തല്ല' വേണ്ടത് എന്നാണ് ഞാന്‍ പറഞ്ഞത്. സ്വകാര്യതയില്‍ മറ്റുള്ളവര്‍ നടത്തുന്ന കയ്യേറ്റം അത് നഗ്നതാ പ്രദര്‍ശനമായാലും ബലാത്സംഗമായാലും വ്യക്തിയുടെ മേലുള്ള ആക്രമണമാണ്. അതിന്റെ പേരില്‍ അക്രമത്തിന് ഇരയായ വ്യക്തി ആത്മഹത്യ ചെയ്യേണ്ടതാണ് എന്ന് അഭിപ്രായമുള്ള എല്ലാവരും ഒന്ന് കൈ പൊക്കിക്കേ. ആ കൈ പൊക്കി നിക്കണവരൊക്കെ എന്റെ എതിര് ടീം! കൈ പൊക്കാത്തവരോട് ഇത്രയേ പറയാനുള്ളൂ. ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്ന വ്യക്തികള്‍ “ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യത്തിനെതിരേ കൂടി ശബ്ദിക്കേണ്ടതുണ്ട്” എന്ന് തന്നെയല്ലേ ഞാന്‍ പറഞ്ഞത്? അതെങ്ങനെയാണ് ഇത്ര വലിയ ഒരു തെറ്റാവുന്നത്? എല്ലാവരും സ്വതന്ത്രമായി ഇനി മറ്റുള്ളവരുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തിക്കോട്ടെ എന്നെങ്ങാനും ഞാന്‍ പറഞ്ഞോ? അക്കാര്യത്തില്‍ പറയാനുള്ളതൊക്കെ മുകളിലെ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ?
മണി, സുഹ്രുത്തേ, ഈ ജിജോ ടച്ച് താങ്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. മുകളില്‍ തടിയന് പറഞ്ഞ പോലെ എന്തൊക്കെ നമ്മള് ചെയ്താലും കുട്ടികള്‍ അതിനെയൊക്കെ തരണം ചെയ്യും എന്ന സ്ഥിതിയാണ്. സ്കൂളുകളിലും കോളേജുകളിലും ഒരു പരിധി വരെ ഉപയോഗം തടയാനാകും. പക്ഷേ അതിനു പുറത്തോ? വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മൊബൈല്‍ ദുരുപയോഗം ചെയ്യുന്നത്. പൊതുജനങ്ങളെ എങ്ങിനെ നിയന്ത്രിക്കുമെന്നതും ഒരു പ്രശ്നം തന്നെയാണ്. ഇത്തരം ഉപകരണങ്ങളുടെ അതിപ്രസരം ജനങ്ങളുടെ കണ്ണ് മഞ്ഞളിപ്പിച്ചിരിയ്ക്കുകയാണ്. പെട്ടെന്ന് കയ്യില്‍ വന്ന ടെക്നോളജി കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ കണ്ടതും തോന്നിയതും കാട്ടിക്കൂട്ടുകയാണ്. കാലക്രമത്തില്‍ ഇവകളോടുള്ള അമിത താത്പര്യം കുറയുമെന്നും ആശാസ്യമേത് ആഭാസമേത് എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയുമെന്നും അങ്ങിനെ സ്വാതന്ത്ര്യത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും ശരിയായ സന്തുലനം നടപ്പില്‍ വരുമെന്നും ഉള്ള പ്രത്യാശയാണ് ഞാന്‍ പങ്ക് വച്ചത്.
എന്നാലും എന്റെ ഹന്‍ലലത്തേ, ആത്മഹത്യക്കെതിരേ സംസാരിച്ചതിന് എന്നെ ഇങ്ങനെ ചീത്ത പറയണോ? അല്ല ഇനി ഹന്ലലത്ത് കൈ പൊക്കിയവരുടെ കൂട്ടത്തിലാണെങ്കില്‍ എനിയ്ക്ക് പരാതിയില്ല.
വല്ലഭാ, ആല് മുളച്ചിരിക്കുന്നത് സമൂഹത്തിലെ കുറച്ചു പേരുടെ ആസനത്തിലാണ്. പെട്ടെന്ന് പൊട്ടി മുളച്ച ആലും അതിന്റെ തണലും കണ്ട് മതി മയങ്ങി നില്ക്കുന്നവര് കാണിക്കുന്ന അവമതി കാരണം സ്വന്തം ജീവിതം തുലയ്ക്കരുതെന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ. നാളെ എന്റെ പെങ്ങള്‍ക്കോ ഭാര്യക്കോ ഒക്കെ എന്തെങ്കിലും ഒരു അപകടമുണ്ടായാല്‍ ഇത് തന്നെയേ ഞാന്‍ ആവര്ത്തിയ്ക്കൂ.
വല്ലഭാ, ഞാന്‍ പണ്ട് ജഗതി പറഞ്ഞ ഒരു തമാശ പറയാന്‍ നോക്കിയതാ (എന്റെ ഗര്‍ഭം ഇങ്ങനല്ലാ...). ശ്ശെ! ഏറ്റില്ല, അല്ലേ? (മാനനഷ്ടം വാരഫലത്തില്‍ കണ്ടപ്പോഴേ ഈയാഴ്ച കമന്റിടരുതെന്ന് തീരുമാനിച്ചതായിരുന്നു. എന്ത് ചെയ്യാം, കണ്ടകശ്ശനി കൊണ്ടേ പോകൂ).
ReplyDeleteഎങ്കിലും ത്രിശ്ശൂര് ജില്ലയില്‍ റേഷന്‍കാര്‍ഡുള്ള എല്ലാ ചെറുപ്പക്കാരും തികച്ചും മാന്യന്മാരും സാംസ്കാരിക തലസ്ഥാനത്തിന്റെ മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരും, മൊബൈല്‍ ഫോണുകള്‍ സെറ്റ് ചെയ്ത് കുളിമുറികളില്‍ വയ്ക്കാത്തവരും ആണെന്ന് ഉറക്കെ ഉറക്കെ പ്രഖ്യാപിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കട്ടെ. ഇനി കോഴിക്കോട്ട് ക്യാമറ വച്ചവന് നിര്‍ഭാഗ്യവശാല്‍ ത്രിശ്ശൂക്കാരനാണെങ്കില് അവനെ മുന്‍കൂറായി അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നു.
മാനം പോയാലും നാളെ രണ്ട് വോട്ടെങ്കിലും കിട്ടിയാലോ?
ഹന്ല്ലലത് സുഹൃത്തിനോട് ഒരു വാക്ക് കൂടി. താങ്കളുടെ രണ്ടാമത്തെ കമന്റില്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കുന്നു. എന്താണ് പ്രതിവിധി എന്നതില്‍ കൂടി താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.
ReplyDeleteഎന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ടെക്നോളജിയെ പ്രതിരോധിക്കുന്നതില്‍ ആരും വിജയിച്ച് കാണുന്നില്ല.ഫലപ്രദമായ പ്രതിരോധം സാധ്യമല്ല അല്ലെങ്കില്‍ സമയമെടുക്കുന്ന ഒരു പ്രക്രിയയാണ് എന്നുണ്ടെങ്കില്‍ ടെക്നോളജിയെ തല്‍ക്കാലമെങ്കിലും വരുതിയ്ക്ക് നിറുത്താനുള്ള മാര്‍ഗ്ഗം അന്വേഷിക്കേണ്ടതില്ലേ? ഒരു ക്യാന്‍സര്‍ രോഗിയ്ക്ക് ചികിത്സയൊടൊപ്പം തന്റെ രോഗാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ഉപാധികളും കൊടുക്കേണ്ടതല്ലേ? ക്യാന്‍സര്‍ നമ്മുടെ ശത്രുവാണെന്നും, വേദന സംഹാരി കഴിച്ച് വേദന കുറയ്ക്കുന്നത് ക്യാന്സറിനൊടുള്ള കീഴടങ്ങലാണെന്നും, അതു കൊണ്ട് അത് കഴിക്കരുതെന്നും ഏതെങ്കിലും ഡോക്റ്റര്‍മാര്‍ ഉപദേശിക്കുമോ?
Survival is primary എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. And adaptation is also key to survival. മറിച്ച് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരോട് ആരാധന കലര്‍ന്ന ഒരു സഹതാപവുമുണ്ട്. (ഒരു ജനുവരി മാസത്തില്‍ എന്റെ ഒരു സുഹൃത്തിന്റെയൊപ്പം ഡെല്‍ഹിയില്‍ പോവുകയുണ്ടായി. തണുത്ത വെള്ളത്തിലേ കുളിയ്ക്കൂ എന്ന വാശിയില്‍ ന്യൂമോണിയ വരുത്തി വച്ച അദ്ധേഹത്തൊട് തോന്നിയ അഭിപ്രായം തന്നെയാണ് അത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.) എതിര്‍ക്കുന്നത് മാത്രമാണ് ഒരേയൊരു പ്രതിരോധം എന്ന് കരുതുന്നവര്‍ വിപ്ലവകാരികളാണെങ്കിലും നിഷ്ഫലരാണ്. പക്ഷേ അവര്‍ക്കും സമൂഹത്തില്‍ ഒരിടം ഉണ്ട് എന്നത് മറക്കുന്നില്ല.
പിന്നെ ഒരു കാര്യം കൂടി, ഒരു നെഗറ്റീവ് കമന്റ് ഇടുന്നതിന് മുന്‍പ് കമന്റുകള്‍ അല്പം കൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അനാവശ്യമായ ഉരസലുകല് ഒഴിവാക്കിക്കൂടെ? ബ്ലോഗ്ഗില്‍ എന്നേക്കാളും തഴക്കവും പഴക്കവും ഉള്ള താങ്കളോട് അത് പറയേണ്ട കാര്യമില്ലെന്നറിയാം. എങ്കിലും...
ഹോ... സന്തോഷായി....
ReplyDeleteഅടി മൂക്കുന്നുണ്ടല്ലോ...
Jijo said...
ReplyDeleteഎന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ടെക്നോളജിയെ പ്രതിരോധിക്കുന്നതില്‍ ആരും വിജയിച്ച് കാണുന്നില്ല.
ഇവിടെ ആര് ഏതു ടെക്നോളജിയെ പ്രതിരോധിച്ചു?
Jijo said...
ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്ന വ്യക്തികള്‍ “ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യത്തിനെതിരേ കൂടി ശബ്ദിക്കേണ്ടതുണ്ട്”
ഈ ലോകം മൊത്തം ഒറ്റയടിക്ക് നന്നാക്കുന്നതിനേക്കാള്‍ എളുപ്പം, അത് സ്വന്തം വീട്ടില്‍ നിന്നും തുടങ്ങുക. ഇവിടെ നഗ്നതാ പ്രദര്‍ശനമോ, ബലാല്‍സംഗമോ അല്ല പ്രശ്നം. സ്വന്തം തന്ത വാങ്ങിക്കൊടുത്ത മൊബൈലില്‍ തന്റെ രതിക്രീഡ തന്നെ ചിത്രീകരിച്ചു നാശത്തിലേക്ക് കൂപ്പുകുത്തുന്നവരെ കുറിച്ചാണ് വിഷയം.
ഇവിടെ, ഇത്തരം ഒരു അവസ്ഥയെ ഒരു പരിധി വരെ എങ്കിലും തടയാന്‍ കഴിയാത്ത അവന്റെ/അവളുടെ തന്തയെ ഒന്ന് വിളിക്കാം... നിര്ഗുണന്!
Jijo said...
പെട്ടെന്ന് കയ്യില്‍ വന്ന ടെക്നോളജി കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ കണ്ടതും തോന്നിയതും കാട്ടിക്കൂട്ടുകയാണ്.
ഇത് പറയുന്നത് കേട്ടാല്‍ തോന്നും, ഈ വക ടെക്നോളജിയൊക്കെ മറ്റുള്ളവര്‍ക്ക് ജിജോ മാത്രം കാട്ടിത്തരുന്നു എന്ന്.
പിന്നെ സ്വന്തം ഭാര്യയെയോ, മക്കളെയോ കുറച്ചെങ്കിലും അടക്കി നിര്‍ത്തുവാന്‍ (സ്നേഹത്തോടെ തന്നെ) കഴിയാത്തവന് ഒരു പേര് കൊടുക്കാം.. അമേരിക്കകാരന്!! അവിടെയാണല്ലോ കൊച്ചുണ്ടാകുന്നോ എന്ന് പലപ്രാവശ്യം തന്റെ ശരീരത്തില്‍ തന്നെ ഒരുത്തനെ കൊണ്ട് പരീക്ഷണം നടത്തി, പിന്നീട് വിവാഹം കഴിക്കുന്ന ഒരു സംസ്കാരം! അതിനു ശേഷം കൊച്ചിന്റെ നിറമോ, സ്വഭാവമോ മാറ്റണം എന്ന് വച്ചാല്‍, മറ്റൊരുവനെ തേടി പോകുന്നതും.
അവിടെയ്ക്ക് തലച്ചോര്‍ കയറ്റി അയക്കുന്ന ഇസ്രയേലും, യൂറോപ്പും, ഇന്ത്യയും, എന്റെ അഭിപ്രായത്തോട് തീര്‍ച്ചയായും യോജിക്കും. കാരണം അമേരിക്ക എന്നത് തന്നെ പല തന്തക്ക് പിറന്നതാണല്ലോ?
വല്ലഭാ, എന്നെ വെറുതെ വിടാന്‍ ഭാവമില്ല, അല്ലേ? എന്റെ കമന്റുകള്‍ വരി പിരിച്ചെഴുതി ഭാവാര്‍ത്ഥവും വ്യംഗാര്‍ത്ഥവും കല്പ്പിച്ചെഴുതിയാല് ഞാന്‍ കുഴഞ്ഞു പോകും. ഈ കളിയില്‍ തീരെ പിടിപാടുമില്ല, ഒട്ടും താത്പര്യവുമില്ല.
ReplyDelete“എന്നാല്‍, ഈ സാങ്കേതികത വഴിയുള്ള ദുരന്തം, ജീവിതം മുഴുവന്‍, ഇനി അവര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞാല്‍ പോലും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തലമുറകളോളം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും.“ ഈ വരികളില്‍ ജസ്റ്റിന് പ്രതിപാദിക്കുന്ന സാങ്കേതികതയും ആത്മഹത്യയും ആണ് എന്റെ ചെറിയ കമന്റിന്റെ ആധാരം. ഞാന്‍ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങളെ ഒന്നും നിരാകരിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്തിട്ടില്ല. അപകടകരമായ സാങ്കേതികത സാര്‍വത്രികമാകുമ്പോള്‍ നിരപരാധികളെ സംരക്ഷിക്കാന്‍ തക്കവണ്ണം നമ്മുടെ കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.
കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കുളിസീന്‍ ഷൂട്ട് ചെയ്ത് ഏതോ തെമ്മാടി പരസ്യമാക്കിയതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു പെണ്‍കുട്ടിയെ എനിക്കറിയാം. വെന്റിലേറ്റര്‍ വച്ചതിനോ, കാവല്‍ നില്ക്കാഞ്ഞതിനോ ആ പെണ്‍കുട്ടിയുടെ തന്തയെ നിര്‍ഗ്ഗുണന്‍ എന്ന് വിളിക്കാനാകുമോ?
താങ്കളുടെ കമന്റിന്റെ അവസാന പകുതി തീരെ മനസ്സിലായില്ല. അമേരിക്ക, ഇസ്രായേല്‍, ഇന്ത്യ, യൂറോപ്പ്... എന്താത് മാഷേ, അടി കൊഴുപ്പിക്കാനുള്ള വല്ല സൂത്രപ്പണിയുമാണോ? അടി പേടിയുള്ളത് കൊണ്ട് അടിയന് വടവാങ്ങട്ടെ, അല്ല വീട്വാങ്ങട്ടെ, സോറി വിടവാങ്ങട്ടെ. (ദേ പിന്നേം തമാശ, ഞാനിനിയും മേടിയ്ക്കും)
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: പുല്ല നായ വല്ലവന് എന്ന പുംഗവന്റെ ഏതോ ബ്ലോഗ് കമന്റിലെ ഒരഭിപ്രായത്തോട് ഇന്ത്യയും ഇസ്രായേലും പിന്നെ യൂറോപ്പും യോജിച്ചിരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇസ്രായേല്‍ പ്രധാനമന്ത്രിയും യൂറോപ്പ് പ്രധാനമന്ത്രിയും ചേര്‍ന്ന് നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്വന്തം ഭാര്യയെയോ, മക്കളെയോ കുറച്ചെങ്കിലും അടക്കി നിര്‍ത്തുവാന്‍ (സ്നേഹത്തോടെ തന്നെ) കഴിയാത്തവരെയെല്ലാം അമേരിക്കക്കാരന് എന്ന് വിളിയ്ക്കാനും അവരെയെല്ലാം അമേരിക്കക്ക് നാടു കടത്താനും നിയമ നിര്‍മ്മാണം നടത്തി കഴിഞ്ഞതായി ഇന്ത്യന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചു. നാടു കടത്തപ്പെടുന്നവരില്‍ 33% സംവരണം ആവശ്യപ്പെട്ട് ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്‍പിലും ജെനീവയിലെ സംയുക്ത പത്ര സമ്മേളന വേദിയ്ക്ക് മുന്‍പിലും ആയിരക്കണക്കിന് സ്ത്രീകള്‍ പ്രകടനം നടത്തി. പുംഗവന്റെ അഭിപ്രായത്തില്‍ ഭാര്യയെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത പുരുഷന്മാരെ മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ മറിച്ച് അദ്ധേഹം അഭിപ്രായിക്കുന്നത് വരെ ഇക്കാര്യത്തില്‍ ഒരു നടപടി എടുക്കാന്‍ സാധ്യമല്ലെന്ന് യൂറോപ്പ്യന്‍ പ്രധാനമന്ത്രി കൊളസ്ട്രോള്‍ ഡി‘ഫെവികോള്‍ പ്രസ്താവിക്കുകയുണ്ടായി. കൂടുതല്‍ വിവരങ്ങള്‍ അറിവാവുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.
ReplyDeleteGood post really good ...Nowadays mobile phone not only an emergency one but its type of fashion . they are try to show the money power to the society.Last day I saw a news one man was talking while he was on the railway over bridge he slipped into the water and died .. see carelessness .. People should be understand the important of the mobile phone ... its not a playing instrument ..even high school students are using mobile phone when they are in the school timing...I saw a plus one student talking through his phone in the midnight 12.30 - 1.o clock why???? this happening in kerala...... Even the parents cant prevent this things 100% percentage
ReplyDeleteDear Justin>
ReplyDeleteGreat !
Very Great !!
അയ്യേ..... പറ്റിച്ചേ... പറ്റിച്ചേ.... Anony-യെ പറ്റിച്ചേ...
ReplyDeleteഎന്റെ ശരിക്കുള്ള പേര് Benjamin Netanyahu എന്നാണല്ലോ... അയ്യേ പറ്റിച്ചേ....
The last one year I have been staying in Toronto, Canada. From the beginning of my stay here I have been noticed that here, people are not using/misusing mobile phones at least one by tenth as in India. No one have time to waste. Even though if any call comes they talk very little time, not loudly, not making disturb to others, especially at public places. Even one time I did not see people shooting images/ movies on public places using mobile phone even though they have the advanced one. I think it is Indian’s character especially malayali’s character to exhibit there most moderns phone in front of others.
ReplyDeleteവളരെ കാലിക പ്രാധാന്യമുള്ള ഒരു വിഷയമാണിവിടെ ജസ്റ്റില് അവതരിപ്പിച്ചത്. എല്ലാ ടെക്നോളജിയും നല്ലതു തന്നെ, അത് ഉപയോഗിക്കാന്‍ അറിയാവുന്നവന്റെ കയ്യില്‍ മാത്രം.
ReplyDeleteമൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിന്റെ കഥകളാണ് എന്നും പത്രത്താളുകളില്‍.. എവിടെ വരെ എത്തും എന്ന് ആര്‍ക്കും ഒരു പിടിയുമില്ല.കൈവിട്ടു പോകുന്ന ഒരു നിലയിലേക്ക് അതിന്റെ ദുരുപയോഗം വളര്‍ന്നു കൊണ്ടേയിരിക്കുന്നു.
രംഗബോധം തൊട്ടു തീണ്ടാത്ത ചില ജന്മങ്ങളെക്കുറിച്ച് എന്തു പറയാന്‍!!
അവനവന്റെ കുട്ടികളുടെ കാര്യത്തിലെങ്കിലും എല്ലാവരും സ്വയം ചിന്തിച്ച് ഒരു തീരുമാനം എടുക്കും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.
അനുമോദനങ്ങള്‍ ജസ്റ്റിന്..
ഞാന്‍ ഉന്നയിച്ച വിഷയത്തില്‍ അല്പം കൂടി ആഴത്തിലുള്ള ഒരു പോസ്റ്റ് ഇതാ ഇവിടെയുണ്ട്.
ReplyDeleteJustin,
ReplyDeleteWhatever you have written are some hard core facts. Seeing some users of mobile phones, reminds me of the great malayalam proverb "Alppanu Aarthem Kittiyaal, Ardharaathriyilum Kuda Pidikkum".
Regarding misuse by children, parents should have/begin control from home. This is the only way out. I wonder, why our so called public intellectuals are not making any remarks on such issues. Instead of going after Mohanlal, Mammootty and Thilakan etc, these people could have made some thoughtful remaks of such social cancers.
rgds
EssJayCee
Sharjah.
ജിജൊ,
ReplyDeleteതാങ്കളെ ഞാനടക്കം ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന വിഷമം ഉണ്ടെന്നു മനസ്സിലായി. താങ്കളുടെ പോസ്റ്റ് തെറ്റിദ്ധാരണാ ജനകം തന്നെ ആണെന്ന് മനസ്സിലാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നു തോന്നുന്നു. അതുകൊണ്ടാണ് ഒരിക്കല്‍ കൂടി എഴുതുന്നത്.
ശ്രീ ജസ്റ്റിന്പെരേരയുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ . മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തെപറ്റിയാണ്. ആ പോസ്റ്റിനു കമന്റിട്ടിരിക്കുന്ന മിക്കവാറും എല്ലാവരും തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. അതിനാല്‍ ദുരുപയോഗത്തെ പറ്റി ത്തന്നെ യാണ് എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ താങ്കളുടെ കമന്റ് തുടങ്ങുന്നതു തന്നെ മൊബൈലിന്റെ ഉപയോഗം കുറയ്ക്കാനാവില്ല എന്നു എഴുതിക്കൊണ്ടാണ്. മബൈല്‍ ഫോണ്‍ ദുരുപയോഗിക്കുന്നുണ്ട് എന്നു താങ്കള്‍ കരുതുന്നില്ല എന്ന് ഒരു അര്‍ഥം വായനക്കാര്‍ക്ക് കല്പ്പിക്കാം.
തുടര്‍ന്നുള്ള വാചകങ്ങളും, കൂട്ടിവായിച്ചാല്‍, മൊബൈല്‍ ഫോണ്‍ ഒരു വില്ലനേഅല്ല, മറിച്ച് സമൂഹവും അതിന്റെ കാഴ്പ്പാടുമാണ് കുറ്റക്കാര്‍ എന്നു തോന്നുകയും ചെയ്യും.
പണ്ട് ഒരു പ്രത്യേക തരം കണ്ണട ഇറങ്ങിയതിനെ പറ്റി ഊഹോപോഹങ്ങള്‍ പ്രചരിച്ചിരുന്നു. ആ കണ്ണട യിലൂടെ നോക്കിയാല്‍ ആളുകളെയെല്ലാം നഗ്നരായി കാണാമത്രെ. ടെക്ക്നൊളജി വളരുകയും അത്തരം കണ്ണടകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്താല്‍ നഗ്നതാ പ്രദര്‍ശിപ്പിക്കുന്നതും കാണുന്നതും തെറ്റാണെന്ന കച്ചപ്പാട് മാറ്റിയാല്‍ എല്ലം ശുഭമാവും അല്ലേ?.
തൊലിപുറമെയല്ല മാനം എന്ന് ഞാനും വിശ്വാസിക്കുന്നു.
ReplyDeleteഇരയെ വധിക്കുന്ന സാമൂഹ്യചിട്ടവട്ടങ്ങൾ!
why are our children so vulnerable? Is it too much media coverage?
ReplyDeleteവിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം എന്നത് സ്ത്രീ ശരീരവും, ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ടതല്ല. പരീക്ഷാ ഹാളില്‍ കോപ്പിയടിക്കാന്‍, ക്ലാസ് മുറികളിലിരുന്ന് കൂട്ടുകാര്‍ക്ക് എസ് എം എസ് അയക്കല്‍, വീഡിയോ ഗെയിമുകള്‍ കളിക്കല്,എന്നിങ്ങനെ ഒട്ടേറെ തരത്തിലും ആവാം.
ReplyDeleteവളരെ നല്ല രീതിയില്‍ തന്നെ ഈ ചര്‍ച്ച മുന്നോട്ടു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു. പങ്കെടുക്കുന്ന എല്ലാവര്ക്കും നന്ദി.
ReplyDeleteജിജോ വളരെ നല്ല രീതിയില്‍ തന്നെ അഭിപ്രായം അറിയിച്ചു. ഒരു പക്ഷെ ജിജോയുടെ കമ്മന്റ് തുടങ്ങുന്നത് തന്നെ ഈ ലേഖനത്തിനെതിരെ ഒരു നെഗറ്റീവ് അപ്പ്രോച്ചില്‍ ആയത് കൊണ്ടാകാം ഒരു ചെറിയ തര്‍ക്കം.
വല്ലഭന് പറഞ്ഞതില്‍ കുറച്ചൊക്കെ കാര്യം ഉണ്ടെങ്കിലും, ഒരു ആക്രമണോല്സുകത കൂടിപോയോ എന്നും സംശയം. അതുകൂടാതെ, അദ്ദേഹത്തിന്റെ അഭിപ്രായത്തിന്, അന്തര്‍ദേശീയ പിന്തുണയും അദ്ദേഹം തന്നെ പ്രഖ്യാപിച്ചു.
മണിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. തീര്‍ച്ചയായും മാതാപിതാക്കളുടെ ഒരു തണുപ്പന്‍ സമീപനം തന്നെയാണ് ഒരു പരിധിവരെ എങ്കിലും കുട്ടികളില്‍ ഉള്ള ഒരു ദുരുപയോഗ പ്രവണതയ്ക്ക് കാരണം.
ജിജോ പറഞ്ഞ ഒരു കാര്യത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഇവിടെ ഞാന്‍ ആത്മഹത്യയെ ന്യായീകരിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു വക്രബുദ്ധിയുടെ പ്രവര്‍ത്തിയാല്‍, താന്‍ തന്നെ അറിയാതെ പുറത്തുപോകുന്ന നഗ്നചിത്രത്തിന്റെ പേരില്‍ ആരും ആത്മഹത്യയോ ഒരു ഒളിച്ചോടലോ നടത്തേണ്ട ഒരു കാര്യവുമില്ല. കാരണം, അതില്‍ പെട്ടിരിക്കുന്ന അവളുടെ/അവന്റെ മനസാക്ഷി തീര്‍ച്ചയായും കളങ്കം ഇല്ലാത്തതാണ്. എന്നാല്‍, ഞാന്‍ ഇവിടെ പറഞ്ഞിരിക്കുന്നത്, പരസ്പ്പരം ആസ്വദിച്ചു ചിത്രീകരിക്കുന്ന രംഗങ്ങളെ കുറിച്ചാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു ഡല്‍ഹിയിലെ ഒരു സ്കൂളിന്റെ പേരില്‍ കൊളിളിക്കം സൃഷ്ടിച്ച ഒരു സംഭവം ഓര്മ കാണുമല്ലോ. ആ രീതിയില്‍ ഉള്ള സംഭവങ്ങളും, "തൊലിപ്പുരത്തുള്ള അഭിമാനം" മാത്രം എന്നാണു അഭിപ്രായമെന്കില് എനിക്ക് കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല. എന്റെ അഭിപ്രായത്തില്‍, ഇത്തരം പ്രവര്‍ത്തികളുടെ അനന്തരഫലങ്ങള്‍ ആ കുടുംബത്തെ നിരന്തരം വെട്ടയാടിക്കൊണ്ട് തന്നെയിരിക്കും. നമ്മുടെ സംസ്ക്കാരവും, നാം അതിനു നല്കുന്ന വിലയും കുറച്ചു കൂടുതല്‍ ആയതുകൊണ്ടാകാം.
I appreciate Mr. Perera who spent little time to write this blog, its a reality. We should think and make fiends and relatives think about this subject and tragedy behind it.
ReplyDeleteanother subject " see page No. 20 Gulf news dt 23 march 2010. UN RAPS BISHOPS ADVICE ON CONDOMS' Un advice to issue condoms on the day of valentine to pairs to save themselves from AIDS etc. We should also support that Bishop who oppose this advice. Condom is not the solution, should advise morality and about sex which is only allowed for married.